Total Pageviews

Sunday, May 13, 2012

സൂര്യ തേജസ്സോടെ സഖാവ് ചന്ദ്രശേഖരന്‍, മുഖം വികൃതമായി പിണറായിയും ഫാന്‍സുകളും.


സഖാവ്  T P ചന്ദ്രശേഖരനെ  മരണത്തിനു പോലും തോല്‍പ്പിക്കാനാകുന്നില്ല എന്നതാണ്  അപ്രതീക്ഷിതമെങ്കിലും അനിവാര്യമായ  CPIM നകത്തെ പുതിയ  സംഭവ വികാസങ്ങള്‍ . സമകാലീന CPIM നേതൃത്വത്തിന്‍റെ വഴി പിഴച്ച പോക്കിനെതിരെയും, ഏകാധിപത്യ പ്രവണ തകള്‍ക്കുമെതിരെ  സ: T P തുടങ്ങി വച്ച  പ്രതീഷേധാഗ്നി     ഒഞ്ചിയ  ത്തിന്‍റെ  അതിരവരമ്പുകള്‍ കടന്ന്   കേരളത്തിലെ CPIM നെ സ്നേഹിക്കുന്ന  പതിനായിരങ്ങളിലേക്ക് പടരുന്ന ആവേശകരമായ കാഴ്ചയാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് .രാജാവ്‌ നഗനാണെന്ന് വിളിച്ചു പറഞ്ഞ ഒഞ്ചിയത്തെ സമര സഖാക്കളെ കുലം കുത്തികലെന്നു വിളിച്ച  ആക്ഷേപിച്ച അഹങ്കാരത്തിന്‍റെ  ആള്‍ രൂപങ്ങള്‍ക്ക്‌  ജനം  അര്‍ഹിച്ച  ശിക്ഷ വിധിക്കുന്ന നാള്‍ വിദൂരമല്ല  എന്ന ചുവരെഴുത്ത്  എവിടെയും പ്രത്യക്ഷപ്പെട്ടു തുടങ്ങി . 

കുലം കുത്തികള്‍  എന്ന CPIM സെക്രട്ടറിയുടെ പ്രസ്താവനയും  സ; T P യുടെ വധത്തിനു ശേഷവും അത്  ആവര്‍ത്തിക്കപ്പെട്ടതും പിണറായി വിജയന്‍റെ  ദാര്‍ഷ്ട്യത്തിന്റെയും അഹത്തിന്റെയും    മകുടോദാഹരണമാണ്  .വിവിധ കാരണങ്ങളാല്‍ പാര്‍ട്ടി വിട്ടു പോകുന്നവരെ അധിക്ഷേപിച്ചും  ആള്‍ കൂട്ടം കാട്ടി വിരട്ടിയും കൂടെ  നിറുത്താമെന്ന് ധരിക്കുന്നവര്‍  വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. അവര്‍ ലോക  ചരിത്രം കുറിച്ച്  മാത്രമല്ല കേരളത്തിലെ  കമ്യു ണി സ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം പോലും ശരിയാം വണ്ണം  മനസ്സിലാക്കിയിട്ടില്ല എന്ന് വേണം കരുതാന്‍.   1964 ല്‍ CPI  വിട്ട് ഇറങ്ങി പോന്ന  AKG യെയും, EMS നെയും V S നെയും പോലുള്ള നേതാക്കളെ  കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗം ഇരു കൈയും നീട്ടിയാണ്    സ്വീകരിച്ചത്. A K G യെ പ്പോലെ മഹാനായ നേതാവിനെ പാവങ്ങളുടെ പടത്തലവന്‍ എന്ന   വിശേഷണമാണ്     കഷി രാഷ്ട്രിയ  ഭേദം മറന്ന് മലയാളികള്‍  നല്‍കിയത് എന്ന് ഇവിടെ ഓര്‍ക്കുന്നത് നന്ന്.
ഇവിടെ ധാര്‍ഷ്ട്യത്തിന്റെ  ഭാഷ  പ്രയോഗം മാത്രമല്ല   , തെറ്റായ ഇത്തരം കീഴ്‌ വഴക്കങ്ങള്‍  പാര്‍ട്ടി നയമാണ് എന്ന് വരുത്തി തീര്‍ത്ത്‌ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ ക്കുറിച്ച് അവമാതിപ്പുണ്ടാക്കി CPIM നെ തകര്‍ക്കാനുള്ള   ബോധ  പൂര്‍വമായ ശ്രമമാണ് നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, ഇവരെ CPIM കാര്‍ എന്ന് വിളിക്കാന്‍ കഴിയില്ല. അത് കൊണ്ടാണ് .  ഇവരെ പിണറായി വിജയന്‍ ഫാന്സ്സുകാര്‍ എന്ന് വിളിക്കേണ്ടി വരുന്നത്.
കുലം കുത്തി പ്രയോഗം പാര്‍ട്ടി നയമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള  ശ്രമം അപഹാസ്യമാണ്. പാര്‍ട്ടി നയമാണ് എങ്കില്‍ ഒഞ്ചിയത്ത് സ T P അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ട് പോയപ്പോള്‍  സംസ്ഥാന   കമ്മിറ്റി കൂടി  തെറ്റും ശരിയും  സത്യസ ന്ധ മായും,   സ്വയം വിമ്മര്‍ശനകരമായും     വിശകലം ചെയ്ത്  അവര്‍ ഒറ്റുകാരെന്നു  തെളിഞ്ഞാല്‍ അവരെ നേരിടാന്‍ കുലംകുത്തികള്‍ എന്നോ അതിലും നീചമായതോ ആയ  പ്രയോഗം    നടത്തി ക്യാമ്പയിന്‍ നടത്താന്‍  സംസ്ഥാന   കമ്മിറ്റിക്കോ  മറ്റു ബന്ധ പ്പെട്ട  കമ്മിറ്റികള്‍ക്കോ  തീരുമാനമെടുക്കാം എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷെ അതിനു കമ്മിറ്റി ചര്‍ച്ച ചെയ്യണം, അത്രു മിനിറ്റ്സില്‍  രേഖപ്പെടുത്തണം    അത് റിപ്പോര്‍ട്ട് ചെയ്യാന്‍  ബന്ധ പ്പെട്ട കമ്മിറ്റിക്ക് സെക്രട്ടറിയെയോ  , മറ്റു ആരെയെങ്കിലുമോ ചുമതല പ്പെടുത്തണം    . അത്തരം ചര്‍ച്ച , നടന്നതായോ  തീരുമാനം   എടുത്തതായോ എവിടെയും ഇത് വരെ അറിവിലില്ലാത്ത സ്തിഥി ക്ക്  എതോ ഒരു വിശധീകരണത്തില്‍  യോഗത്തില്‍ ആള്‍ക്കൂട്ടം കണ്ട  ആവേശത്തില്‍ സെക്രട്ടറിയുടെ നാവിന്‍ തുമ്പത്തു വന്ന  പ്രയോഗത്തിനു      പാര്‍ട്ടി   നയമാണ് എന്ന    നിറം നല്‍ക്കുന്നത്  CPIM നു യോജിച്ച രീതിയല്ല. ഇത്തരം നിലവാരം കുറഞ്ഞ ഒരു തീരുമാനം CPIM പോലുള്ള ഒരു  പാര്‍ട്ടിയുടെ കമ്മിറ്റി എടുക്കുമെന്നും  വിശ്വസിക്കാന്‍ കഴിയില്ല. സമാനമായ  മറ്റൊരു പ്രയോഗമായ  ശുംഭന്‍  എന്നത്  ഉണ്ടാക്കിയ പുകില്‍ ഓര്‍ക്കുക  . നാട്ടിലെ ഏതാനും ജഡ്ജിമാരെ  "ശുംഭന്‍" എന്ന് വിളിക്കാന്‍  പാര്‍ട്ടി തീരുമാനിച്ചതായും  അതിന് ജയരാജനെ ചുമതലപ്പെടുത്തിയതായും  ഏതെങ്കിലും ബുദ്ധി  ജീവി പറഞ്ഞാല്‍  അത് വെള്ളം തൊടാതെ വിഴുങ്ങാന്‍ കേരളത്തിലെ ജനങ്ങള്‍   അത്ര വിവരദോഷികളല്ല. ജയരാജനെ ശാസിച്ചത് പോലെ വിജയനെയും തിരുത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണം.   ഉത്തര വാദിത്ത     പ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഉപയോഗിക്കുന്ന ഭാഷക്കും  അല്പം മാന്യതയുണ്ടാകണം എന്നെ ഇവിടെ പറയാനുള്ളൂ. 

സ: T P യുടെ വധത്തിനു ശേഷവും പിണറായി വിജയന്‍ അതെ  പ്രയോഗം ആവര്‍ത്തിച്ചത്    തെറ്റ്‌ തന്നെ  എന്ന് മാത്രമല്ല  സെക്രട്ടറി പറഞ്ഞതാണ്  പാര്‍ട്ടി നയമെന്ന് സമര്‍ദ്ധിക്കാന്‍    ശ്രമിക്കന്ന  ദക്ഷിണ മൂര്‍ത്തിയെപ്പോലുള്ള ഒരു സംസ്ഥാന കമ്മിറ്റി  അംഗത്തിന്റെ  നിലവാര തകര്‍ച്ച  ലജ്ജാകരമാണ്. ഇത് ഒരു തരാം  ഫാന്‍സ് അസോസിയേഷന്‍ കാരുടെ ശൈലിയായെ കാണാന്‍ കഴിയൂ. ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തന രീതിയും CPIM ല്‍  സെക്രട്ടറിയുടെ വാക്കാണ്‌ അവസാന വാക്ക് എന്ന നിലപാട് ത  മ്മിലുള്ള സാദൃശ്യം  സ്വാഭാവികം  മാത്രം . ആ നിലക്കാണ് പാര്‍ട്ടി  നേതൃത്വം  ഇപ്പോള്‍ മുന്നോട്ടു പോകുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
VS ന്‍റെ  പ്രസ്താവന ഏതെങ്കിലും തരത്തില്‍  പിണറായി വിജയനെയോ സംഘാം ങ്ങളെയോ ആലോസരപ്പെടുത്തിയാല്‍ ഉടന്‍ പ്രത്യക്ഷപ്പെടുന്ന 
വാ പോയ കോടാലി യാണ്  പോലെയാണ്   ശിവദാസമേനോന്‍  എന്ന് പറയാതെ വയ്യ.  കോണ്‍ ഗ്രസ്സ് ലീഗും  പോലെയല്ല  കമ്യു ണി സ്റ് പാര്‍ട്ടി എന്ന് പറഞ്ഞു തുടങ്ങിയ  V S ന്റെ വാര്‍ത്ത സമ്മേളന "കടന്ന കൈയ്യാണ്" എന്നാണ്  മേനോന്‍റെ നിലപാട്. അച്ചടക്ക നടപടി നേരിടാതിരിക്കാന്‍  VS ഉടന്‍ CPIM ഉം ലീഗും , കോണ്‍ ഗ്രസ്സും പോലെ തന്നെ യാണ്    എന്ന്  പ്രസ്താവന  ഇറക്കുന്നതാണ് ഉചിതം. പിന്നെ V S,  പിണറായി വിജയനെ ഡാങ്കെ യുമായി   താരതമ്യം ചെയ്തത് ശരിയായില്ല എന്ന്  അഭിപ്രായം എനിക്കുമുണ്ട്,  പണ്ട് ചരിത്ര പാഠം പഠിച്ച കൂട്ടത്തില്‍ മുസ്സോളനി എന്നൊരു സ്വേച്ചധിപതിയെക്കുറിച്ച്  പഠിച്ചതായി ഓര്‍ക്കുന്നു . ഏകാധിപത്യ പ്രവണ തയുള്ളവരെ  കുറിച്ച് പറഞ്ഞപ്പോള്‍ ചുമ്മാ 
ഓര്‍ത്തെന്നേയുള്ളൂ .  
കേരളത്തിലെ ഇടതു പക്ഷ മതേതര വിശ്വാസികള്‍ ഉണര്‍ന്നു തങ്ങളുടെ ആശയും ആവേശവും പ്രതീക്ഷയുമോക്കെയായ CPIM ലെ കറുത്ത ശക്തികള്‍ക്കെതിരായ  പ്രതിഷേധം   സംഘടിപ്പിക്കുമ്പോള്‍  സന്തോഷം തോന്നുന്നു. പക്ഷെ  അതിന് നിമിത്തമായ  സ:  T P   ഈ മുന്നേറ്റം  കാണാന്‍  ഇന്ന് നമ്മോടൊപ്പം  ഇല്ലല്ലോ എന്ന ദുഖം മാത്രം.
സത്യമേവജയതെ!

Wednesday, May 9, 2012

കുലം കുത്തികളും കുളം തോണ്ടികളും.


കൊല്ലപ്പെട്ട സ: T P ചന്ദ്രശേഖരനെയും സഹപ്രവര്‍ത്തകരെയും CPIM സംസ്ഥാന സെക്രട്ടറി  പിണറായി വിജയന്‍ "കുലം  കുത്തികള്‍ തന്നെ"എന്ന് വിശേഷിപ്പിച്ച  നടപടി അത്യന്തം  ധിക്കാരപരവും, തികച്ചും അപലപനീയവുമാണ്. CPIM പോലുള്ള ഒരു പാര്‍ട്ടിയുടെ  സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ തന്നെ ഇത്തരം പ്രസ്താവനകള്‍ നടത്തി ഈ പാര്‍ട്ടിയെ പടി പടി ആയി കുളം തോണ്ടാനുള്ള  ഹിഡന്‍   അജണ്ടയുടെ  ഭാഗമാണോ  ഇത് എന്ന്  സംശയിക്കേണ്ടിയിരിക്കുന്നു. CPIM  അംഗങ്ങളെ മാത്രമല്ല,   അനുഭാവികളെയും  കേരളത്തിലെ  പൊതു സമൂഹത്തിന്‍റെയും  വികാരങ്ങള്‍ മാനിച്ചുള്ള പ്രതികാര ണങ്ങലാകണം  വിവേകമുള്ള ഒരു പൊതു പ്രവര്‍ത്തകനില്‍ നിന്ന് വരേണ്ടിയിരുന്നത്. 

കുടുംബത്തിന് എതിരായി നിന്നു  എന്ന കാരണത്താല്‍  പലരെയും കുലം കുത്തികള്‍  എന്ന് തന്നെ വിളിക്കും എന്ന ധാര്‍ഷ്ട്യം നിറഞ്ഞ  നിലപാട്  ശരിയല്ല. അങ്ങിനെ  എതിരിടാനുണ്ടായ   സാഹചര്യം കൂടി വസ്തു നിഷ്ഠമായി പരിശോധിച്ച് മാത്രമേ  അതിലെ തെറ്റും ശരിയും വിശകലനം ചെയാന്‍ കഴിയൂ. പാര്‍ട്ടിയിലെ ഒരു ചെറു ന്യുന പക്ഷത്തിന്‍റെ വഴി പിഴച്ച പോക്കിനെ പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ പോരാട ണമായിരുന്നു  എന്ന അഭിപ്രായക്കാരനാണ് ഞാന്‍. T P അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടു പോയത് ശരിയായില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം. എന്നാല്‍ കുടുംബത്തിന്‍റെ  അടിത്തറ ഇളക്കുന്ന  നയങ്ങളും  ധര്‍ഷ്ടിയം നിറഞ്ഞ തീരുമാനങ്ങളും  എടുത്തവരെ  കുളം തോണ്ടികള്‍ എന്ന് തന്നെ വിളിക്കണം എന്ന്  അര്‍ത്ഥശങ്കക്കിടയില്ലാതെ  പറയട്ടെ. തികഞ്ഞ രാഷ്ട്രിയ  ജ്ഞാനമുള്ള  കേരളത്തിലെ പൊതു സമൂഹം  കേരളത്തിലെ രാഷ്ട്രിയ ഗതി വിഗതികള്‍ സസൂക്ഷ്മം  വീക്ഷിച്ചു  കുളം  തോണ്ടികള്‍  ആരെന്നു കണ്ടെത്തുന്ന   കാലം വിദൂരമല്ല.  അവര്‍  ഒറ്റപ്പെടുക  തന്നെ ചെയ്യും. 

പാര്‍ട്ടിയിലെ വിഭാഗീയതയുടെ  ഭാഗമായി ഒട്ടേറെ പ്പേരെ പാര്‍ട്ടിക്ക് 
നഷ്ടപ്പെ ട്ടു. വിഭാഗീയത  അവസാനിപ്പിക്കാന്‍ എന്ന വ്യാജേന     നടന്ന   
ഏകപക്ഷിയമായ അടിച്ചമര്‍ത്തലില്‍ വേറെയും കുറെ  നല്ല സഖാക്കളെ  ഈ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു എന്നത് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.
വര്‍ത്തമാന കാല  കമ്യുണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തനം  ഒരു തൊഴിലോ   അതുമല്ലെങ്കില്‍ ഒരു ബിസിനെസ്സോ  ആണ് . ആഡംബര ശൈലിയുടെയുള്ള പാര്‍ട്ടി പ്രവര്‍ത്തനം ഉപേക്ഷിച്ചു കല്ലും മുള്ളും നിറഞ്ഞ വഴി സ്വീകരിച്ചവരാണ്  ഒഞ്ചിയത്തെ  സഖാക്കള്‍. പ്രതിഷേധത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും സ്വരവും  അതിന്‍റെ സംഘടനാ രൂപവും  ജീവന്‍ മരണ  പോരാട്ടമാണ്  എന്ന് അറിഞ്ഞു കൊണ്ട് തന്നെ  അതിലേക്കു എടുത്തു ചാടിയവര്‍ അതിനു നേതൃത്വം കൊടുക്കുന്നവര്‍ ആദരണീ യരാണ്. ആദര്‍ശവാന്മാരാണ്  .,   M V രാഘവന്‍, K R ഗൌരിയമ്മ  മുതല്‍   M R മുരളിയെപ്പോലെലുള്ള    ഇടതു പക്ഷത്തെ  വലതു പക്ഷത്തിന്‍റെ പാളയത്തില്‍ കൊണ്ട് കെട്ടാന്‍ ശ്രമിക്കുന്നവര്‍  ഇതിനു ഒരു അപവാദമാണ്.  സ T P യും സഹ പ്രവര്‍ത്തകരും  അതുകൊണ്ട് തന്നെ അംഗീകരിക്കപ്പെടെണ്ടതാണ്.

CPIM  നെപ്പോലെ  ഒട്ടേറെ സഖാക്കളുടെ    ത്യാഗ ഫലമായി കെട്ടിപടുത്ത ഒരു  പ്രസ്ഥാനത്തിന്‍റെ  ഉന്നതര്‍  കേരളത്തിലെ  പൊതു സമൂഹത്തിന്‍റെ വികാരങ്ങളോട്    അല്പം കൂടി വിനയത്തോടും ബഹുമാനത്തോടും  സത്യസന്ധതയോടും കൂടി  പെരുമാറാനും പ്രതികരിക്കാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വിവേകവും  വിനയവും ഒരു കുറവായി  ചിലര്‍ ധരിച്ചു വച്ചിരിക്കുന്നത് തിരുത്താത്ത പക്ഷം  പാര്‍ട്ടി  "പേ  റോളില്‍ "  ഉള്ളവരൊഴികെ     പാര്‍ട്ടിയെ തള്ളി പ്പറയുന്ന കാലം വിദൂരമല്ല   എന്ന് ഓര്‍മിപ്പിച്ചുകൊണ്ടു നിറുത്തുന്നു. 
 

സത്യമെവജയതെ !
  

Monday, May 7, 2012

സ: ടി പി ചന്ദ്രശേഖരന്‍ മരിക്കുന്നില്ല !




ഒ ഞ്ചിയത്തെ ധീരനായ വിപ്ലവകാരി
സ: ടി പി ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിച്ച  സംഭവം അത്യന്തം അപലപനീയമാണ്. വര്‍ത്തമാനകാല  കേരള  ചരത്രത്തില്‍  ആര്‍ക്കും വിസ്മരിക്കാനാകാത്ത     ധീര രക്തത സാക്ഷിയായി സ: ടി പി  ചദ്രശേഖരന്‍  എക്കാലവും കേരളത്തിലെ പ്രതികരണ  ശേഷിയുള്ളവരുടെ  മനസ്സില്‍ ജീവിക്കും.

അടങ്ങാത്ത  പോരാട്ട വീര്യമുള്ള  ഒരു  കമ്യു ണിസ്റ് എന്ന നിലയില്‍ വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെ മാര്‍ക്സിസം ലെനിനിസം  നെഞ്ചിലേറ്റ്   വാങ്ങിയ ഈ പ്രിയ സഖാവിന്റെ  ജീവിതം  എന്നും അനീതിക്കെതിരായ  പോരാട്ടമായിരുന്നു.
അതുകൊണ്ട് തന്നെയാണ്   സഖാവ്  ടി പി ചന്ദ്രശേഖരനെ ഒഞ്ചിയത്തുകാര്‍ സ്നേഹിച്ചതും  നിര്‍ണായക  സമയത്ത്   വിശ്വസിച്ചു കൂടെ നിന്നതും  എന്നത് വസ്തുതയാണ്.  കേവലം  ഒരു  കമ്യുണിസ്റ് കാരന്‍ എന്ന  നിലയില്‍ മാത്രമല്ല  സ്ഥാപന വല്‍ക്കരിക്ക പെട്ട  ഒരു  കമ്യുണിസ്റ് പാര്‍ട്ടിക്കെതിരെ, അതിന്‍റെ ഒരു ചെറു ന്യുനപക്ഷത്തിന്റെ വഴി പിഴച്ച പോക്കിനെതിരെ  തന്റെ സഹപ്രവര്‍ത്തകാരെയും നാട്ടുകാരെയും ഒരുമിച്ചു നിറുത്തി  അനിതിക്കെതിരായുള്ള  ഉജ്വല പോരാട്ടം സംഘടിപ്പിക്കുകയും ആ തീ  കേരളത്തിലെമ്പാടും   പകര്‍ന്നു നല്‍കാനുള്ള  ശ്രമത്തില്‍ ഒരു നിര്‍ണായക പങ്കു വഹിക്കുകയും അതില്‍ ഒരു പരിധി  വരെ വിജയിക്കുകയും ചെയ് തു  എന്നതാണ് സ ടി പി  യുടെ  പ്രസക്തി . ഒഞ്ചിയത്തെ  ഈ  സമര  നായകന് "ലാല്‍സലാം".

 CPIM ലെ  അപചയങ്ങല്‍ക്കെതിരെ    പൊരുതി സ്വന്തംമായി ഒരു  പ്രസ്ഥാനം  തന്നെ  കെട്ടിപടുത്ത സഖവിന്റെ  സംഘടന പാടവത്തെ  അന്ഗീകരിക്കുംപോള്‍ തന്നെ  എടുത്തു പറയേണ്ട ഒരു സവിശേഷത  അതിനെ  UDF ന്‍റെ പാളയത്തില്‍ കൊണ്ട് കെട്ടാന്‍ ഉള്ള  ഒരു നീക്കവും  അദേഹം നടത്തിയില്ല  എന്നതാണ്  . ഇതാണ്   സ: TP വ്യത്യസ്തനാകുന്നത് .

എന്നാല്‍ സ: ടി പി യുടെ കൊലപാതകം  CPIM ന്‍റെ   തലയില്‍ കെട്ടിവക്കാന്‍ UDF ഉം വലതു പക്ഷ  മാധ്യമങ്ങളും   നടത്തുന്ന  ശ്രമം  ഖേദകരമാണ് . യാതൊരു അടിസ്ടാനവുമില്ലാതെ  ഇത്തരം  ഒരു  ഗൂഡാലോചനയെ  കേരളത്തിലെ  ജനം അര്‍ഹിക്കുന്ന ഗൌരവത്തോടെ തള്ളികളയും. CPIM ആണ് കൊലക്ക് പിന്നില്‍ എന്ന ഇടതു പക്ഷ  ഏകോപന സമിതിയുടെ  നിലപാടും പുന പരിശോധിക്കേണ്ടതാണ്. ഇടതു പക്ഷ ഏകോപന സമിതിയും വലതു പക്ഷ  പിന്തിരിപ്പന്‍ മാരെ പ്പോലെ പ്രതികരിക്കുന്നത്  ജനങ്ങളില്‍ അവര്‍ക്ക് അനുകൂലമായി   വളര്‍ന്നു വരുന്ന വിശ്വാസത്തിനു കോട്ടം തട്ടാന്‍ ഇടയാക്കും .സ: T P ചന്ദ്രശേഖരന്റെ അരുംകൊല  ഒരു ആഘോഷ മാകി മാറ്റിയ UDF നേതൃത്വമാണ്  ഈ  കൊലക്ക് പിന്നില്‍ എന്ന് സംശയിക്കാന്‍ കാരണങ്ങള്‍ ഏറെയുണ്ട്.

പ്രധാനമായും നെയ്യാറ്റിന്‍കര ഉപ 
തിരെഞ്ഞെടുപ്പും     അതില്‍ ശെല്‍വരാജിനെ  CPIM "വേട്ടയാടി" എന്ന പ്രയോഗം മാത്രമാണ് ശെല്‍വരാജ് ചെയ്ത കുതിര കച്ചവടത്തിന്നു മറുപടിയായി UDF ന് ഉന്നയിക്കാനുള്ളത്, ആ പ്രയോഗത്തിനു  ആക്കം കൂട്ടാനും CPIM നെ ജനങ്ങള്‍  ഭീതിയോടെ  കാണാനുമുള്ള  ഒരു തിരെഞ്ഞെടുപ്പു ആയുധമായി ഉപയോഗിക്കാനുതകുന്ന  വടിയായി വേണം സ: ടി പ യുടെ ജീവനെടുത്ത സംഭവത്തെ UDF കാണുന്നത്   ശെല്‍വരാജിനെപ്പോലെ   കൊണ്ഗ്രസ്സില്‍ പോയി ആത്മഹത്യ  ചെ യ്ത  ഒരു  കൂതറ  രാ ഷ്ട്രി യക്കാരന്   സഖാവ്  ചന്ദ്ര ശേഖരനെ  പ്പോലെ യുള്ള  ഒരു രക്ത  സാക്ഷിയുടെ പേര്   ഉച്ചരിക്കാന്‍  പോലുമുള്ള  യോഗ്യത   ഇല്ല   എന്നത്    ഇവിടെ  എടുത്തു പറയട്ടെ .  
കേരളം ഒരു നിര്‍ണായകവും നെറി കെട്ടതുമായ ഒരു രാഷ്ട്രിയ   ദ്രുവീകരനത്തിലൂടെയാണ്      കടന്നു പോകുന്നത്. വര്‍ഗീയ ചിന്താഗതികള്‍ ഉയര്‍ത്തിവിട്ടു ജനങ്ങളെ ഭിന്നിപ്പിച്ചു  ഭരിക്കുന്ന തന്ത്രമാണ് UDF എടുത്തിട്ടുള്ള സമീപനം. ഇതിനെ ആ നിലക്ക് നേരിടാന്‍  LDF ന് ഒന്നുകില്‍ അതെ നിലവാരത്തിലേക്ക് താഴണം. അത് ക്ലേശകരമാണ് എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ യുള്ള ഒരു 
നീക്കമാണ്  UDF  നടത്തുന്നത്.

ഉപതിരെഞ്ഞെടുപ്പുകളില്‍  UDF എടുക്കുന്ന സമീപനം  പ്രതികൂലമായി വരുന്ന ജന വികാരത്തെ മുക്കി കളയാന്‍ പോന്ന പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കുക   എന്ന തന്ത്രമാണ്. പിറവത്ത് അത് നാം കണ്ടതാണ്. ആദ്യം ജേക്കബിന്റെ മകന്‍ എന്ന പരിവേഷം, പിന്നീട്  അഭിനവ  മന്ത്രി ആയി   അവതരിപ്പിച്ചു ശേഷം  V S  നു  എതിരായ  VD സതീശന്‍ കമ്മിറ്റി റിപ്പോര്‍ട്ട്  , ഒപ്പം   ശെല്‍വരാജ്  നടത്തിയ    കൂറ് മാറ്റം  അതിനു ശേഷം ഷുക്കൂര്‍ വധം ,  ഒപ്പം വീണു കിട്ടിയ  അഭിസാരിക  പ്രയോഗവും  കൂടുന്നതാണ്  പിറവത്തെ UDF തന്ത്രം.  ജന വികാരത്തെ മാറ്റി മരിക്കാന്‍ പോ ന്ന  തറ  വേലകള്‍  അച്ചടിക്കാന്‍  മാതൃഭൂമിയും മലയാള മനോരമയും ഉണ്ടെങ്കില്‍  ഏത് എഭ്യനെയും നിറുത്തി  തിരെഞ്ഞുടുപ്പും ജയിക്കാം എന്ന  സ്തിഥി യാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. മുന്‍പ് കണ്ണൂര്‍  ആലപ്പുഴ  ഉപതിരെഞ്ഞെടുപ്പുകളിലും CPIM  കള്ളവോട്ടു ചേര്‍ത്തു  എന്ന വ്യാപക പ്രചരണം  മാധ്യമങ്ങള്‍ UDF  ന്  അനുകൂലമാക്കിയതും ഇവിടെ ഓര്‍ക്കുന്നത്   നന്ന്. 


സ: T P  യുടെ കൊലപാതകം വഴി  അഞ്ചാം മന്ത്രി  വിവാദം, വിലക്കയറ്റം, എന്‍ഡോ സള്‍ഫാന്‍  വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ എടുത്ത മനുഷ്യത്വ  രഹിതമായ നിലപാട് , കര്‍ഷക കടാശ്വാസ പദ്ധതിയുടെ   പരാജയം, കര്‍ഷക ആത്മഹത്യ, മുല്ലപ്പെരിയാറില്‍ കൊണ്ഗ്രസ്സു നടത്തിയ  കൂറ് മാറ്റം , കടല്‍ ക്കോല  ഒക്കെ ജനം വിസ്മരിക്കുമെന്നുള്ള  കരുതി കൂടിയുള്ള  നീക്കമാണ്   എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

മറ്റൊന്ന് മന്ത്രി സഭ  പുന സംഘടനയില്‍ ഉമ്മന്‍ ചാണ്ടി അഭ്യന്ദ്രം ഒഴിയുന്നതും  ഇത്തരം ഒരു സംഭവത്തിന്റെ മുന്നോരുക്കമല്ലേ എന്ന് കാണേണ്ടിയിരിക്കുന്നു.   സ: T പി യുടെ ജീവന്  ഭീഷണി ഉണ്ടായിരുന്നിട്ടും  പോലീസ് കാണിച്ച  അലംഭാവവും , ഇപ്പോള്‍ പ്രതിയെന്നു സംശയിക്കുന്ന  റഫീക്കിനെ  അറെസ്റ്   ചെയ്യാതെ  രക്ഷപെടാന്‍ അനുവദിക്കുമ്പോള്‍ ഉണ്ടാകുന്ന  പ്രതികൂല ജനവികാരവും   ഉപതിരെഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഇമേജിനെ  ബാധിക്കാതിരിക്കാനുള്ള മുന്‍ കരുതലായിരുന്നു വകുപ്പ് മാറ്റം  എന്ന് സംശയിക്കണം. 

ഘടക കഷിയായ  മുസ്ലീം ലീഗിലെ ഷുക്കൂര്‍ കൊല്ലപ്പെട്ടെപ്പോള്‍ പോലും  സംസ്ഥാന  വ്യാപകമായി ഹര്‍ത്താല്‍  നടത്താത്ത   UDF സ T P യുടെ  കൊലപാതകത്തില്‍  ഇടപെട്ട രീതിയും ഹര്‍ത്താലും , മന്ത്രിമാരുടെ  നീണ്ട നിരയും  സംശയം കൂടുതല്‍ ബാലവത്താക്കുന്നു.   ഒടുവില്‍  ഒരു ദിവസം  ആന്റണി എത്തി , ക്രൂരവും പൈശാചികവുമായ എന്ന വിശേഷണവും ഒരു വികരാ  നിര്‍ഭരമായ പ്രസംഗവും  അതാണ്‌  നെയ്യാട്ടിങ്കരക്കായി UDF കരുതി വച്ചിരിക്കുന്നത് . 

 കേരളത്തിലെ  പോലീസും, ചില  മാധ്യമങ്ങളും നടത്തുന്ന ചില ഒത്തുകളികളും , പടച്ചു വിടുന്ന  വാര്‍ത്തകളും   നെറി കെട്ടതാണ് എന്ന് പറയാതെ വയ്യ. കണ്ണൂര്‍ , പാര്‍ടി ഗ്രാമം  , പാര്‍ട്ടി കോടതി ,  ജയിലിലെ ഗൂഡാലോചന  എന്ന് തുടങ്ങിയ  പദ പ്രയോഗങ്ങള്‍   ജനങ്ങളില്‍  തെറ്റിധാരണ പരത്താന്‍ വേണ്ടി മാത്രമാണ്.  പാര്‍ട്ടിയുമായി ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ തെളിവ് സഹിതം അവരെ ആരെസ്റ്റു ചെയാന്‍ പോലീസ് തയ്യാറാകണം. അല്ലാതെ ജനങ്ങളെ മുള്‍ മുനയില്‍ നിറുത്തി വിഡ്ഢികളാക്കുന്ന നടപടി  അപലപനീയമാണ്. കണ്ണൂര്‍ സഖാക്കള്‍   പൊതുവില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികള്‍ പലതും  ചെയ്തിട്ടുണ്ടെങ്കിലുംസ: T P യുടെ കൊലപാതകത്തില്‍ അവര്‍ക്ക് പങ്കുള്ളതായി  കരുതാവുന്ന ഒന്നും പോലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. 

 ഉമ്മന്‍‌ചാണ്ടി , ചെന്നിത്തല , കുഞ്ഞാലികുട്ടി , PC ജോര്‍ജു  എന്നി നാല്   നെറികെട്ട രാഷ്ട്രിയ ദുര്‍  ഭൂതങ്ങളുടെ കരാള  ഹസ്തങ്ങലിലാണ് കേരളം.ഇന്ന്  അധികാര ഭ്രാന്തു മൂത്ത  ഇവര്‍ കേരള ജനതയെ വൈകാരീകമായി  ചൂഷണം  ചെയാന്‍  നടത്തുന്ന  കിരാതമായ എല്ലാനീക്കത്തെയും  ചെറുത്തു തോല്‍പ്പിക്കാന്‍  കേരള ജനത  ജാതി മത രാഷ്ട്രിയ ഭേദമന്യേ  തയാറാകണം. സ: ടി പി ചന്ദ്രശേഖരനെ പ്പോലുള്ള ഉശിരനായ  ഒരു വിപ്ലവകാരിയുടെ  ജീവന്‍  മേല്‍പ്പറഞ്ഞ കാപാലികര്‍ക്ക് ശക്തി  പകരാന്‍  ഉതകുന്ന നിലയില്‍ ഉപയോഗിക്കാന്‍  കേരള ജനത അനുവദിക്കില്ല.  സഖാവിന്റെ കൊലക്ക് പിന്നിലെ കറുത്ത കൈയ്കള്‍  ആരൂടെതെന്നു കണ്ടെത്തുന്നത് വരെ  CPIM നെതിരെ  ബാലിശമായ ആരോപണങ്ങള്‍ ഉന്നയിച്ചു യഥാര്‍ഥ പ്രതികള്‍  രക്ഷപെടാന്‍  അനുവദിക്കുന്നത് നല്ല കീഴ്‌ വഴക്കമല്ല. 

സത്യമേവജയതെ