Total Pageviews

Sunday, June 17, 2012

നെയ്യാറ്റിന്‍കര നല്‍കുന്ന പാഠം



നെയ്യാറ്റിന്‍ കര  അങ്ങിനെ  പര്യവസാനിച്ചു , വിജയത്തിന്   തിളക്കമുണ്ടോ  ഇല്ലയോ എന്നതിലും വളരെ ചരിത്ര പ്രാധാന്യമുള്ള തിരെഞ്ഞെടുപ്പാണ് കടന്നു പോയത്. അതുകൊണ്ട് തന്നെ ഭാവിയില്‍ കേരള  രാഷ്ട്രിയത്തില്‍  ഉണ്ടായേക്കാവുന്ന ഗതി വിഗതികളെ  ബന്ധപ്പെട്ടവര്‍  ഗൌരവത്തോടെ കാണണം. 
നെയ്യാറ്റിന്‍കരയിലെ  വോട്ടര്‍മാര്‍  വലിയ മാനസീക പിരിമുരുക്കത്തിലൂടെയകണം കടന്നു പോയിരിക്കുന്നത്. സത്യം പറഞ്ഞാല്‍ ഉമ്മ തല്ലു കൊള്ളും, അല്ലെങ്കില്‍ വാപ്പ  നായ നക്കിയ ഇറച്ചി കറി കഴിക്കും എന്ന ഒരു ചൊല്ലാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്, നിര്‍ണായക   ഘട്ടത്തില്‍ മറുകണ്ടം ചാടി  ജനാധിപത്യത്തെ  വ്യഭിചരിച്ച ശെലവരാജനെ വീണ്ടും തിരെഞ്ഞെടുത്താല്‍ അത് കേരള ജനതയുടെ രാഷ്ട്രിയ പ്രബുദ്ധതക്ക്      തീരാ കളങ്കമാകും   . അതായത്   വാപ്പ   ഇറച്ചി തിന്നും എന്ന് സാരം. മറുവശത്ത് ധിക്കാരവും ധാര്‍ഷ്ട്യവും  കൊണ്ട് അന്ധരായ ഏതാനും ചില നേതാക്കളുടെ കയ്യിലകപ്പെട്ട CPIM നേതൃത്വം കൊടുക്കുന്ന  LDF നു വോട്ടു ചെയ്‌താല്‍ അവര്‍ വീണ്ടു വര്‍ദ്ധിച്ച ആവേശത്തോടെ  ജനാധിപത്യ വിരുദ്ധ മനുഷ്യത്വ രഹിത  പരവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടും  . വിവേക ബുദ്ധിയും സമ നിലയും തെറ്റി അവര്‍  കശാപ്പു കാരുടെ പാര്‍ട്ടിയായി അധ: പ്പതിക്കും അതായത് ഉമ്മ തല്ലു കൊള്ളും . ഒടുവില്‍ MM മണിയുടെയും , കരീമിന്റെയും  കൊലവെ റി   യേക്കാള്‍ നന്ന്  ഈ നായ നക്കിയ കറി ഉമ്മന്‍ ചാണ്ടിക്ക്     തന്നെ  ഒരു മുതല്‍ കൂട്ട്  ആകട്ടെ എന്ന് ജനം വിധിയെഴുതി എന്ന് വേണം കരുതാന്‍ . 

തിരെഞ്ഞെടുപ്പു ഫലം വരുന്നതിനു മുന്‍പ് തന്നെ വിശകലനങ്ങള് മായി  പ്രധാന രാഷ്ട്രിയ പാര്‍ട്ടികളും നേതാക്കളും എത്തിയെങ്കിലും  സത്യാ സന്ധമായ ഒരു വിശകലനം ആരില്‍ നിന്നും കണ്ടില്ല. അല്‍പ്പം സെന്സിബിളായി  സംസാരിച്ചത് മുരളിയും പന്ന്യനുമാണ്  . . പക്ഷെ ഒരു മാതിരി കോപ്പിലെ ന്യായവുമായി വന്നത് CPIM ലെ Dr . തോമസ്സ് ഐസ്സക്ക്    ആണ് . പരാജയ കാരണം VS ന്റെ ഒഞ്ചിയ  സന്ദര്‍ശനത്തിന്‍റെ  ദിവസവും , മുഹൂര്‍ത്തവും , സമയവും  ദൈര്‍ഘ്യവും  ഒക്കെയാണ് എന്ന് പറഞ്ഞ ശ്രീമാന്‍  നെയ്യാറ്റിന്‍ കരയിലെ  വോട്ടര്‍മാരെ കഴുതകളാ യാണോ  കണ്ടത് എന്ന് സംശയം തോന്നുന്നു. മെയ്‌ 5 നു TP ചന്ദ്ര ശേഖരന്‍ വധിക്കപ്പെട്ടതിന് ശേഷം  കേരളത്തില്‍ നടന്ന രാഷ്ട്രിയ  ചര്‍ച്ചകളും തുടര്‍ന്നു  M M മണി നടത്തിയ ഭ്രാന്തന്‍  ജല്‍പ്പനങ്ങളും പിണറായി വിജയനും , കരീമും നടത്തിയ  നിയമ വിരുദ്ധ നിലപാടുകളും ഒന്നും  ഐസക്കിന് വിഷയമായി തോന്നിയില്ല. രാഷ്ട്രിയ  പ്രബുദ്ധതയുള്ള   നെയ്യാറ്റിന്‍കരയിലെ   വോട്ടര്‍മാര്‍  ആര്‍ക്കു വോട്ടു ചെയ്യണമെന്നു തീരുമാനിച്ചത്   തിരെഞ്ഞെടുപ്പു ദിവസം  11 മണിക്ക് ശേഷം വാര്‍ത്താ മാധ്യമങ്ങളിലെ  ബ്രേക്കിംഗ് ന്യുസ്സ് കണ്ടിട്ടാണ്  എന്നാണ് പറഞ്ഞു വച്ചത്  . ഇത് ലജ്ജാകരമാണ്. ഇത്തരം  ഐസക്കിന്റെ കണ്ടെത്തലുകള്‍ക്ക്  ജനം നെല്ലിക്കാത്തളം വിധിക്കുന്ന കാലം വിദൂരമല്ല. 

തങ്ങളുടെ  സ്വേച്ചധിപത്യ നടപടികളെ  ചോദ്യം ചെയ്യുന്നവരെ ലിസ്റ്റു തയ്യാറാക്കും , തല്ലും , കൊല്ലും. കൊല്ലിക്കും, അതൊന്നും വോട്ടര്‍മാര്‍ കാണരുത് കേള്‍ക്കരുത്‌ , ചര്‍ച്ച ചെയ്യരുത്   ചിന്തിക്കരുത് .(ചോദ്യം ചെയ്യാന്‍ മുതിരുകയെ അരുത്)  ഞങ്ങള്‍  നിറുത്തുന്ന ഏത് കുറ്റിചൂലായാലും പോയി വോട്ടു ചെയ്തു കൊള്ളണം . കാരണം വോട്ടര്‍മാരും CPIM ആയി ഉള്ള ബന്ധം അടിമ ഉടമ ബന്ധമാണ്. ഇത്തരം ചിന്തകളാല്‍ നയിക്കപ്പെട്ടുന്നവര്‍  നെയ്യാറ്റിന്‍കര വല്ല UP യിലോ ബീഹാറിലോ ആണ് എന്ന് കരുതിയതായി  സംശയിക്കേണ്ടിയിരിക്കുന്നു. 

TP വധവും അതിനെ തുടര്‍ന്നുണ്ടായ  രാഷ്ട്രിയ സംഭവ വികാസങ്ങളും  CPIM നെ സ്നേഹിക്കുന്നവരെ  വല്ലാതെ അലോസരപ്പെടുത്തി. അതിന്‍റെ പ്രതിഫലനാണ്  നെയ്യാറ്റിന്‍കര  ഉപ തിരെഞ്ഞെടുപ്പു  ഫലം. കേരളത്തിലെ ജനങ്ങളെ അലോസരപ്പെടുത്തിയത് VS ന്റെ ഒഞ്ചിയം സന്ദര്‍ശനം അല്ല  മറിച്ച്‌ PB അംഗവും മുന്‍ അഭ്യന്ദ്ര മന്ത്രിയുമായ  കോടിയേരി  ക്രിമിനലായ അന്ത്യേകി  സുരയുടെ വീട്ടില്‍  കല്യാണത്തിനു പോയതിനെയാണ് . 
ജനത്തിനു അറിയേണ്ടത് കൊടി  സുനി പാര്‍ട്ടി  അമഗമാണോ എന്നാണു.  അംഗമാണ്  എങ്കില്‍   നിരപരാധികളുടെ ചോര മണക്കുന്ന  പണമാണോ മാസാമാസം പാര്‍ട്ടിക്ക് ലെവിയായി  നല്‍കുന്നത് ,  ഹോ കഷ്ടം , 
കോടി സുനിയെപ്പോലുള്ള  കൊട്ടേഷന്‍ സംഘങ്ങളും MM  മണിയെപ്പോലുള്ള ആരാച്ചരുമാരുമാണോ ഈ പാര്‍ട്ടി യുടെ അടിത്തറ  അതോ മാര്‍ക്സിയന്‍  പ്രത്യായശാസ്ത്രമോ? കൊടിസുനിയെ ആറ് മാസം മുന്‍പ് ജയില്‍ മോചിതനാക്കാന്‍  ശുപാര്‍ശ ചെയ്തത് P ജയരാജനും P ശശിയുമാണ് എങ്കില്‍ പിന്നെ ചിത്രം വ്യക്തം  . പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയ P ശശി തന്നെയാണോ  പാര്‍ട്ടിയുടെ പ്രതിനിധി എങ്കില്‍  പറയാന്‍ ഇത്ര മാത്രം ,  നഞ്ച്  എന്തിന്  നാനാഴി .
വ്യത്യസ്ത രാഷ്ട്രിയ പാര്‍ട്ടികളില്‍  പ്രവര്‍ത്തിക്കുന്നതിനാല്‍ ,  തൊഴിലാളികളെ സംഘടിപ്പിച്ചതിന്റെ പേരില്‍ ,  ഒരു പ്രകടനം തടസ്സ പ്പെടുത്തിയതിന്റെ പേരില്‍  AITUC ശക്തമാക്കിയതിന്റെ  പേരില്‍  എതിരാളികളെ  ലിസ്റ്റു തയാറാക്കി  കൊലപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച  MM മണി കമ്യു ണി സ്റോ അതോ  കശാപ്പു കാരുടെ  ambassadar  തന്നെയോ എന്നാണു ജനങ്ങള്‍ക്ക്‌  അറിയേണ്ടത്.  കാരായി രാജനും , കാരായി ചന്ദ്ര ശേഖരനും  കുഞ്ഞനന്തനും പാര്‍ട്ടി നേതാക്കളോ അതോ  പാര്‍ട്ടിയുടെ പേ  റോളിലെ ആരാച്ചാര്‍ മാരോ ?

 കൊല്ലപ്പെട്ട ധീരനായ കമ്യു ണി സ്റ്  സ: T P യെ  കുലകുത്തിയെന്നു വിളിച്ച ,  പോലീസന്വേഷണം തടസ്സപ്പെടുത്ത്യ നടപടിയെ പരസ്യമായി ന്യായീകരിച്ച MM മണിയുടെ കൊലപാതകങ്ങളെക്കുറിച്ചുള്ള  വെളിപ്പെടുത്തലുകളെ  വെറും നാവിന്‍റെ പിഴയാണെന്ന്  പരസ്യമായി ന്യായീകരിച്ച പിണറായി വിജയന്‍റെ നടപടിക്കുള്ള മധുരമായ പ്രതികാരമാണ് LDF ന്റെ പരാജയം . രാജ്യത്തെ നിയമ വ്യവസ്ഥയെയും , ജനധികാരത്തെയും  , മാധ്യമ  സ്വാതന്ത്ര്യത്തെയും വെല്ലു വിളിച്ച   നടപടികളെ   രഹസ്യ ബാലറ്റിലൂടെ  പ്രതികരിക്കാന്‍ കിട്ടിയ ഒരു അവസരവും ജനം വെറു തെയാക്കുമെന്നു    കരുതേണ്ട.  ജനങ്ങളെ കയ്യിലെടുക്കാന്‍ ഏറനാടന്‍  തമാശയൊന്നും  ഇനി ഫലം ചെയ്യുമെന്ന്  കരുതേണ്ട. ഒപ്പം  VS നെ പ്പോലുള്ള  ഒരു ജന പക്ഷത് നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെയും , വസ് ഉയര്‍ത്തുന്ന  ഗൌരവമുള്ള വിഷയങ്ങളെയും  അരിഞ്ഞു വിഴ്താന്‍ നേതൃത്വത്തിന്  കഴിഞ്ഞെന്നു വരാം, പക്ഷെ  ഔദ്യോഗിക നേതൃത്വത്തിന്റെ  ഈ ശ്രമങ്ങള്‍ക്കും  ജനം ബാലറ്റിലൂടെ മറുപടി നല്‍കുമെന്നാണ്   കഴിഞ്ഞ നാലു പൊതു  തിരെഞ്ഞെടുപ്പുകളിലും  ഒട്ടേറെ ഉപ തിരെഞ്ഞെടുപ്പുകളിലും ദൃശ്യമായതു  . കാരണം രഹസ്യ ബാലറ്റിലൂടെ ആയാല്‍ പിന്നെ 51 വെട്ട് പെടിക്കെണ്ടതില്ലല്ലോ  . 
കൊലപാതകങ്ങളെ  1 ശതമാനം  പോലും അമ്ഗീകരിക്കുന്നവരല്ല കേരള ജനത . അത് കൊണ്ട് തന്നെ  T P യുടെ മാത്രമല്ല മലബാര്‍ മേഖലയിലെ ഒട്ടേറെ കുടുംബങ്ങളെ അനാഥമാക്കിയ രാഷ്ട്രിയ  കൊലപാതകങ്ങളുടെ പിന്നിലെ കറുത്ത കൈകളെ  ജനം  അറപ്പോടെയും വെറുപ്പോടെയും നോക്കുന്ന  കാലം വിദൂരമല്ല. ഒപ്പം  ഐക്യത്തിനും അഖണഡതക്കും    , മതേതരത്വ സംരക്ഷണത്തിനും  മനുഷ്യ ചങ്ങലയും മനുഷ്യ മതിലും തീര്‍ത്ത ഒട്ടേറെ പ്രതിജ്ഞയും  പ്രചാരണവും നടത്തിയ പാര്‍ട്ടിയുടെ മറവില്‍ ചില ആരച്ചരന്മാര്‍ വര്‍ഗീയ  കലാപത്തിനു  വഴി മരുന്നിടാന്‍ ശ്രമിച്ചു എന്നതു  അമ്പരപ്പുളവാക്കുന്നു  .ഇങ്ങിനെ ആണ് ദിനം  സ്വയം നശിക്കുന്ന   പാര്‍ട്ടിക്കകത്ത്  അത് കൊണ്ട് തന്നെ  1964 നെ അനുസ്മരിപ്പിക്കുന്ന  ഒരു നവ മുന്നേറ്റത്തിന്റെ   പെരുമ്പറ മുഴക്കമാണ്‌  പ്രഭാത് പട് നായിക്ക്  തന്റെ E മെയില്‍ ളിലൂടെ നല്‍കുന്ന സന്ദേശം എന്ന് ഞാന്‍ മനസിലാക്കുന്നു. CPIM ലെ വലതു പക്ഷ വല്‍ക്കരണം ചെറുക്കാന്‍ മാര്‍ ക്സിയന്‍    ദര്‍ശനത്തെ  സ്നേഹിക്കുന്ന  സോഷ്യലിസ്റ്റു ആശയങ്ങളില്‍ വിശ്വസിക്കുന്ന  മുഴുവന്‍  മലയാളികളും തങ്ങളുടെ  പ്രതികരണ ശേഷി  ഉപയോഗിക്കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു . അതിന്‍റെ ആദ്യ പടിയായി വേണം നെയ്യാറ്റി ന്‍കര      തിരെഞ്ഞെടുപ്പു ഫലത്തെ  കാണാന്‍ എന്ന് കൂടി ഓര്‍മ്മപ്പെടുത്തി  കൊണ്ട് 
സത്യമെവജയതെ 

Sunday, June 10, 2012

നികൃഷ്ട ജീവികളും മുളക് വെള്ളവും



മരിച്ച  ഒരാളെ അപകീര്‍ത്തിപ്പെടുത്തും വിധം സംസാരിക്കുകയും അതിന്  പച്ച കള്ളം   നിരത്തുകയും ചെയ്യുന്നവരെ   നികൃഷ്ട ജീവികള്‍  എന്ന് വിളിക്കണം. ഇത് എന്റെ അഭിപ്രായമല്ല, CPIM സംസ്ഥാന സെക്രട്ടറി പിണറായിവിജയന്‍ അന്തരിച്ച    സ: മത്തായി ചാക്കോയെ അപകീര്‍ത്തിപ്പെടുത്താന്‍ താമരശ്ശേരി  ബിഷപ്പ് പച്ച കള്ളം പറഞ്ഞപ്പോള്‍ തൊടുത്തു വിട്ട സിദ്ധാന്തമാണ്‌. പിണറായിയുടെ അഭിപ്രായത്തോട് അന്നും   ഇന്നും   ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. അത് പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായം പാര്‍ട്ടിയില്‍ അവസാന വക്കായത് കൊണ്ടല്ല  എന്ന് പ്രത്യേകം പറഞ്ഞു കൊള്ളട്ടെ .എന്നാല്‍  വര്‍ത്തമാന കാലത്തെ ഏറ്റവും ധീരനായ പോരാളിയും , കമ്യുണിസ്റ്റമായ  സ; T P യെ കൊലയാളി സംഘം  വെട്ടി കൊലപ്പെടുത്തിയതിനു ശേഷവും  ആ ധീര രക്ത സാക്ഷിയെ അവഹേളിക്കാന്‍  പത്ര സമ്മേളനങ്ങളിലും , റിപ്പോര്‍ട്ടിങ്ങുകളിലും പൊതു യോഗങ്ങളിലും T P യെയും സഹ പ്രവര്‍ത്തകരെയും കുലം കുത്തിയെന്നും അധികാര മോഹിയെന്നും  വിളിക്കാന്‍ മുതിരുന്നവരും നികൃഷ്ട ജീവി കളായെ  കേരളത്തിലെ പൊതു സമൂഹം കാണൂ കാണാവൂ. ധാര്‍ഷ്ട്യം  തലയ്ക്കു പിടിച്ച്    മനുഷ്യത്വം നഷ്ടപ്പെട്ട്    നികൃഷ്ട ജീവി യായി പരിണമിച്ചവരില്‍  പ്രമുഖനാണ് എം എം മണി. 

ഇംഗ്ലീഷു  സാഹിത്യത്തിലെ   വില്യം ഷേക്സിപിയറുടെ  കൊലപതകികലായ  പല കഥാപാത്രങ്ങളെയും പോലെ  ഒടുവില്‍  കടുത്ത ചിത്ത രോഗത്തിന് അടിമപ്പെടുന്ന  ഒരു കഥാ പാത്രമായാണ് മണിയെ കാണേണ്ടത്. രാഷ്ട്രിയ    എതിരാളികളെ  ലിസ്റ്റു തയാറാക്കി വക വരുത്തി എന്ന് ഏറ്റു പറയുക വഴി ഒരു നികൃഷ്ട ജീവിയും, മാനസീക രോഗിയും അങ്ങിനെ   കമ്യുണിസ്റ് പ്രസ്ഥാനത്തെ തന്നെ തകര്‍ക്കാന്‍ സാമ്രാജ്യത്വ ശക്തികളില്‍ നിന്ന് അച്ചാരം വാങ്ങിയ  ഒരു മൂന്നാം  കിട ക്രിമിനലുമാണ് താനെന്നു  മണി  സ്വയ പ്രഖ്യാപിച്ചു.  അങ്ങിനെയുള്ള മണിയെ കേവലം ജില്ല സെക്രട്ടറി സ്ഥാനത്തു നിന് മാത്രം മാറ്റി യത് കൊണ്ട്  കമ്യുണിസ്റ്  പ്രസ്ഥാനങ്ങള്‍ക്ക്‌ ഉണ്ടായ  അപമാനം മാറുമെന്നു  കരുതുന്നില്ല. CPIM ന്റെ ഭരണ  ഘടന  നിര്‍ദേശിക്കും പോലെ  സ്ഥിര ബുദ്ധി യുള്ള ഒരാള്‍ക്ക്‌ മാത്രമെ പാര്‍ട്ടി അഗത്വത്തില്‍    തുടരാനാകു . ആ നിലക്ക് മണിയെ പാര്‍ട്ടിയുടെ പ്രാഥമീക  അഗത്വത്തില്‍  നിന്ന് തന്നെ  നീക്കി മാനസീക രോഗ ചികിത്സക്ക് വിധേയമാക്കുന്നതാണ്  കേരള സമൂഹത്തിന് അഭികാമ്യം.അല്ലാത്ത പക്ഷം വരും തലമുറയില്‍ ആരാഷ്ട്രിയവാദം  ശക്തി പ്രാപിക്കാനും അതുവഴി ക്രിമിനലുകളും , 
കൊട്ടേഷന്‍ സംഘങ്ങളും   രാഷ്ട്രിയ നേതൃത്വത്തിലേക്ക്  കടന്നു വരാനും  ഇടയാകും.
 സ: T P യെ  കൊലപ്പെടുത്തിയതില്‍  പാര്‍ട്ടിയിലെ ചിലര്‍ക്ക്  നിര്‍ണായക പങ്ക്  ഉണ്ട് എന്ന് അര്‍ദ്ധ ശങ്കക്ക് ഇടയില്ലാത്ത വിധം  വെളിച്ചത്തുവരുന്ന  വാര്‍ത്തകള്‍   പാര്‍ട്ടി യെ സ്നേഹിക്കുന്നവരെ  നിരാശ രാക്കുന്നു .  അത് വെറും പോലീസ്  കഥകള്‍  എന്ന് വിശ്വസിക്കാന്‍ ഇനി  മലയാളി  തയ്യാറാ കുമെന്ന്  കരുതുന്നുവര്‍  വിഡ്ഢികളുടെ  സ്വര്‍ഗത്തിലാണ്.  ഒരു പ്രവാസി എന്ന നിലയില്‍ പൊതുവില്‍  പാര്‍ട്ടിയെ സ്നേഹി ക്കുന്ന  ഓരോ മലയാളിക്കും നിവര്‍ന്നു നിന്ന്  ഞാന്‍ ഒരു CPIM അനുഭാവിയാണ്  പ്രവര്‍ത്തകനാണ് എന്ന് പറയാന്‍ കഴിയാത്ത  സ്തിഥി വിശേഷമാണ് ഇന്ന് നിലനില്‍ക്കുന്നത്. കാരണം  T P വധവും , തുടര്‍ന്നു  പാര്‍ട്ടി എടുത്ത  നടപടികളും പാര്‍ട്ടിയെടുത്ത  നിലപാടുകളും  M M മണിയുടെ  എ റ്റു  പ  റ ചിലുമാണ് . ഇതൊക്കെയും  കേരളത്തിലെ ജന സമൂഹം പാര്‍ട്ടിയെയും അതിന്റെ നേതൃത്വത്തെയും  വെറുക്കാന്‍ മാത്രമേ ഇട നല്‍കിയുള്ളൂ.
ജന വികാരം മനസ്സിലാക്കാനോ വിവേകത്തോടെ പ്രവര്‍ത്തിക്കാനോ ഉള്ള ബുദ്ധി   വൈഭവം  കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിന് കൈമോശം വന്നിരിക്കുന്നു . അതിന്‍റെ  തെളിവാണ് എളമരം കരീമിന്റെ പ്രസ്ഥാവനക്കളും, പാര്‍ട്ടി എടുത്ത സമീപനങ്ങളും .രാമായണ കഥയിലെ  രാവണന്റെ  നിലയിലാണ് ഇന്നത്തെ പാര്‍ട്ടി നേ ത്രുത്വം , രാവണന്‍ ശക്തന്നാണ് ,  പണ്ഡിതനാണ്  രാജാവാണ്  പക്ഷെ അഹം തലയ്ക്കു  പിടിച്ചു സ്വയം നശിച്ചത്  ഇവിടെ കുറിച്ച് കൊള്ളട്ടെ.  ഈ നിലക്ക് ഈ പാര്‍ട്ടിക്ക് അധിക കാലം മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന   സന്ദേശമാണ്  T P വധത്തിനു ശേഷമുള്ള കേരളത്തിലെ രാഷ്ട്രിയ സംഭവ വികാസങ്ങള്‍  അടയാളപ്പെടുത്തുന്നത്. കരുണാകരന് ശേഷം നാക്ക്‌ വളച്ചാല്‍ നുണ   പറയുന്ന  നേതാവായി CPIM ന്‍റെ സംസ്ഥാന സെക്രട്ടറിയെ ജനം കാണാന്‍ തുടങ്ങി, നിയമ വ്യവസ്ഥയെയും  മാധ്യമ  സ്വതന്ത്ര്യത്തെയും     വെല്ലുവിളിക്കുന്ന  നടപടികള്‍  കേരളത്തിലെ  CPIM ന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് കണ്ടു കേരളത്തിലെ പൊതു സമൂഹം  ഞെട്ടി. ജനങ്ങളെ തന്നെ വെല്ലു വിളിക്കുന്ന സമീപനമാണ് പാര്‍ട്ടിയുടെ ഒരു വിഭാഗം  നേതാക്കള്‍   സ്വീകരിച്ചു പോരുന്നത്  അത് വഴി  ജന മനസ്സുകളില്‍ നിന്ന് അനുദിനം അകന്നു പോകുന്ന നിലയിലാണ്  പാര്‍ട്ടി ഇന്ന് എത്തി ചേര്‍ന്നിരിക്കുന്നത് . ഇതിനെ  പോലീസും മാധ്യമങ്ങളും കൂടി  പാര്‍ട്ടിയെ വേട്ടയാടുന്നു  എന്ന് പറയുന്നതും , അടിയന്തിരാവസ്ഥയുടെ  നാളുകളോടു താരതമ്യം ചെയ്യുന്നതും ശരിയല്ല. ഇത് പലതും സ്വയം വരുത്തി വച്ചതാണ്. ഇത് തിരിച്ചറിയാന്‍ സെക്രട്ടെരിയട്ടിനു കഴിയില്ല ഇന്ന്  ബോധ്യമായി , ഇനി പ്രതീക്ഷ സംസ്ഥാന കമ്മിറ്റിയിലാണ് യിലാണ് . അവര്‍ കൂടി  തെറ്റ് തിരിച്ചറിയാന്‍  പരാജയപ്പെട്ടാല്‍, അഥവാ  അറിഞ്ഞിട്ടും ഉറക്കം നടിച്ചാല്‍  പിന്നെ  കേരളത്തിലെ പാര്‍ട്ടി കുടുംബങ്ങള്‍   ജയരാജന്‍  പറഞ്ഞത് പോലെ  മുളക് വെള്ളം  കരുതേണ്ടി വരും.  ഒരൊറ്റ വ്യത്യാസം മാത്രം പോലീസിനെ നേരിടാനല്ല മറിച്ച്  ഈ  പാര്‍ട്ടിയെ നാശത്തിലേക്ക് തള്ളി വിട്ടവ ര്‍  അടുത്ത തിരെഞ്ഞെടുപ്പു കാലത്ത്   വോട്ടിരന്നു ചെല്ലുമ്പോള്‍ അവരുടെ  കണ്ണ് തുറപ്പിക്കാന്‍ .
 എതിരാളികളെ  കൊലപ്പെടുത്തി കൊണ്ടാണ് ഈ പാര്‍ട്ടി ഇത്രയും  വളര്‍ന്നത് എന്നാ അബദ്ധ ജടിലംമായ ധാരണ  വച്ച് പുലര്‍ത്തുന്ന  കൊലപാതക രാഷ്ട്രിയത്തിന്റെ വക്താക്കളെ  തിരുത്താനും അവരില്‍ നിന്ന് ഈ പാര്‍ട്ടിയെ രക്ഷിക്കാനും  ക മ്യു  ണി സ്റ്  ആശയങ്ങളെയും  പാര്‍ട്ടിയെയും സ്നേഹിക്കുന്നവര്‍  ഉറക്കെ ചിന്തിക്കാനും പ്രതികരിക്കാനും തയ്യാറാകണം.  T  P  കൊല്ലപ്പെട്ട്  ഒരു മാസം കഴിഞ്ഞിട്ടും   പാര്‍ട്ടിയുടെ  പ ങ്ക്  സത്യാ
 സന്ദമായി  അന്വേഷണ വിധേയമാക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയെ മാറ്റി നിറുത്തി കേന്ദ്ര കമ്മിറ്റി നേരിട്ട് ഒരു അന്വേഷണ നടത്തി   കുറ്റക്കാരെ നിയമത്തിനു  മുന്നില്‍ കൊണ്ട് വരാന്‍ തയ്യാറാകണം . 

  M M മണിയുടെ  ജല്പ്പനങ്ങളുടെ  പശ്ചാത്തലത്തില്‍  മാര്‍ക്സിയന്‍ ആശയങ്ങളെ തന്നെ  അപഹസിക്കുന്ന രീതി അപലപനീയമാണ്. മാര്‍ക്സിസം  മാനവീകതയുടെ പ്രത്യയ ശാസ്ത്രമാണ് .   മാര്‍ക്സിസത്തിലും  മാറ്റങ്ങള്‍  അനിവാര്യമാ ണ് .പാര്‍ട്ടി  ജനങ്ങള്‍ക്ക്‌ വേണ്ടി എന്ന  സത്യം മറന്നു ജനങ്ങള്‍  പാര്‍ട്ടിക്ക് വേണ്ടിയാണ് എന്ന് ധാര്‍ഷ്ട്യം  വെച്ച് പുലര്‍ത്തുന്ന  നേത്രുത്വം   അ ര്‍ ബു ദത്തിനു  സമമാണ് .  എട്ടു തവണ ജില്ല സെക്രട്ടറിയായും  മൂന്ന്  വട്ടം  ഒരാള്‍ക്ക്‌ സംസ്ഥാന സെക്രട്ടറിയായും മറ്റും  തുടരാന്‍  സാഹചര്യമുണ്ടാകുന്നത് തന്നെ രോഗ ലക്ഷണങ്ങളാണ്. ഇ ത്തരം  രോഗ ലക്ഷ ണങ്ങല്‍ക്കാണ്    ചികിത്സ  വേണ്ടത്.ഇത്തരം അനേകം  രോഗ ലക്ഷണങ്ങളുമായി മല്ലടിക്കുന്ന കേരളത്തിലെ  കമ്യു  ണി സ്റ്  പ്രസ്ഥാന ത്തെ  രക്ഷിക്കാന്‍  ഇനിയും ഒരു  A  K  G  ജന്മമെടുക്കട്ടെ  എന്ന് പ്രത്യാശിച്ചു കൊണ്ട് 
സത്യമേവജയതെ 





Sunday, May 13, 2012

സൂര്യ തേജസ്സോടെ സഖാവ് ചന്ദ്രശേഖരന്‍, മുഖം വികൃതമായി പിണറായിയും ഫാന്‍സുകളും.


സഖാവ്  T P ചന്ദ്രശേഖരനെ  മരണത്തിനു പോലും തോല്‍പ്പിക്കാനാകുന്നില്ല എന്നതാണ്  അപ്രതീക്ഷിതമെങ്കിലും അനിവാര്യമായ  CPIM നകത്തെ പുതിയ  സംഭവ വികാസങ്ങള്‍ . സമകാലീന CPIM നേതൃത്വത്തിന്‍റെ വഴി പിഴച്ച പോക്കിനെതിരെയും, ഏകാധിപത്യ പ്രവണ തകള്‍ക്കുമെതിരെ  സ: T P തുടങ്ങി വച്ച  പ്രതീഷേധാഗ്നി     ഒഞ്ചിയ  ത്തിന്‍റെ  അതിരവരമ്പുകള്‍ കടന്ന്   കേരളത്തിലെ CPIM നെ സ്നേഹിക്കുന്ന  പതിനായിരങ്ങളിലേക്ക് പടരുന്ന ആവേശകരമായ കാഴ്ചയാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് .രാജാവ്‌ നഗനാണെന്ന് വിളിച്ചു പറഞ്ഞ ഒഞ്ചിയത്തെ സമര സഖാക്കളെ കുലം കുത്തികലെന്നു വിളിച്ച  ആക്ഷേപിച്ച അഹങ്കാരത്തിന്‍റെ  ആള്‍ രൂപങ്ങള്‍ക്ക്‌  ജനം  അര്‍ഹിച്ച  ശിക്ഷ വിധിക്കുന്ന നാള്‍ വിദൂരമല്ല  എന്ന ചുവരെഴുത്ത്  എവിടെയും പ്രത്യക്ഷപ്പെട്ടു തുടങ്ങി . 

കുലം കുത്തികള്‍  എന്ന CPIM സെക്രട്ടറിയുടെ പ്രസ്താവനയും  സ; T P യുടെ വധത്തിനു ശേഷവും അത്  ആവര്‍ത്തിക്കപ്പെട്ടതും പിണറായി വിജയന്‍റെ  ദാര്‍ഷ്ട്യത്തിന്റെയും അഹത്തിന്റെയും    മകുടോദാഹരണമാണ്  .വിവിധ കാരണങ്ങളാല്‍ പാര്‍ട്ടി വിട്ടു പോകുന്നവരെ അധിക്ഷേപിച്ചും  ആള്‍ കൂട്ടം കാട്ടി വിരട്ടിയും കൂടെ  നിറുത്താമെന്ന് ധരിക്കുന്നവര്‍  വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. അവര്‍ ലോക  ചരിത്രം കുറിച്ച്  മാത്രമല്ല കേരളത്തിലെ  കമ്യു ണി സ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം പോലും ശരിയാം വണ്ണം  മനസ്സിലാക്കിയിട്ടില്ല എന്ന് വേണം കരുതാന്‍.   1964 ല്‍ CPI  വിട്ട് ഇറങ്ങി പോന്ന  AKG യെയും, EMS നെയും V S നെയും പോലുള്ള നേതാക്കളെ  കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗം ഇരു കൈയും നീട്ടിയാണ്    സ്വീകരിച്ചത്. A K G യെ പ്പോലെ മഹാനായ നേതാവിനെ പാവങ്ങളുടെ പടത്തലവന്‍ എന്ന   വിശേഷണമാണ്     കഷി രാഷ്ട്രിയ  ഭേദം മറന്ന് മലയാളികള്‍  നല്‍കിയത് എന്ന് ഇവിടെ ഓര്‍ക്കുന്നത് നന്ന്.
ഇവിടെ ധാര്‍ഷ്ട്യത്തിന്റെ  ഭാഷ  പ്രയോഗം മാത്രമല്ല   , തെറ്റായ ഇത്തരം കീഴ്‌ വഴക്കങ്ങള്‍  പാര്‍ട്ടി നയമാണ് എന്ന് വരുത്തി തീര്‍ത്ത്‌ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ ക്കുറിച്ച് അവമാതിപ്പുണ്ടാക്കി CPIM നെ തകര്‍ക്കാനുള്ള   ബോധ  പൂര്‍വമായ ശ്രമമാണ് നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, ഇവരെ CPIM കാര്‍ എന്ന് വിളിക്കാന്‍ കഴിയില്ല. അത് കൊണ്ടാണ് .  ഇവരെ പിണറായി വിജയന്‍ ഫാന്സ്സുകാര്‍ എന്ന് വിളിക്കേണ്ടി വരുന്നത്.
കുലം കുത്തി പ്രയോഗം പാര്‍ട്ടി നയമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള  ശ്രമം അപഹാസ്യമാണ്. പാര്‍ട്ടി നയമാണ് എങ്കില്‍ ഒഞ്ചിയത്ത് സ T P അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ട് പോയപ്പോള്‍  സംസ്ഥാന   കമ്മിറ്റി കൂടി  തെറ്റും ശരിയും  സത്യസ ന്ധ മായും,   സ്വയം വിമ്മര്‍ശനകരമായും     വിശകലം ചെയ്ത്  അവര്‍ ഒറ്റുകാരെന്നു  തെളിഞ്ഞാല്‍ അവരെ നേരിടാന്‍ കുലംകുത്തികള്‍ എന്നോ അതിലും നീചമായതോ ആയ  പ്രയോഗം    നടത്തി ക്യാമ്പയിന്‍ നടത്താന്‍  സംസ്ഥാന   കമ്മിറ്റിക്കോ  മറ്റു ബന്ധ പ്പെട്ട  കമ്മിറ്റികള്‍ക്കോ  തീരുമാനമെടുക്കാം എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷെ അതിനു കമ്മിറ്റി ചര്‍ച്ച ചെയ്യണം, അത്രു മിനിറ്റ്സില്‍  രേഖപ്പെടുത്തണം    അത് റിപ്പോര്‍ട്ട് ചെയ്യാന്‍  ബന്ധ പ്പെട്ട കമ്മിറ്റിക്ക് സെക്രട്ടറിയെയോ  , മറ്റു ആരെയെങ്കിലുമോ ചുമതല പ്പെടുത്തണം    . അത്തരം ചര്‍ച്ച , നടന്നതായോ  തീരുമാനം   എടുത്തതായോ എവിടെയും ഇത് വരെ അറിവിലില്ലാത്ത സ്തിഥി ക്ക്  എതോ ഒരു വിശധീകരണത്തില്‍  യോഗത്തില്‍ ആള്‍ക്കൂട്ടം കണ്ട  ആവേശത്തില്‍ സെക്രട്ടറിയുടെ നാവിന്‍ തുമ്പത്തു വന്ന  പ്രയോഗത്തിനു      പാര്‍ട്ടി   നയമാണ് എന്ന    നിറം നല്‍ക്കുന്നത്  CPIM നു യോജിച്ച രീതിയല്ല. ഇത്തരം നിലവാരം കുറഞ്ഞ ഒരു തീരുമാനം CPIM പോലുള്ള ഒരു  പാര്‍ട്ടിയുടെ കമ്മിറ്റി എടുക്കുമെന്നും  വിശ്വസിക്കാന്‍ കഴിയില്ല. സമാനമായ  മറ്റൊരു പ്രയോഗമായ  ശുംഭന്‍  എന്നത്  ഉണ്ടാക്കിയ പുകില്‍ ഓര്‍ക്കുക  . നാട്ടിലെ ഏതാനും ജഡ്ജിമാരെ  "ശുംഭന്‍" എന്ന് വിളിക്കാന്‍  പാര്‍ട്ടി തീരുമാനിച്ചതായും  അതിന് ജയരാജനെ ചുമതലപ്പെടുത്തിയതായും  ഏതെങ്കിലും ബുദ്ധി  ജീവി പറഞ്ഞാല്‍  അത് വെള്ളം തൊടാതെ വിഴുങ്ങാന്‍ കേരളത്തിലെ ജനങ്ങള്‍   അത്ര വിവരദോഷികളല്ല. ജയരാജനെ ശാസിച്ചത് പോലെ വിജയനെയും തിരുത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണം.   ഉത്തര വാദിത്ത     പ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഉപയോഗിക്കുന്ന ഭാഷക്കും  അല്പം മാന്യതയുണ്ടാകണം എന്നെ ഇവിടെ പറയാനുള്ളൂ. 

സ: T P യുടെ വധത്തിനു ശേഷവും പിണറായി വിജയന്‍ അതെ  പ്രയോഗം ആവര്‍ത്തിച്ചത്    തെറ്റ്‌ തന്നെ  എന്ന് മാത്രമല്ല  സെക്രട്ടറി പറഞ്ഞതാണ്  പാര്‍ട്ടി നയമെന്ന് സമര്‍ദ്ധിക്കാന്‍    ശ്രമിക്കന്ന  ദക്ഷിണ മൂര്‍ത്തിയെപ്പോലുള്ള ഒരു സംസ്ഥാന കമ്മിറ്റി  അംഗത്തിന്റെ  നിലവാര തകര്‍ച്ച  ലജ്ജാകരമാണ്. ഇത് ഒരു തരാം  ഫാന്‍സ് അസോസിയേഷന്‍ കാരുടെ ശൈലിയായെ കാണാന്‍ കഴിയൂ. ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തന രീതിയും CPIM ല്‍  സെക്രട്ടറിയുടെ വാക്കാണ്‌ അവസാന വാക്ക് എന്ന നിലപാട് ത  മ്മിലുള്ള സാദൃശ്യം  സ്വാഭാവികം  മാത്രം . ആ നിലക്കാണ് പാര്‍ട്ടി  നേതൃത്വം  ഇപ്പോള്‍ മുന്നോട്ടു പോകുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
VS ന്‍റെ  പ്രസ്താവന ഏതെങ്കിലും തരത്തില്‍  പിണറായി വിജയനെയോ സംഘാം ങ്ങളെയോ ആലോസരപ്പെടുത്തിയാല്‍ ഉടന്‍ പ്രത്യക്ഷപ്പെടുന്ന 
വാ പോയ കോടാലി യാണ്  പോലെയാണ്   ശിവദാസമേനോന്‍  എന്ന് പറയാതെ വയ്യ.  കോണ്‍ ഗ്രസ്സ് ലീഗും  പോലെയല്ല  കമ്യു ണി സ്റ് പാര്‍ട്ടി എന്ന് പറഞ്ഞു തുടങ്ങിയ  V S ന്റെ വാര്‍ത്ത സമ്മേളന "കടന്ന കൈയ്യാണ്" എന്നാണ്  മേനോന്‍റെ നിലപാട്. അച്ചടക്ക നടപടി നേരിടാതിരിക്കാന്‍  VS ഉടന്‍ CPIM ഉം ലീഗും , കോണ്‍ ഗ്രസ്സും പോലെ തന്നെ യാണ്    എന്ന്  പ്രസ്താവന  ഇറക്കുന്നതാണ് ഉചിതം. പിന്നെ V S,  പിണറായി വിജയനെ ഡാങ്കെ യുമായി   താരതമ്യം ചെയ്തത് ശരിയായില്ല എന്ന്  അഭിപ്രായം എനിക്കുമുണ്ട്,  പണ്ട് ചരിത്ര പാഠം പഠിച്ച കൂട്ടത്തില്‍ മുസ്സോളനി എന്നൊരു സ്വേച്ചധിപതിയെക്കുറിച്ച്  പഠിച്ചതായി ഓര്‍ക്കുന്നു . ഏകാധിപത്യ പ്രവണ തയുള്ളവരെ  കുറിച്ച് പറഞ്ഞപ്പോള്‍ ചുമ്മാ 
ഓര്‍ത്തെന്നേയുള്ളൂ .  
കേരളത്തിലെ ഇടതു പക്ഷ മതേതര വിശ്വാസികള്‍ ഉണര്‍ന്നു തങ്ങളുടെ ആശയും ആവേശവും പ്രതീക്ഷയുമോക്കെയായ CPIM ലെ കറുത്ത ശക്തികള്‍ക്കെതിരായ  പ്രതിഷേധം   സംഘടിപ്പിക്കുമ്പോള്‍  സന്തോഷം തോന്നുന്നു. പക്ഷെ  അതിന് നിമിത്തമായ  സ:  T P   ഈ മുന്നേറ്റം  കാണാന്‍  ഇന്ന് നമ്മോടൊപ്പം  ഇല്ലല്ലോ എന്ന ദുഖം മാത്രം.
സത്യമേവജയതെ!

Wednesday, May 9, 2012

കുലം കുത്തികളും കുളം തോണ്ടികളും.


കൊല്ലപ്പെട്ട സ: T P ചന്ദ്രശേഖരനെയും സഹപ്രവര്‍ത്തകരെയും CPIM സംസ്ഥാന സെക്രട്ടറി  പിണറായി വിജയന്‍ "കുലം  കുത്തികള്‍ തന്നെ"എന്ന് വിശേഷിപ്പിച്ച  നടപടി അത്യന്തം  ധിക്കാരപരവും, തികച്ചും അപലപനീയവുമാണ്. CPIM പോലുള്ള ഒരു പാര്‍ട്ടിയുടെ  സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ തന്നെ ഇത്തരം പ്രസ്താവനകള്‍ നടത്തി ഈ പാര്‍ട്ടിയെ പടി പടി ആയി കുളം തോണ്ടാനുള്ള  ഹിഡന്‍   അജണ്ടയുടെ  ഭാഗമാണോ  ഇത് എന്ന്  സംശയിക്കേണ്ടിയിരിക്കുന്നു. CPIM  അംഗങ്ങളെ മാത്രമല്ല,   അനുഭാവികളെയും  കേരളത്തിലെ  പൊതു സമൂഹത്തിന്‍റെയും  വികാരങ്ങള്‍ മാനിച്ചുള്ള പ്രതികാര ണങ്ങലാകണം  വിവേകമുള്ള ഒരു പൊതു പ്രവര്‍ത്തകനില്‍ നിന്ന് വരേണ്ടിയിരുന്നത്. 

കുടുംബത്തിന് എതിരായി നിന്നു  എന്ന കാരണത്താല്‍  പലരെയും കുലം കുത്തികള്‍  എന്ന് തന്നെ വിളിക്കും എന്ന ധാര്‍ഷ്ട്യം നിറഞ്ഞ  നിലപാട്  ശരിയല്ല. അങ്ങിനെ  എതിരിടാനുണ്ടായ   സാഹചര്യം കൂടി വസ്തു നിഷ്ഠമായി പരിശോധിച്ച് മാത്രമേ  അതിലെ തെറ്റും ശരിയും വിശകലനം ചെയാന്‍ കഴിയൂ. പാര്‍ട്ടിയിലെ ഒരു ചെറു ന്യുന പക്ഷത്തിന്‍റെ വഴി പിഴച്ച പോക്കിനെ പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ പോരാട ണമായിരുന്നു  എന്ന അഭിപ്രായക്കാരനാണ് ഞാന്‍. T P അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടു പോയത് ശരിയായില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം. എന്നാല്‍ കുടുംബത്തിന്‍റെ  അടിത്തറ ഇളക്കുന്ന  നയങ്ങളും  ധര്‍ഷ്ടിയം നിറഞ്ഞ തീരുമാനങ്ങളും  എടുത്തവരെ  കുളം തോണ്ടികള്‍ എന്ന് തന്നെ വിളിക്കണം എന്ന്  അര്‍ത്ഥശങ്കക്കിടയില്ലാതെ  പറയട്ടെ. തികഞ്ഞ രാഷ്ട്രിയ  ജ്ഞാനമുള്ള  കേരളത്തിലെ പൊതു സമൂഹം  കേരളത്തിലെ രാഷ്ട്രിയ ഗതി വിഗതികള്‍ സസൂക്ഷ്മം  വീക്ഷിച്ചു  കുളം  തോണ്ടികള്‍  ആരെന്നു കണ്ടെത്തുന്ന   കാലം വിദൂരമല്ല.  അവര്‍  ഒറ്റപ്പെടുക  തന്നെ ചെയ്യും. 

പാര്‍ട്ടിയിലെ വിഭാഗീയതയുടെ  ഭാഗമായി ഒട്ടേറെ പ്പേരെ പാര്‍ട്ടിക്ക് 
നഷ്ടപ്പെ ട്ടു. വിഭാഗീയത  അവസാനിപ്പിക്കാന്‍ എന്ന വ്യാജേന     നടന്ന   
ഏകപക്ഷിയമായ അടിച്ചമര്‍ത്തലില്‍ വേറെയും കുറെ  നല്ല സഖാക്കളെ  ഈ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു എന്നത് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.
വര്‍ത്തമാന കാല  കമ്യുണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തനം  ഒരു തൊഴിലോ   അതുമല്ലെങ്കില്‍ ഒരു ബിസിനെസ്സോ  ആണ് . ആഡംബര ശൈലിയുടെയുള്ള പാര്‍ട്ടി പ്രവര്‍ത്തനം ഉപേക്ഷിച്ചു കല്ലും മുള്ളും നിറഞ്ഞ വഴി സ്വീകരിച്ചവരാണ്  ഒഞ്ചിയത്തെ  സഖാക്കള്‍. പ്രതിഷേധത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും സ്വരവും  അതിന്‍റെ സംഘടനാ രൂപവും  ജീവന്‍ മരണ  പോരാട്ടമാണ്  എന്ന് അറിഞ്ഞു കൊണ്ട് തന്നെ  അതിലേക്കു എടുത്തു ചാടിയവര്‍ അതിനു നേതൃത്വം കൊടുക്കുന്നവര്‍ ആദരണീ യരാണ്. ആദര്‍ശവാന്മാരാണ്  .,   M V രാഘവന്‍, K R ഗൌരിയമ്മ  മുതല്‍   M R മുരളിയെപ്പോലെലുള്ള    ഇടതു പക്ഷത്തെ  വലതു പക്ഷത്തിന്‍റെ പാളയത്തില്‍ കൊണ്ട് കെട്ടാന്‍ ശ്രമിക്കുന്നവര്‍  ഇതിനു ഒരു അപവാദമാണ്.  സ T P യും സഹ പ്രവര്‍ത്തകരും  അതുകൊണ്ട് തന്നെ അംഗീകരിക്കപ്പെടെണ്ടതാണ്.

CPIM  നെപ്പോലെ  ഒട്ടേറെ സഖാക്കളുടെ    ത്യാഗ ഫലമായി കെട്ടിപടുത്ത ഒരു  പ്രസ്ഥാനത്തിന്‍റെ  ഉന്നതര്‍  കേരളത്തിലെ  പൊതു സമൂഹത്തിന്‍റെ വികാരങ്ങളോട്    അല്പം കൂടി വിനയത്തോടും ബഹുമാനത്തോടും  സത്യസന്ധതയോടും കൂടി  പെരുമാറാനും പ്രതികരിക്കാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വിവേകവും  വിനയവും ഒരു കുറവായി  ചിലര്‍ ധരിച്ചു വച്ചിരിക്കുന്നത് തിരുത്താത്ത പക്ഷം  പാര്‍ട്ടി  "പേ  റോളില്‍ "  ഉള്ളവരൊഴികെ     പാര്‍ട്ടിയെ തള്ളി പ്പറയുന്ന കാലം വിദൂരമല്ല   എന്ന് ഓര്‍മിപ്പിച്ചുകൊണ്ടു നിറുത്തുന്നു. 
 

സത്യമെവജയതെ !
  

Monday, May 7, 2012

സ: ടി പി ചന്ദ്രശേഖരന്‍ മരിക്കുന്നില്ല !




ഒ ഞ്ചിയത്തെ ധീരനായ വിപ്ലവകാരി
സ: ടി പി ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിച്ച  സംഭവം അത്യന്തം അപലപനീയമാണ്. വര്‍ത്തമാനകാല  കേരള  ചരത്രത്തില്‍  ആര്‍ക്കും വിസ്മരിക്കാനാകാത്ത     ധീര രക്തത സാക്ഷിയായി സ: ടി പി  ചദ്രശേഖരന്‍  എക്കാലവും കേരളത്തിലെ പ്രതികരണ  ശേഷിയുള്ളവരുടെ  മനസ്സില്‍ ജീവിക്കും.

അടങ്ങാത്ത  പോരാട്ട വീര്യമുള്ള  ഒരു  കമ്യു ണിസ്റ് എന്ന നിലയില്‍ വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെ മാര്‍ക്സിസം ലെനിനിസം  നെഞ്ചിലേറ്റ്   വാങ്ങിയ ഈ പ്രിയ സഖാവിന്റെ  ജീവിതം  എന്നും അനീതിക്കെതിരായ  പോരാട്ടമായിരുന്നു.
അതുകൊണ്ട് തന്നെയാണ്   സഖാവ്  ടി പി ചന്ദ്രശേഖരനെ ഒഞ്ചിയത്തുകാര്‍ സ്നേഹിച്ചതും  നിര്‍ണായക  സമയത്ത്   വിശ്വസിച്ചു കൂടെ നിന്നതും  എന്നത് വസ്തുതയാണ്.  കേവലം  ഒരു  കമ്യുണിസ്റ് കാരന്‍ എന്ന  നിലയില്‍ മാത്രമല്ല  സ്ഥാപന വല്‍ക്കരിക്ക പെട്ട  ഒരു  കമ്യുണിസ്റ് പാര്‍ട്ടിക്കെതിരെ, അതിന്‍റെ ഒരു ചെറു ന്യുനപക്ഷത്തിന്റെ വഴി പിഴച്ച പോക്കിനെതിരെ  തന്റെ സഹപ്രവര്‍ത്തകാരെയും നാട്ടുകാരെയും ഒരുമിച്ചു നിറുത്തി  അനിതിക്കെതിരായുള്ള  ഉജ്വല പോരാട്ടം സംഘടിപ്പിക്കുകയും ആ തീ  കേരളത്തിലെമ്പാടും   പകര്‍ന്നു നല്‍കാനുള്ള  ശ്രമത്തില്‍ ഒരു നിര്‍ണായക പങ്കു വഹിക്കുകയും അതില്‍ ഒരു പരിധി  വരെ വിജയിക്കുകയും ചെയ് തു  എന്നതാണ് സ ടി പി  യുടെ  പ്രസക്തി . ഒഞ്ചിയത്തെ  ഈ  സമര  നായകന് "ലാല്‍സലാം".

 CPIM ലെ  അപചയങ്ങല്‍ക്കെതിരെ    പൊരുതി സ്വന്തംമായി ഒരു  പ്രസ്ഥാനം  തന്നെ  കെട്ടിപടുത്ത സഖവിന്റെ  സംഘടന പാടവത്തെ  അന്ഗീകരിക്കുംപോള്‍ തന്നെ  എടുത്തു പറയേണ്ട ഒരു സവിശേഷത  അതിനെ  UDF ന്‍റെ പാളയത്തില്‍ കൊണ്ട് കെട്ടാന്‍ ഉള്ള  ഒരു നീക്കവും  അദേഹം നടത്തിയില്ല  എന്നതാണ്  . ഇതാണ്   സ: TP വ്യത്യസ്തനാകുന്നത് .

എന്നാല്‍ സ: ടി പി യുടെ കൊലപാതകം  CPIM ന്‍റെ   തലയില്‍ കെട്ടിവക്കാന്‍ UDF ഉം വലതു പക്ഷ  മാധ്യമങ്ങളും   നടത്തുന്ന  ശ്രമം  ഖേദകരമാണ് . യാതൊരു അടിസ്ടാനവുമില്ലാതെ  ഇത്തരം  ഒരു  ഗൂഡാലോചനയെ  കേരളത്തിലെ  ജനം അര്‍ഹിക്കുന്ന ഗൌരവത്തോടെ തള്ളികളയും. CPIM ആണ് കൊലക്ക് പിന്നില്‍ എന്ന ഇടതു പക്ഷ  ഏകോപന സമിതിയുടെ  നിലപാടും പുന പരിശോധിക്കേണ്ടതാണ്. ഇടതു പക്ഷ ഏകോപന സമിതിയും വലതു പക്ഷ  പിന്തിരിപ്പന്‍ മാരെ പ്പോലെ പ്രതികരിക്കുന്നത്  ജനങ്ങളില്‍ അവര്‍ക്ക് അനുകൂലമായി   വളര്‍ന്നു വരുന്ന വിശ്വാസത്തിനു കോട്ടം തട്ടാന്‍ ഇടയാക്കും .സ: T P ചന്ദ്രശേഖരന്റെ അരുംകൊല  ഒരു ആഘോഷ മാകി മാറ്റിയ UDF നേതൃത്വമാണ്  ഈ  കൊലക്ക് പിന്നില്‍ എന്ന് സംശയിക്കാന്‍ കാരണങ്ങള്‍ ഏറെയുണ്ട്.

പ്രധാനമായും നെയ്യാറ്റിന്‍കര ഉപ 
തിരെഞ്ഞെടുപ്പും     അതില്‍ ശെല്‍വരാജിനെ  CPIM "വേട്ടയാടി" എന്ന പ്രയോഗം മാത്രമാണ് ശെല്‍വരാജ് ചെയ്ത കുതിര കച്ചവടത്തിന്നു മറുപടിയായി UDF ന് ഉന്നയിക്കാനുള്ളത്, ആ പ്രയോഗത്തിനു  ആക്കം കൂട്ടാനും CPIM നെ ജനങ്ങള്‍  ഭീതിയോടെ  കാണാനുമുള്ള  ഒരു തിരെഞ്ഞെടുപ്പു ആയുധമായി ഉപയോഗിക്കാനുതകുന്ന  വടിയായി വേണം സ: ടി പ യുടെ ജീവനെടുത്ത സംഭവത്തെ UDF കാണുന്നത്   ശെല്‍വരാജിനെപ്പോലെ   കൊണ്ഗ്രസ്സില്‍ പോയി ആത്മഹത്യ  ചെ യ്ത  ഒരു  കൂതറ  രാ ഷ്ട്രി യക്കാരന്   സഖാവ്  ചന്ദ്ര ശേഖരനെ  പ്പോലെ യുള്ള  ഒരു രക്ത  സാക്ഷിയുടെ പേര്   ഉച്ചരിക്കാന്‍  പോലുമുള്ള  യോഗ്യത   ഇല്ല   എന്നത്    ഇവിടെ  എടുത്തു പറയട്ടെ .  
കേരളം ഒരു നിര്‍ണായകവും നെറി കെട്ടതുമായ ഒരു രാഷ്ട്രിയ   ദ്രുവീകരനത്തിലൂടെയാണ്      കടന്നു പോകുന്നത്. വര്‍ഗീയ ചിന്താഗതികള്‍ ഉയര്‍ത്തിവിട്ടു ജനങ്ങളെ ഭിന്നിപ്പിച്ചു  ഭരിക്കുന്ന തന്ത്രമാണ് UDF എടുത്തിട്ടുള്ള സമീപനം. ഇതിനെ ആ നിലക്ക് നേരിടാന്‍  LDF ന് ഒന്നുകില്‍ അതെ നിലവാരത്തിലേക്ക് താഴണം. അത് ക്ലേശകരമാണ് എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ യുള്ള ഒരു 
നീക്കമാണ്  UDF  നടത്തുന്നത്.

ഉപതിരെഞ്ഞെടുപ്പുകളില്‍  UDF എടുക്കുന്ന സമീപനം  പ്രതികൂലമായി വരുന്ന ജന വികാരത്തെ മുക്കി കളയാന്‍ പോന്ന പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കുക   എന്ന തന്ത്രമാണ്. പിറവത്ത് അത് നാം കണ്ടതാണ്. ആദ്യം ജേക്കബിന്റെ മകന്‍ എന്ന പരിവേഷം, പിന്നീട്  അഭിനവ  മന്ത്രി ആയി   അവതരിപ്പിച്ചു ശേഷം  V S  നു  എതിരായ  VD സതീശന്‍ കമ്മിറ്റി റിപ്പോര്‍ട്ട്  , ഒപ്പം   ശെല്‍വരാജ്  നടത്തിയ    കൂറ് മാറ്റം  അതിനു ശേഷം ഷുക്കൂര്‍ വധം ,  ഒപ്പം വീണു കിട്ടിയ  അഭിസാരിക  പ്രയോഗവും  കൂടുന്നതാണ്  പിറവത്തെ UDF തന്ത്രം.  ജന വികാരത്തെ മാറ്റി മരിക്കാന്‍ പോ ന്ന  തറ  വേലകള്‍  അച്ചടിക്കാന്‍  മാതൃഭൂമിയും മലയാള മനോരമയും ഉണ്ടെങ്കില്‍  ഏത് എഭ്യനെയും നിറുത്തി  തിരെഞ്ഞുടുപ്പും ജയിക്കാം എന്ന  സ്തിഥി യാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. മുന്‍പ് കണ്ണൂര്‍  ആലപ്പുഴ  ഉപതിരെഞ്ഞെടുപ്പുകളിലും CPIM  കള്ളവോട്ടു ചേര്‍ത്തു  എന്ന വ്യാപക പ്രചരണം  മാധ്യമങ്ങള്‍ UDF  ന്  അനുകൂലമാക്കിയതും ഇവിടെ ഓര്‍ക്കുന്നത്   നന്ന്. 


സ: T P  യുടെ കൊലപാതകം വഴി  അഞ്ചാം മന്ത്രി  വിവാദം, വിലക്കയറ്റം, എന്‍ഡോ സള്‍ഫാന്‍  വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ എടുത്ത മനുഷ്യത്വ  രഹിതമായ നിലപാട് , കര്‍ഷക കടാശ്വാസ പദ്ധതിയുടെ   പരാജയം, കര്‍ഷക ആത്മഹത്യ, മുല്ലപ്പെരിയാറില്‍ കൊണ്ഗ്രസ്സു നടത്തിയ  കൂറ് മാറ്റം , കടല്‍ ക്കോല  ഒക്കെ ജനം വിസ്മരിക്കുമെന്നുള്ള  കരുതി കൂടിയുള്ള  നീക്കമാണ്   എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

മറ്റൊന്ന് മന്ത്രി സഭ  പുന സംഘടനയില്‍ ഉമ്മന്‍ ചാണ്ടി അഭ്യന്ദ്രം ഒഴിയുന്നതും  ഇത്തരം ഒരു സംഭവത്തിന്റെ മുന്നോരുക്കമല്ലേ എന്ന് കാണേണ്ടിയിരിക്കുന്നു.   സ: T പി യുടെ ജീവന്  ഭീഷണി ഉണ്ടായിരുന്നിട്ടും  പോലീസ് കാണിച്ച  അലംഭാവവും , ഇപ്പോള്‍ പ്രതിയെന്നു സംശയിക്കുന്ന  റഫീക്കിനെ  അറെസ്റ്   ചെയ്യാതെ  രക്ഷപെടാന്‍ അനുവദിക്കുമ്പോള്‍ ഉണ്ടാകുന്ന  പ്രതികൂല ജനവികാരവും   ഉപതിരെഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഇമേജിനെ  ബാധിക്കാതിരിക്കാനുള്ള മുന്‍ കരുതലായിരുന്നു വകുപ്പ് മാറ്റം  എന്ന് സംശയിക്കണം. 

ഘടക കഷിയായ  മുസ്ലീം ലീഗിലെ ഷുക്കൂര്‍ കൊല്ലപ്പെട്ടെപ്പോള്‍ പോലും  സംസ്ഥാന  വ്യാപകമായി ഹര്‍ത്താല്‍  നടത്താത്ത   UDF സ T P യുടെ  കൊലപാതകത്തില്‍  ഇടപെട്ട രീതിയും ഹര്‍ത്താലും , മന്ത്രിമാരുടെ  നീണ്ട നിരയും  സംശയം കൂടുതല്‍ ബാലവത്താക്കുന്നു.   ഒടുവില്‍  ഒരു ദിവസം  ആന്റണി എത്തി , ക്രൂരവും പൈശാചികവുമായ എന്ന വിശേഷണവും ഒരു വികരാ  നിര്‍ഭരമായ പ്രസംഗവും  അതാണ്‌  നെയ്യാട്ടിങ്കരക്കായി UDF കരുതി വച്ചിരിക്കുന്നത് . 

 കേരളത്തിലെ  പോലീസും, ചില  മാധ്യമങ്ങളും നടത്തുന്ന ചില ഒത്തുകളികളും , പടച്ചു വിടുന്ന  വാര്‍ത്തകളും   നെറി കെട്ടതാണ് എന്ന് പറയാതെ വയ്യ. കണ്ണൂര്‍ , പാര്‍ടി ഗ്രാമം  , പാര്‍ട്ടി കോടതി ,  ജയിലിലെ ഗൂഡാലോചന  എന്ന് തുടങ്ങിയ  പദ പ്രയോഗങ്ങള്‍   ജനങ്ങളില്‍  തെറ്റിധാരണ പരത്താന്‍ വേണ്ടി മാത്രമാണ്.  പാര്‍ട്ടിയുമായി ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ തെളിവ് സഹിതം അവരെ ആരെസ്റ്റു ചെയാന്‍ പോലീസ് തയ്യാറാകണം. അല്ലാതെ ജനങ്ങളെ മുള്‍ മുനയില്‍ നിറുത്തി വിഡ്ഢികളാക്കുന്ന നടപടി  അപലപനീയമാണ്. കണ്ണൂര്‍ സഖാക്കള്‍   പൊതുവില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികള്‍ പലതും  ചെയ്തിട്ടുണ്ടെങ്കിലുംസ: T P യുടെ കൊലപാതകത്തില്‍ അവര്‍ക്ക് പങ്കുള്ളതായി  കരുതാവുന്ന ഒന്നും പോലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. 

 ഉമ്മന്‍‌ചാണ്ടി , ചെന്നിത്തല , കുഞ്ഞാലികുട്ടി , PC ജോര്‍ജു  എന്നി നാല്   നെറികെട്ട രാഷ്ട്രിയ ദുര്‍  ഭൂതങ്ങളുടെ കരാള  ഹസ്തങ്ങലിലാണ് കേരളം.ഇന്ന്  അധികാര ഭ്രാന്തു മൂത്ത  ഇവര്‍ കേരള ജനതയെ വൈകാരീകമായി  ചൂഷണം  ചെയാന്‍  നടത്തുന്ന  കിരാതമായ എല്ലാനീക്കത്തെയും  ചെറുത്തു തോല്‍പ്പിക്കാന്‍  കേരള ജനത  ജാതി മത രാഷ്ട്രിയ ഭേദമന്യേ  തയാറാകണം. സ: ടി പി ചന്ദ്രശേഖരനെ പ്പോലുള്ള ഉശിരനായ  ഒരു വിപ്ലവകാരിയുടെ  ജീവന്‍  മേല്‍പ്പറഞ്ഞ കാപാലികര്‍ക്ക് ശക്തി  പകരാന്‍  ഉതകുന്ന നിലയില്‍ ഉപയോഗിക്കാന്‍  കേരള ജനത അനുവദിക്കില്ല.  സഖാവിന്റെ കൊലക്ക് പിന്നിലെ കറുത്ത കൈയ്കള്‍  ആരൂടെതെന്നു കണ്ടെത്തുന്നത് വരെ  CPIM നെതിരെ  ബാലിശമായ ആരോപണങ്ങള്‍ ഉന്നയിച്ചു യഥാര്‍ഥ പ്രതികള്‍  രക്ഷപെടാന്‍  അനുവദിക്കുന്നത് നല്ല കീഴ്‌ വഴക്കമല്ല. 

സത്യമേവജയതെ 




Monday, April 16, 2012

CPIM പാര്‍ട്ടി കോണ്‍ഗ്രസ്സ്.ഒരു വിശകലനം!

CPIM ന്‍റെ 20 -താം പാര്‍ട്ടി കോണ്‍ഗ്രസ്സ്  കോഴിക്കോട്  സമാപിച്ചു . കെട്ടിലും മട്ടിലും പണ ക്കൊഴിപ്പിന്‍റെ 
മേളയായി   സ്ഥാനം പിടിച്ച    ഈ പാര്‍ട്ടി  കോണ്‍ ഗ്രസ്സ്   ഒരു തികഞ്ഞ പരാജയമായിരുന്നു എന്ന്  വിലയിരുത്തേണ്ടി വരും. മാനവരാശി വളരെ നിര്‍ണായകമായ മുതാലാളിത ചൂഷണത്തിലൂടെയും,  സാമ്രാജ്യത്വ   ധ്വംസനങ്ങളിലൂടെയും കടന്നു പോകുമ്പോള്‍ ഇന്ത്യയിലെ തൊഴിലാളി വര്‍ഗം വളരെ പ്രതീക്ഷയോടെ നോക്കി കണ്ട CPIM  ന്‍റെ പാര്‍ട്ടി കോണ്ഗ്രസ്സു  കോഴിക്കോട്  സാമൂതിരി മാര്‍ നടത്തി വന്ന വെറും "മാമാങ്കം" ആക്കി  മാറ്റി എന്നത്  ലജ്ജാകരമാണ്. അതുകൊണ്ട് തന്നെ ഈ 
കോണ്ഗ്രസ്സു സാധാരണ ജനങ്ങളില്‍ ആവേശമോ പ്രതീക്ഷയോ  ഉണര്‍ത്തിയില്ല  എന്നത്  ആമുഖമായി പറഞ്ഞു കൊള്ളട്ടെ. മറ്റൊരു പൂരം കഴിഞ്ഞ പ്രതീതി ജനിപ്പിച് പാര്‍ട്ടി കൊണ്ഗ്രസ്സു  അവസാനിച്ചപ്പോള്‍ ആയിരങ്ങള്‍ ചോര നീരാക്കി വളര്‍ത്തി കൊണ്ട് വന്ന ഒരു കമ്യുണിസ്റ്   പാര്‍ട്ടിയെ  അറവുകാരന്‍റെ   കയ്യില്‍ പശുവിനെ വളര്‍ത്താന്‍  കൊടുത്ത പ്രതീതി ജനിപ്പിച്ചു എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ.  


ഇന്നത്തെ  പാര്‍ട്ടി നേതൃത്വത്തിന്‍റെ ഏറ്റവും വലിയ പരാജയം അവര്‍ക്ക് ജനങ്ങളുടെ Pulse മനസ്സിലാക്കുവാനുള്ള  Sense ഉം sensibility യുമില്ല എന്നതാണ്. അതുകൊണ്ട് തന്നെ രാജ്യം നേരിടുന്ന അഴിമതി, വിലക്കയറ്റം, വര്‍ഗീയത, തീവ്രവാദം കോര്‍പ്പറേറ്റ്  സമൂഹം നടത്തുന്ന ചൂഷണങ്ങള്‍ ഒന്നും വിശകലനം ചെയ്യുകയോ ഒരു വരി പ്രേമയം പോലും അവതരിപ്പിക്കാനോ പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെ  നടത്തിപ്പുകാരായ  ഉദ്യോഗസ്ഥര്‍   മെനക്കെട്ടില്ല  എങ്കിലും കേരളം, ബംഗാള്‍, ത്രിപുര  എന്നീ മൂന്ന്  സംസ്ഥാനങ്ങളിലൊഴികെ   പാര്‍ട്ടി വളരുന്നില്ല  എന്ന പതിവ് രോദനം മുഴങ്ങി കേട്ടു. 


ഇന്ത്യന്‍ വിപ്ലവത്തിന്‍റെ മാതൃക   ആണ് പ്രധാനമായും ചര്‍ച്ച ചെയ്തത് എന്നത് വലിയ  തമാശയാണ്. ഇന്ത്യന്‍ വിപ്ലവത്തിനു ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഉതകുന്ന ശൈലി ആകണം എന്ന് ഏത് കുഞ്ഞിനാണ് അറിയാത്തത് . മാര്‍ക്സിസം മാറ്റത്തിന്‍റെ പ്രത്യയ ശാസ്ത്രമാണ് എന്നത് കൊണ്ടും  മാറിയ ലോക സാഹചര്യങ്ങളില്‍,  
ജനാധിപത്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍ , നനത്വങ്ങളില്‍ ഏകത്വം മുഖ മുദ്ര യായ  ഇന്ത്യയില്‍ റഷ്യന്‍ ചൈനീസ് മാതൃകകള്‍   തികച്ചും അപ്രസക്തമാണ് എന്ന് മനസ്സിലാക്കാന്‍ കാരാട്ട്‌, യച്ചൂരി ,SRP , തുടങ്ങിയ  ബുദ്ധിജീവികളുടെ  അപാര  ദാര്‍ശനീക   പാണ്ഡിത്യം ആവശ്യമില്ല. 
ഒരു പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പോലും വിജയിക്കുമെന്ന്  ഉറപ്പില്ലാത്ത ,സാധാരണ  ജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത,ജനങ്ങളുടെ  ജീവിത പ്രയാസങ്ങള്‍ മനസ്സിലാക്കാത്ത   നേതാക്കാള്‍ പാര്‍ട്ടി നയവും പരിപാടിയും രൂപകല്‍പ്പന ചെയ്യാന്‍ ഒത്തു കൂടുന്നതിന്‍റെ  പോരുളില്ലായ്മയാണ് പാര്‍ട്ടിയുടെ അണികളും പാര്‍ട്ടിയെ സ്നേഹിക്കുന്നവരും ചര്‍ച്ച ചെയ്യേണ്ടത്.


 ഉദാഹരണത്തിന്നു വിലക്കയറ്റം  രാജ്യത്തെ സാധാരണ ജനങ്ങളെ ബാധിച്ചിരിക്കുന്ന വന്‍ 
പ്രതിസന്ധി യാണ്. അത് പോലെ അഴിമതി സമസ്ത മേഖലയെയും ഗ്രസിക്കുക വഴി  ജന ജീവിതം 
ദു:സ്സഹമാക്കിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ രാജ്യത്തിന്‍റെ സുരക്ഷയെ പ്പോലും ബാധിക്കുന്ന  തലത്തില്‍ പ്രതിരോധ വകുപ്പ് പോലും അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന കാലയളവില്‍ ചേര്‍ന്ന ഒരു പാര്‍ട്ടി കൊണ്ഗ്രസ്സില്‍  രാജ്യ താല്‍പ്പര്യം മുന്‍ നിറുത്തി അഴിമതിക്കെതിരെ ,  
ആന്‍റണിയെപ്പോലുള്ള കപട ആദര്‍ശത്തിന്‍റെയും  കഴിവു കേടിന്‍റെയും  ആള്‍രൂപത്തിനെതിരെയും  ഒരു പ്രസ്താവന പോലും ഇറക്കാന്‍   ഈ പാര്‍ട്ടി കൊണ്ഗ്രസ്സു ശ്രമിക്കാതിരുന്നത് ലജ്ജാകരമാണ്.പാര്‍ട്ടി  വളരുന്നില്ല എന്ന് മുറവിളി കൂട്ടുന്ന ബുദ്ധിജീവികള്‍  ഓര്‍ക്കേണ്ടത് കേരളത്തിലെ 20  ലോകസഭ സീറ്റുകളില്‍  ഇന്നത്തെ നിലയില്‍ കേരള രാഷ്ട്രീയത്തില്‍   നിര്‍ണായക    സ്വാധീനം  ചെലുത്തുന്ന  ആന്റണിയുടെ മുഖം മൂടി പിച്ചി ചീന്താന്‍ ലഭിച്ച  അനുകൂല സാഹചര്യം  ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തവര്‍  ഈ പാര്‍ടിയുടെ വളര്‍ച്ചക്ക് എന്തെങ്കിലും സംഭാവന ചെയ്യുമെന്ന് കരുതുന്നവര്‍  വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. കേവലം ആന്‍റണിക്കെതിരെ പ്രസ്താവനയിറക്കി കയ്യടി നേടാനല്ല പാര്‍ട്ടി കൊണ്ഗ്രസ്സു എന്ന  വാദം MB രാജേഷിനെ (MP ) പോലുള്ള  പാര്‍ട്ടിയിലെ പുത്തന്‍ തലമുറ ബുദ്ധിജീവികള്‍ ഉന്നയിക്കുമെങ്കിലും ലോകസഭയില്‍ കേരളത്തില്‍ നിന്ന്   16 MP  മാരുള്ള  കാലയളവില്‍      പാര്‍ട്ടിയുടെ നിലപാടുകള്‍ ഇന്ത്യയിലെ   തൊഴിലാളികളും  വിശിഷ്യ  Middle class ശ്രദ്ധിച്ചിരുന്നു എന്ന് മനസ്സിലാക്കുന്നത്‌ നന്ന്.
അഴിമതിക്കെതിരെ ശക്തമായ ലോക്പാലിനു വേണ്ടി  നൂതന  സമര മാര്‍ഗങ്ങളിലൂടെ  ജനങ്ങളെ അണി നിരത്താന്‍ മറ്റ് ഏതു രാഷ്ട്രിയ പാര്‍ട്ടി കളെ ക്കാളും    യോഗ്യത ഉള്ളത്  CPIM  നാണ് എങ്കിലും  വേണ്ട സമയത്ത് അതിനുള്ള
വിവേകം നേതൃത്വത്തിന് ഇല്ലാതെ പോയി. അഴിമതിക്കെതിരെ അണ്ണാ ഹസ്സാരെ നേടിയ ജന ശ്രദ്ധ ഒരു പാഠമാണ്.അടവ്   നയ  രൂപികരണ ത്തിലും  സമര പരിപാടികള്‍ വിഭാവനം ചെയ്യുന്നതില്‍ പാര്‍ട്ടി നേതൃത്വം 
കഴിവുറ്റ തായിരുന്നെങ്കില്‍    പാര്‍ട്ടി ബഹുദൂരം മുന്നോട്ടു പോകുമായിരുന്നു.ഇത്തരം ജനകീയ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും  ജനങ്ങളെ  സമര മുഖത്തു അണി നിരത്താനും പാര്‍ട്ടി നേതൃത്വത്തിനു  കഴിയാത്ത സാഹചര്യത്തില്‍  ഇങ്ങിനെ കോടികള്‍ മുടക്കി സമ്മേളനം അടിച്ചു പൊളിച്ചു നടത്തി വിപ്ലവത്തിന്റെ മാതൃക ചര്‍ച്ച ചെയ്യുന്നതില്‍ കഴമ്പില്ല.


അത്തരം നേതൃത്വം വിപ്ലവത്തിന്‍റെ മാതൃക ചര്‍ച്ച ചെയ്യുന്നത് നല്‍കുന്ന  ചിത്രം  അടുത്ത  ചിങ്ങം പിറന്നാല്‍ ആദ്യത്തെ ശുഭ മുഹൂര്‍ത്തത്തില്‍  ഇവര്‍ വിപ്ലവത്തിന് ആഹ്വനിച്ചു കളയുമെന്ന്. ഇത്തരം  ഗിമ്മിക്കുകള്‍ അവസാനിപ്പിച്ച് സത്യസന്ധമായ  രാഷ്ട്രിയ പ്രവര്‍ത്തനം CPIM  നേതൃത്വത്തില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നു.


സംഘടന റിപ്പോര്‍ട്ടും പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തന ശൈലിയും ദൌര്‍ബല്യങ്ങളും ഒക്കെ ചര്‍ച്ച ചെയ്തതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍    പ്രത്യക്ഷപ്പെട്ടെങ്കിലും അവയിലൊന്നും മലയാളിക്ക് ഒരു പുതുമ കണ്ടില്ല എന്നതാണ് വസ്തുത. സ്ഥിരം കേള്‍ക്കുന്ന അഴിമതി , സ്ത്രീ വിഷയങ്ങള്‍, മാഫിയ ബന്ധങ്ങള്‍  ഇതൊക്കെ ഇന്നത്തെ പല നേതാക്കളുടെ പേരിനോടും  ചേര്‍ത്തു വയ്ക്കാവുന്ന വൈകൃതങ്ങളാണ്.(പത്ര വാര്‍ത്തകള്‍ ശരിയെങ്കില്‍)  ആകെ അല്‍പ്പം വ്യത്യസ്തത തോന്നിയത് ഒരു നേതാവ് ഏതോ മുതലാളിയില്‍ നിന്ന് പണം വാങ്ങി മറ്റൊരു പാര്‍ട്ടിയിലെ മന്ത്രിക്ക് നല്‍കി എന്നതാണ് .മുതലാളിമാരുടെ തലപ്പര്യം സംരക്ഷിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം കൂടി ഇന്ന് ഈ തൊഴിലാളി വര്‍ഗ്ഗ   പാര്‍ട്ടിക്ക്  ഏറ്റെടുക്കേണ്ടി വന്നു എന്നതും  അതിനു  വേണ്ടി ഏതറ്റം വരെ താഴാനും നമ്മുടെ നേതാക്കാള്‍ തയ്യാറായി എന്നതുമാണ്‌ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. പണ്ട്  പി. ശശി കാണിച്ച മഹാ മനസ്കതയാണ്  ഇന്ന് കേരള ജനതക്കുമേല്‍ ഒരു ശാപമായി കുഞ്ഞാലികുട്ടി എന്ന  രാഷ്ട്രിയ  കുതന്ത്രങ്ങളുടെ ജാര  സന്തതിക്ക്  രണ്ടാം ജന്മം നല്‍കിയത് എന്നത് ഇവിടെ കൂട്ടി വായിക്കേണ്ടതാണ്.  ഈ വിഷയത്തില്‍ ബന്ധപ്പെട്ട  മുതലാളിയുടെ ഇമേജിനെ ബാധിക്കും എന്നത് കൊണ്ട് തന്നെ ആ നേതാവ് ആരെന്നു പാര്‍ട്ടി അംഗങ്ങള്‍ക്ക് പോലും അറിയാന്‍ നിര്‍വാഹമില്ല. അല്ലെങ്കിലും പാര്‍ട്ടിക്ക് കൃത്യമായി ലെവി നല്‍കി  ആത്മാര്‍ഥമായി  പ്രവര്‍ത്തിക്കുന്ന  ഒരു പാര്‍ട്ടി അംഗത്തേക്കാളും   പാര്‍ട്ടിയില്‍ പ്രാഥമീക അംഗം പോലുമല്ലാത്ത ബ്രിട്ടാസ്സിനും മമ്മൂട്ടിക്കും മറ്റു പല മുതലാളിമാര്‍ക്കുമുള്ള സ്വാധീനം എന്നത്  ഒരു വസ്തുതയാണ്. 
 സഖാക്കളുടെ പലമെന്ടറി വ്യമോഹത്തെ 
വിമ്മര്‍ശ്ശിക്കുന്ന റിപ്പോര്‍ട്ടാണ് സെക്രട്ടറി സമ്മേളനത്തില്‍ അവതരിപ്പിച്ചതെങ്കിലും പാര്‍ട്ടി കോണ്ഗ്രസ്സിന്‍റെ അധിക സമയവും നടന്ന ചര്‍ച്ച ഏതെങ്കിലും  പ്രാദേശിക കക്ഷികളുമായി   കൂടു ചേര്‍ന്ന് കേന്ദ്ര ഭരണത്തില്‍ എങ്ങിനെയും പങ്കാളി ആവുക എന്നതാണ് പരമമായ ലക്‌ഷ്യം എന്ന നിലയിലാണ്.
ഇന്ത്യയില്‍ എമ്പാടും വളരുന്നത്‌ പോകട്ടെ ഉള്ളിടത്ത് തന്നെ മണ്ടരി രോഗം ബാധിച്ചു നശിച്ചു പോകാതിരിക്കണമെങ്കില്‍ CPIM  എന്ന പാര്‍ട്ടിയും അതിന്‍റെ നേതൃത്വവും  കുറച്ചു കൂടി സത്യസന്ധതയും ആത്മാര്‍ഥതയും വാക്കിലും പ്രവര്‍ത്തിയിലും പുലര്‍ത്തേണ്ടിയിരിക്കുന്നു എന്ന ലളിതമായ സത്യം എവിടെയും ചര്‍ച്ച ചെയ്തതായി കേട്ടില്ല.  
അത് പോലെ തന്നെ പ്രധാനമാണ് നേതാക്കളുടെ ജീവിത ശൈലിയിലും  , വാക്കിലും പ്രവര്‍ത്തിയിലും  പുലര്‍ത്തേണ്ട  ലാളിത്യവും വിനയവും.മറ്റൊന്ന് പാര്‍ട്ടിയുടെ നയ സമീപനങ്ങളിലെ ഇരട്ട താപ്പുകള്‍ ഇല്ലാതാക്കുക  എന്നതാണ്. അഴിമതിക്കെതിരെ സംസാരിക്കുന്നവര്‍  K G ബാലകൃഷ്ണനെതിരെ ക്കൂടി സംസാരിക്കണം, റിട്ടെയില്‍ രംഗത്തെ വന്‍ നിക്ഷേപത്തിനെതിരെ സംസാരിക്കുമ്പോള്‍ റിലയന്‍സ്സിനും, എന്തിന്   എറണാകുളത്ത്  ഇടപ്പള്ളിയില്‍ ഉയരുന്ന MK യുടെ സൂപ്പര്‍ മാര്‍ക്കെറ്റി നെതിരെ കൂടി സംസാരിക്കണം.   വര്‍ഗീയത എന്നാല്‍ ഹിന്ദു വര്‍ഗീയത  എന്ന നിലയില്‍ കാണുകയും ന്യുന പക്ഷ  വര്‍ഗീയതയെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന സമീപനം രാജ്യത്തിനു ദോഷം ചെയ്യും എന്ന് പാര്‍ട്ടി മനസ്സിലാക്കണം.
ഭരണം പിടിക്കാന്‍ കുറുക്കു വഴികള്‍ തേടുന്ന സമീപനം പാര്‍ട്ടി അവസാനിപ്പിക്കണം. മതേതര ജനാധിപത്യത്തില്‍ വിശ്വസിക്കുകയും വിവിധ ജാതി മത സംഘടനകളുടെ പ്രീണനത്തിനായി അരമനയും മാര്‍ക്കസ്സും നിരങ്ങുന്നതും അവസാനിപ്പിക്കണം. മതേതര ജനാധിപത്യം  വാതോരാതെ പ്രസംഗിക്കുന്നവര്‍  അതിനെ ശക്തി പ്പെടുത്താന്‍ ചെറു വിരല്‍ അനക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. മുക്രി പെന്‍ഷന്‍ നല്‍കിയും, ആറ്റുകാല്‍ പൊങ്കാലയുടെ വക്തക്കളായും  മറ്റും  നിലകൊണ്ട്  ഭരണത്തില്‍ എത്താനുള്ള കുറുക്കു വഴികള്‍ തേടുന്ന സമീപനം അവസാനിക്കണം.മേലപ്പറഞ്ഞ സത്യസന്ധത യുടെ അഭാവമാണ് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റുന്നതും   അത് വഴി  "തന്തഇല്ലായ്മ" കാണിച്ച്   പാര്‍ട്ടി വിട്ടു പോകുന്നവരെ പ്പോലും ജനം മാലയിട്ടു സ്വീകരിക്കുന്നതും.
മറ്റൊരു സവിശേഷത പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യെക്കാളും  PB യെക്കാളും ശക്തി കേന്ദ്രങ്ങളായി   മെമ്പര്‍ഷിപ്പ്  കൂടുതലുള്ള പാര്‍ട്ടി സംസ്ഥാന കമ്മിറ്റികള്‍  മാറി എന്നതാണ്.ഇത് മുന്‍പെങ്ങും ഇല്ലാത്ത  ഒരു പ്രവണതയാണ്. ഇത് ദൂര വ്യാപകമായ  പ്രത്യാ ഘാതങ്ങള്‍  ഉളവാക്കും.  ഇതിനെ തടയിടാന്‍ കഴിഞ്ഞില്ലെങ്കില്‍  അതാത് സംസ്ഥാന സെക്രട്ടറിയുടെ സില്‍ബന്തികളും  പാര്‍ട്ടിയുടെ  പേ  റോളില്‍  ഉള്ളവരുമൊഴികെ  മറ്റാരും ഈ പാര്‍ട്ടിയില്‍  ഏറെ നാള്‍ അവശേഷി ക്കില്ല. 
പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിനെതിരെ  വലിയ വിമ്മര്‍ ശനങ്ങളാണ്   വിവിധ സംസ്ഥാന കമ്മിറ്റികള്‍  ഉയര്‍ത്തിയത്‌  വിശിഷ്യ  ബംഗാള്‍ ഘടകം എന്നാണ്  പത്ര വാര്‍ത്തകള്‍ . എന്നാല്‍  കേരളം മിതത്വം പാലിച്ചു . രണ്ടു കാലിലും  മന്ത് ഉള്ളവര്‍ കാലില്‍ നീരുള്ളവരെ എന്ത് വിമ്മര്‍ശിക്കാന്‍ ?  പക്ഷെ  ഇത്രയും പിടിപ്പുകെട്ട ഒരു നേതൃത്വത്തെ തന്നെ  വീണ്ടും ഇതിന്‍റെ   സാരഥ്യം ഏല്‍പ്പിച്ചു കൊടുത്ത് വീണ്ടും അടുത്ത  കോണ്‍ ഗ്രസ്സിന്നു കാണാം എന്ന് പറഞ്ഞ് പിരിയുന്നവരുടെ പാര്‍ട്ടി കൂറ് പരിശോധനക്ക് വിധേയമാക്കാന്‍ പുതിയ   ശാസ്ത്രീയ  മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു .
ഏറ്റവും ആശ്ചര്യകരമായി തോന്നിയ നടപടി M A ബേബിയെ പോളിറ്റ് ബ്യുറോവില്‍ ഉള്‍കൊള്ളിച്ചു  എന്നതാണ്.മതേതര വിശ്വാസിയായ  എനിക്ക്  ബേബിയുടെ പേര് കേള്‍ക്കുമ്പോള്‍ ഓര്‍മ  വരുന്നത് തിരെഞ്ഞെടുപ്പു കാലത്ത്  അരമനകളുടെ തിണ്ണ നിരങ്ങുന്ന ബേബിയുടെ രൂപമാണ്. കഴിഞ്ഞ LDF  മന്ത്രി സഭയിലെ ഏറ്റവും കഴിവ്   കെട്ട  മന്ത്രി  എന്ന ഖ്യാതി നേടി കേരളത്തിലെ വിദ്യാഭ്യാസ മേഖല  കുളം തോണ്ടിയ ബേബിക്ക് നല്‍കിയ പാരിതോഷികമോ  PB  അംഗ ത്വം? വെള്ള പേപ്പറില്‍ ഒരു കരാര്‍  പോലും ഉണ്ടാക്കാതെ  ജാതി 
കോമരങ്ങള്‍ക്ക്  കേരളത്തിലെ പ്രൊഫഷണല്‍  വിദ്യാഭ്യാസം  തീറെഴുതി കൊടുത്ത ബേബിയുടെ കാര്യക്ഷമത  മലയാളിക്ക് അറിവുള്ളതാണ്. 
മുണ്ട് ഉടുത്തത് കൊണ്ട് മാത്രം മുണ്ടശ്ശേരിയാകില്ല  എന്ന  കാനായിയുടെ വാക്കുകള്‍ ബേബിയെ ഒരിക്കല്‍ കൂടി ഒര്മാപ്പെടുത്തികൊള്ളട്ടെ. മാത്രമല്ല  സ്വരലയ മുതല്‍ സമീപകാലത്തെ  ബിനിലെ വരെയുള്ള അഴിമതി ആരോപണം ഇന്നും പ്രസക്തമായി നിലനില്‍ക്കെ CC  അംഗം എന്ന നിലയില്‍ ബേബിക്കെതിരെ  ഒരു അന്വേഷനത്തിന്നു പാര്‍ട്ടി കൊണ്ഗ്രസ്സു ശുപാര്‍ശ ചെയ്യും എന്ന്  പ്രതീക്ഷിച്ച പാര്‍ട്ടിയുടെ  അഭ്യുദയ  കംഷികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു ബേബിയുടെ  PB  പ്രവേശനം. പിന്നെ ബേബിയുടെ ഡല്‍ഹി സംഘടന പ്രവര്‍ത്തനം(?) വളരെ  വ്യത്യസ്തമായിരുന്നു എന്നതും ഒക്കെ ഈ PB  പ്രവേശനത്തിന് വഴി ഒരുക്കിയിരിക്കാം . എന്ത് പറയാന്‍ കലി കാല വൈഭവം !
അത് കൊണ്ട് തന്നെ  ഇത്തരം പണ കൊഴുപ്പിന്‍റെ 
മേളകളല്ല  മറിച്ച് മൊത്തത്തില്‍ പാര്‍ട്ടിയില്‍ അടി മുടി ശുദ്ധികരണത്തിന്‍റെ   ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കാര്യങ്ങളുടെ പോക്ക് അല്ലെങ്കില്‍ പാര്‍ട്ടിയുടെ നേതൃത്വം ഇന്ത്യയിലെ വന്‍ കിട മുതലാളി മാരുടെ  കൈയ്യിലും അണികള്‍ CPI ക്കാരുടെ  കയ്യിലും അകപ്പെടാനുള്ള സാധ്യതയും തള്ളികളയാന്‍ ആകില്ല. 


സത്യമേവജയതേ!


              

Tuesday, February 28, 2012

ഈ നായരെ നമ്പരുതെ!




അന്തികൂട്ടിന് വന്നവന്‍ അമ്മയുടെ സമ്മന്തക്കാരനായാല്‍  ഉണ്ടാകുന്നത് പോലുള്ള പുകിലുകലാണ്  NSS  നേതാവായി സുകുമാരന്‍ നായര്‍ സെക്രട്ടറി  ആയതോടെ    സംജാതമായിട്ടുള്ളത്.  അത് കേരളത്തിലെ നായന്മാര്‍ക്ക് ഒരു അപമാനമായി മാറിയെന്നതിലുപരി   പൊതു സമൂഹത്തില്‍  തെറ്റായ പ്രവണതകള്‍ക്ക് വഴി  വെക്കുന്നതാണ് എന്ന് ഓര്‍മപ്പെടുത്തികൊള്ളട്ടെ . വളരെ രാഷ്ട്രിയ പ്രാധാന്യമുള്ള  ഒരു തിരെഞ്ഞെടുപ്പില്‍ സുകുമാരന്‍ നായരെപ്പോലുള്ള ജാതി മത സംഘടന നേതാക്കള്‍   ഇത്തരത്തില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നു കല്‍പ്പിക്കുന്നത് ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്  യോജിച്ചതല്ല.  സാധാരണക്കാരന്‍റെ  ജീവിത പ്രശ്നങ്ങളില്‍ ഇടപെടാത്ത ജാതി മത നേതാക്കള്‍  ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് കല്‍പ്പന പുറപ്പെടുവിച്ചാല്‍   "പട്ടിക്കു പരുത്തിക്കടയില്‍ എന്ത് കാര്യം" എന്ന്  അവരോടു സമുദായ അംഗങ്ങള്‍ , വിശ്വാസികള്‍  ചോദിക്കുന്ന കാലം വിദൂരമല്ല എന്ന് ഓര്‍മിപ്പിച്ചുകൊള്ളട്ടെ. 

വയനാട്ടില്‍ ഒരു ഇടവേളക്കു ശേഷം  കര്‍ഷക   ആത്മഹത്യ കള്‍ വീണ്ടു അരങ്ങേറുന്നു. UDF  സര്‍ക്കാര്‍ വന്നതിന് ശേഷം    കടകെണിയില്‍ പ്പെട്ട്  9                പേര്‍ ജില്ലയില്‍ മാത്രം ആത്മഹത്യ ചെയ്തു .  അതില്‍ നായരും, ഇഴവനും, ക്രൈസ്തവനും ഒക്കെയുണ്ട്.  അനാഥമായ  ആ കുടുമ്പങ്ങളെ ഒരിക്കല്‍ പ്പോലും സന്ദര്‍ശിക്കാനോ   അവര്‍ക്ക് വേണ്ടി ഒരു ചെരുവിരലനക്കാണോ  ശ്രമിക്കാത്ത  സുകുമാരന്‍ നായര്‍ക്കു  തിരെഞ്ഞെടുപ്പില്‍ UDF   ന് വോട്ടു ചെയ്യണമെന്നു പറയാന്‍ ഉളുപ്പില്ലേ എന്നു ചോദി ക്കേണ്ടി  വരുന്നു. 




മുല്ലപ്പെരിയാര്‍ 33 ലക്ഷം മലയാളികളുടെ വിലപ്പെട്ട ജീവന്‍റെ  പ്രശ്നമാണ്. അതിലും ജാതി മത വര്‍ണ്ണ വ്യത്യസ മില്ലെങ്കിലും സുകുമാരനനായരെപ്പോലുള്ള ജാതി സംഘടനാനെതക്കളെ   ആ വഴിക്ക് കണ്ടില്ല. (ചില ക്രൈസ്തവ   നേതാക്കളെ ഒഴികെ.) ചപ്പാത്തിലെയും ചിന്നക്കടയിലെയും  സമര പന്തലിലേക്ക് തിരിഞ്ഞു നോക്കാത്ത മറ്റൊരു പ്രമുഖന്‍ കേരള മുഖ്യ മന്ത്രിയാണ്. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ ആന്റണിയടക്കം അന്ന് ഒളിവില്‍ പോയിട്ട് പിന്നെ പൊങ്ങിയത്  ഈ അടുത്ത കാലത്താണ്. അന്ന് മുതിര്‍ന്ന കൊണ്ഗ്രസ്സു നേതാവ് പി . ചിദംബരം എടുത്ത കേരള വിരുദ്ധ നിലപാട് ഈ തിരെഞ്ഞുടുപ്പില്‍  ചര്‍ച്ചയാകും എന്നത് ഉറപ്പാണ്‌. UDF  ന്‍റെ തിരെഞ്ഞെടുപ്പു പ്രചരണം ഉത്ഘാടനം   ചെയ്യാന്‍ അനുയോജ്യനായ നേതാവ് എന്‍റെ അഭിപ്രായത്തില്‍ ചിദമ്പരം  തന്നെയാണ്. ഇത് വല്ലതും അറിഞ്ഞിട്ടാണോ  നായരുടെ പ്രസ്താവന എന്നത് പിറവത്തെ ജനത  ഈ തിരെഞ്ഞെടുപ്പില്‍ പരിശോധിക്കുകയും   ചര്‍ച്ച ചെയ്യ്കയും വേണം.മുല്ല പെരിയാര്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ്സും കൊണ്ഗ്രസ്സും വിരുദ്ധ ചേരിയിലാണ്   എന്നത് പിറവത്ത് നിര്‍ണായകമാവും. ഇത്തരം വിഷയങ്ങള്‍ ജാതി മത ഭേദമന്യേ ചര്‍ച്ച ചെയ്യണ്ട വേദിയാണ് തിരെഞ്ഞെടുപ്പു എന്നതുകൊണ്ട്‌ തന്നെ അവിടെ സമുദായ സംഘടനകളുടെ   അപശബ്ദങ്ങള്‍ക്ക്  പ്രസക്തിയില്ല. 
  
നാണയ പ്പെരുപ്പവും വിലക്കയറ്റവും സാധാരണക്കാരന്‍റെ   ജീവിതം ദുരിതപൂര്‍ണമാണ്. പക്ഷെ ഇതൊന്നു പെരുന്നയിലെ  പെരുമാളിന്  അറിയേണ്ട കാര്യമല്ല.  കോണ്‍ ഗ്രസ്സിന്‍റെ   തെറ്റായ നയസമീപനങ്ങളുടെ ഭാഗമായി  പെട്രോളിയം ഉത്പന്നങ്ങളുടെ വില രണ്ടാം UPA സര്‍ക്കാരിന്റെ കാലത്ത് മാത്രം  15  പ്രാവശ്യം വര്‍ദ്ധിപ്പിച്ച നടപടിയിലൊന്നും  സുകുമാരന്‍ നായര്‍ക്ക്  പരാതിയില്ല   . അതൊന്നും നായന്മാരെ ബാധിക്കാത്ത   പ്രശ്നങ്ങളാണല്ലോ?

കേരളത്തിലെ നിയമ വ്യവസ്ഥയെ പരസ്യമായി വ്യഭിചരിച്ച  കാലഘട്ടമാണ്     കഴിഞ്ഞ എട്ടര മാസക്കാലത്തെ ഉമ്മന്‍ ചാണ്ടിയുടെ ഭരണം. 
പാമോയില്‍  ടൈറ്റാനിയം അഴിമതിക്കേസ്സുകളില്‍ മുഖ്യമന്ത്രിയെ  രക്ഷിക്കാന്‍  പരസ്യമായി കോടതികളെ അവഹേളിക്കുന്ന നടപടികളാണ് UDF  സ്വീകരിച്ചു പോരുന്നത്. 
ഐസ് ക്രീം പാര്‍ലര്‍ ക്കേസ്സിന്‍റെ  പുനരന്വേഷണ    വേളയിലും  സര്‍ക്കാര്‍ എടുത്ത നിലപാട്   നിയമ വ്യവസ്ഥയില്‍  വിശ്വസിക്കുന്നവരെ  അലോസരപ്പെടുത്തുന്നു. 
വയനാട്ടിലെ ആദിവാസി ഭൂമി സുസ്ലോണ്‍  കമ്പനി ക്ക്   പാട്ടത്തിനു നല്‍കാന്‍ നിയമ വിരുദ്ധമായി തീരുമാനമെടുത്ത ഉമ്മന്‍ സര്‍ക്കാര്‍  ജനരോക്ഷം ഭയന്ന് തെറ്റ് തിരുത്തിയെങ്കിലും ഇന്നും ആദിവാസികള്‍ക്ക് പൂര്‍ണമായും  ഭൂമി തിരിച്ചു നല്‍കാനോ  അര്‍ഹിക്കുന്ന നഷ്ട പരിഹാരം വാങ്ങി കൊടുക്കാനോ  ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത. 
ക്രിമിനല്‍ കേസ്സില്‍  ശിക്ഷിക്കപ്പെട്ട   ബാലകൃഷ്ണ പിള്ളയുടെ  മൊബൈല്‍  ഫോണ്‍ ഉപയോഗം വിവാദമായതും  തക്ക നടപടിയെടുക്കാതെ വിഴുങ്ങിയതും  നിയമം  നിയമത്തിന്‍റെ വഴിക്ക് പോകും എന്ന് മേനി പറഞ്ഞ ഉമ്മന്‍ ചാണ്ടി ഭരണത്തിലാണ് .
 പിന്നീട്  അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗത്തിന്‍റെ പേര് പറഞ്ഞു സുപ്രീ കോടതിയെ പ്പോലും അവഹേളിക്കുന്ന നടപടിയാണ് പിള്ളയെ ജയില്‍ മോചിതനക്കുക വഴി UDF  സര്‍ക്കാര്‍ നടത്തിയത്.അതില്‍ ഇന്ന് സ്വന്തം മകന്‍ പോലും ഇന്ന് 
ദു:ഖിക്കുന്നു എന്താണ് സത്യം.അതുകൊണ്ട് തന്നെ ഗണേശന്‍ മന്ത്രിക്ക് പത്തു വോട്ട് പിറവത്ത് ഉണ്ടെങ്കില്‍  അത് UDF ന് കൊടുക്കില്ല എന്നതാണ് വസ്തുത. 
 നിര്‍മല്‍ മാധവന്‍ എന്ന  വിദ്യാര്‍ത്ഥിയെ  മാനദണഡങ്ങള്‍ ലംഘിച്ച് കോഴിക്കോട് എന്ജിനീയറിങ്ങ് കോളേജില്‍ അഡ്മിഷന്‍  നല്‍കിയത് നഗ്നമായ നിയമലംഘനമാണ്   . അതിന്‍റെ പ്രതിഷേധത്തിനിടയില്‍ ഒരു   SP  നടത്തിയ വെടിവയ്പ്പിലും നിയമ വാഴ്ചയുടെ പരാജയമാണ്കേരളം കണ്ടത്.   
രാജ്യദ്രോഹക്കുറ്റം വരെ ആരോപിക്കപ്പെടുന്ന തച്ചങ്കെരിയെ തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍  ഉമ്മന്‍ സര്‍ക്കാര്‍ എടുത്ത നടപടി ആരെ പ്രീണിപ്പിക്കാന്‍ ആയിരുന്നു എന്ന് കേരളത്തിലെ ജനങ്ങള്‍ മറന്നിട്ടുണ്ടാകില്ല. കോണ്‍ ഗ്രസ്സ് മന്ത്രി  മുല്ലപ്പള്ളി അടക്കം വിമ്മര്‍ശിച്ച ഈ നടപടി , ഉമ്മന്‍ചാണ്ടിയെ ബിനാമിയാക്കി നിറുത്തി കുഞ്ഞാലികുട്ടിയാണ് കേരളം ഭരിക്കുന്നത്‌ എന്ന് വിളിച്ചുപറയുന്ന ഇത്തരം  വിഷയങ്ങള്‍ തിരെഞ്ഞെടുപ്പുകളില്‍  സജീവ ചര്‍ച്ചയാകും അതിനു പിറവത്തെ ജനങ്ങള്‍  തക്ക മറുപടി നല്‍കും.
വാളകത്ത് ഒരു നായര്‍ അക്രമിക്കപെട്ട സംഭവത്തില്‍ ഇന്നും പ്രതിയെ കണ്ടെത്താന്‍ ക്കഴിയാത്ത  ഭരണാധികരികളാണ്    കേരളം ഭരിക്കുന്നത്‌ എന്നത്  നായന്മാരെ ഉദ്ധരിക്കാന്‍  പുറപ്പെട്ടിറങ്ങിയ  സുകുമാരന്‍ നായര്‍ ഓര്‍ക്കണമായിരുന്നു.  

അഴിമതി കഥകള്‍  ഇന്ന് പുതുമ അല്ലാതായിരിക്കുന്നു. കേന്ദ്രത്തില്‍ മന്‍മോഹന്‍  മന്ത്രി സഭയിലെ  പലരും തിഹാര്‍ ജയിലിലാണ്. കേരളത്തിലും അഴിമതിക്കേസ്സുകള്‍ എഴുതി തള്ലാന്‍  ഉളുപ്പ് കാണിക്കാത്ത UDF   നേതൃത്വം പുതിയ അഴിമതിക്കായ് എറണാകുളത്തെ നക്ഷത്ര  നഗരം പദ്ധതി  പോലുള്ള  വന്‍കിട  തട്ടിപ്പുകള്‍ക്ക്‌ വ്യവസായ വകുപ്പ് രൂപം കൊടുത്തു കഴിഞ്ഞു എന്നാണു അറിയാന്‍ കഴിയുന്നത്‌.
ഉമ്മന്‍റെ   സുതാര്യ  ഭരണം ജനദ്രോഹഭരണമായി   നിരഭയം പോകുന്നതിനിടയിലാണ്    സുകുമാരന്നായരെപ്പോലുള്ളവര്‍ അതിന്   കുഴലൂത്ത് നടത്തുന്നത്.

തിരെഞ്ഞെടുപ്പുകള്‍ തികച്ചും  രാഷ്ട്രിയ രംഗത്തെ ആശയ പോരാട്ടങ്ങളുടെ വേദിയാണ്. അതില്‍ ജാതി മത വര്‍ണ്ണ  താല്‍പ്പര്യങ്ങള്‍ക്കു  പ്രസക്തിയില്ല.
 കാരണം അത് ജന ജീവിതത്തിന്‍റെ ഗതി വിഗതികള്‍ നിര്‍ണയിക്കുന്നവയാണ്. അതുകൊണ്ട് തന്നെ രാഷ്ട്രിയ വിഷയങ്ങളുടെ സജീവ ചര്‍ച്ചാ വേദിയാകണം തിരെഞ്ഞെടുപ്പുകള്‍ .
വയനാട് കര്‍ഷക ആത്മഹത്യയും, മുല്ലപ്പെരിയാറും, ചിദംബരവും, ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്റെ നിയമ വിരുദ്ധ നിലപാടുകള്‍, മുസ്ലീം   ലീഗിന്‍റെ ഭരണത്തിലുള്ള അമിതമായ ഇടപെടല്‍. തുടങ്ങിയ വിഷയങ്ങള്‍ക്ക്‌  പിറവത്തെ ജനം തക്ക തിരിച്ചടി  നല്‍കും. 
ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ LDF  ഉം  രാഷ്ട്രിയം ചര്‍ച്ച ചെയാനുള്ള വേദിയായി ഈ തിരെഞ്ഞെടുപ്പിനെ ഉപയോഗിച്ച് കാണുന്നില്ല. കഴിഞ്ഞ  ദിവസം പിറവം / ഇരുമ്പനത്ത് നടന്ന ഒരു പൊതു യോഗം ഉത്ഘാടനം ചെയ്തു  സംസാരിച്ച  കേന്ദ്ര കമ്മിറ്റി അഗം ഈ പി ജയരാജന്‍   ഉന്നയിച്ച പ്രധാന വിഷയം LDF  സ്ഥാനാര്‍ഥി എം ജെ ജേക്കബിനെ എതിര്‍ക്കാന്‍ UDF  ന് എങ്ങിനെ മനസ്സ് വന്നു ധൈര്യം   വന്നു എന്നും മറ്റുമുള്ള   ബാലിശമായ വിഷയങ്ങളാണ് . തലയില്‍ ആള്‍ താമസമില്ലാത്ത ഇത്തരം  നേതാക്കള്‍ തങ്ങളുടെ പരിമിതികള്‍ മനസ്സിലാകി നിര്‍ണായകമായ ഈ തിരെഞ്ഞെടുപ്പില്‍ AKG  സെന്‍ററില്‍  വിശ്രമിക്കുകയാകും അഭികാമ്യം. അരമനയും , മാര്‍ക്കസ്സും പെരുന്നയും നിരങ്ങാതെ പച്ചയായ രാഷ്ട്രിയം പറഞ്ഞു  ജനങ്ങളെ അവരുടെ ജീവല്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു തൊഴിലാളികളെയും കര്‍ഷകരെയും ചെറുകിട കച്ചവടക്കാരെയും എകൊപ്പിച്ചു കൊണ്ടുള്ള തിരെഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തി വിജയിക്കാനാണ് LDF ശ്രമിക്കേണ്ടത്. വ്യക്തി ഗതമായ വിഷയങ്ങല്‍ക്ക് വില നല്‍കാതെ   തികഞ്ഞ രാഷ്ട്രിയ പോരാട്ടം വി എസ്സ് കൂടി എത്തുന്നതോടുകൂടി പൊടി പാറുമെന്ന്     കരുതാം. എങ്കിലും  വി എസ്സിനും നാവിനു ചില പിഴവ് സംഭവിക്കാറുള്ളത്   മുന്‍കൂട്ടി കണ്ട് അവതരിപ്പിക്കേണ്ട വിഷയങ്ങളില്‍ കര്‍ശന നിയന്ത്രണം നല്‍കുന്നത് അഭികാമ്യമാണ്. 

അതുപോലെ  കേരളത്തിലെ മുഴുവന്‍ ഇടതു പക്ഷ മതേതര വിശ്വാസികളും ജാതി മത ചിന്തകള്‍ക്ക് അവധി നല്‍കി  രാഷ്ട്രിയത്തിലെ   തെറ്റും  ശരിയും വിശകലനം ചെയ്തു LDF നെ  വിജയിപ്പിച്ച് സുകുമാരന്‍ നായരെ പോലുള്ളവര്‍ക്ക് ചുട്ട മറുപടി നല്‍കാന്‍ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. 

നായന്മാര്‍ ആത്മാഭിമാനികളാണ് , പക്ഷെ NSS നേതൃത്വത്തില്‍ ഇരിക്കുന്ന ഈ നായര്‍ ആ ജനുസ്സില്‍ പ്പെടുന്നില്ല എന്ന്   അദ്ദേഹത്തിന്‍റെ  കഴിഞ്ഞ കാല പ്രവര്‍ത്തികള്‍ തെളിവാണ്. അതുകൊണ്ട് തന്നെ ഈ നായരെ നമ്പരുതെന്ന്  ഓര്‍മിപ്പിച്ചുകൊണ്ടു നിറുത്തുന്നു. 



സത്യമേവജയതേ!