Total Pageviews

Wednesday, December 29, 2010

കുറുംന്തോട്ടിക്ക് വാതം പിടിച്ചാല്‍.




പി.വി .ശ്രീനിജനെതിരെ ഒരു ചാനല്‍ പുറത്തുകൊണ്ടു വന്ന അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാ ആരോപണം വളരെ ഗൌരവമേറിയതാണ്. അത് ഗ്രൂപ്പ് കളിയുടെ ഭാഗമായി ഉയര്‍ന്നുവന്ന ആരോപണം അല്ലെങ്കില്‍ കൊണ്ഗ്രെസ്സുകാരനല്ലേ അതൊക്കെ ആകം എന്ന നിലയില്‍ ലഘുവായി കാണുവാന്‍ പലരും ശ്രമിക്കുന്നുണ്ട്.എന്നാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ .ജി .ബാലകൃഷ്ണ ന്‍റെ മകളുടെ ഭര്‍ത്താവെന്ന നിലയിലും കെ .ജി. ബി . ചീഫ് ജസ്റ്റിസ്സായിരുന്ന കാലയളവിലാണ് കുടുതല്‍ സ്വത്തുക്കള്‍ സമ്പാദിചത് എന്നതും ഇന്ത്യയുടെ പരമോന്നത നീതിപീഠ       ത്തിന്നു മേല്‍ സംശയത്തിന്റെ കരിനിഴ്ല്‍ വീഴ്ത്തിയിരിക്കുന്നു. അഴിമതി ഇന്ത്യ രാജ്യത്തെ അടിമുടി ബാധിച്ചിരിക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക്‌ ഏക ആശ്രയവും വിശ്വാസവും കോടതികളിലാണ് , അതുകൊണ്ട് തന്നെ ഉന്നത സ്ഥാനീയരയവര്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍, ശ്രീ V.R.. കൃഷ്ണയ്യര്‍ പറഞ്ഞതുപോലെ സമഗ്രമായി അന്വേഷിക്കുക തന്നെ വേണം. കാരണം ഇവിടെ കുറുംന്തോട്ടിക്കാണ്‌ വാദം പിടിപെട്ടിരിക്കുന്നത്.

കെ. ജി. ബി. ചീഫ് ജസ്റ്റിസായിരുന്നാപ്പോഴാണ് ശ്രീനിജന്‍ സ്വത്തുക്കള്‍ ഏറെയും സമാഹരിച്ചത് .ഒരു സാദാ കെ.പി .സി. സി. അംഗം എന്ന നിലയില്‍ ശ്രീനിജന്‍ ഒരു കെ .പി. സി. സി. പ്രസിഡന്ടിനു പോലും സ്വപ്നം കാണാന്‍ കഴിയാത്തത്ര സ്വത്തുക്കളാണ് ചുരുങ്ങിയ കാലം കൊണ്ട് നേടിയത് . മതമല്ല ശ്രീനിജന് Reddy സഹോദരന്‍ മാരെ പ്പോലെ യുള്ള വന്‍ ബിസിനസ്‌ ലോബി കളുമായി വരെ അടുത്ത ബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞു .അതുകൊണ്ട്തന്നെ  ശ്രീനിജന് കഴിഞ്ഞ കാലങ്ങളിലുള്ള  എല്ലാ ബന്ധങ്ങളും ,അത്തരം ബന്ധങ്ങള്‍ കോടതിയുടെ വ്യവഹാരങ്ങളില്‍ ഇടപെട്ടിട്ടുണ്ടോ എന്നും, അതില്‍ ശ്രീനിജന്‍ സുപ്രീം കോടതിയിലോ മറ്റെതെങ്കിലും  കോടതിയിലോ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടോ, എന്നെല്ലാം അന്വേഷിക്കേണ്ടത്    ജൂഡിഷറിയുടെയും അതുവഴി ജനങ്ങളുടെയും  വിശ്വാസ്യത       കാത്തു സൂഷിക്കാന്‍ അനിവാര്യമായിരിക്കുന്നു. കെ.ജി.ബാലകൃഷ്ണനെ പോലെ ഉന്നത സ്ഥാനത്തിരുന്ന ഒരാള്‍ തന്നെ  അത്തരം ഒരു അന്വേഷണത്തിനു ശുപാര്‍ശ ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം .
                              ഇതിനൊപ്പം കൂട്ടി വായിക്കേണ്ടതാണ്  മദ്രാസ്‌ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോഖലെ , മാര്‍ക്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഒരു കേസില്‍ ജസ്റ്റിസ് രേഘുപതിയെ സ്വാധീനിക്കാന്‍  2 G സ്പെക്ട്രം അഴിമതിയുടെ പേരില്‍ പുറത്തായ മുന്‍ കേന്ദ്ര മന്ത്രി രാജ ശ്രമിച്ചു എന്ന് രാജയുടെ പേര് സഹിതം ജസ്റ്റിസ് ബാലകൃഷ്ണന് എഴുതിയ കത്തില്‍ പരാമര്‍ശിച്ചിരുന്നു എന്ന വെളിപ്പെടുത്തലും രാജയുടെ പേരില്ലായിരുന്നു എന്ന ജസ്റ്റിസിന്‍റെ വിശദീകരണവും സംശയങ്ങള്‍ക്കിടനല്‍കുന്നു. അത്തരം വിഷയങ്ങളും അന്വേഷണ പരിധിയില്‍  പെടുത്തണം .കാരണം രാജയെ പോലുള്ളവരെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു . അവര്‍ക്ക് ഉന്നത കോടതികളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെങ്കില്‍ . പിന്നെ ജനങ്ങളുടെ  നികുതി പണം മുടക്കി ഈ അന്വേഷണ പ്രഹസനം നടത്തേണ്ട കാര്യമില്ലല്ലോ . അന്വേഷണം നടത്തി കുറ്റകാരനെന്ന് കണ്ടാലും അവര്‍ തടിയൂരുമെന്നു പകല്‍ പോലെ വ്യക്തം .അല്ലേലും ഘജനാവിനു നഷ്ടപ്പെട്ട 1.75 ലക്ഷം കോടി രൂപ മടക്കി കിട്ടാന്‍ പോകുന്നുമില്ലല്ലോ.
                                       അഭയ കേസുമായി ബന്ധപ്പെട്ടു അന്നത്തെ കര്‍ണാടക ചീഫ് ജസ്റ്റിസായ സിറിയക്ക് ജോസഫ്‌ എന്ന കോട്ടയം നിവാസി ബംഗ്ലൂരിലെ നാര്‍കോ അനാലിസിസ് ലാബ്‌ സന്ദര്‍ശിച്ചതും നടത്തിയ പ്രസ്താവനകളും ഒട്ടേറെ വിവാദം ഉയര്‍ത്തിയിരുന്നു. അന്നും കെ. ജി  ബാലകൃഷ്ണന്‍ ഉന്നത പദവിയിലായിരുന്നു എന്നത് ഓര്‍ക്കണം.പിന്നീട് K.G.B. അടങ്ങുന്ന ഒരു ബെഞ്ചും നാര്‍കോ അനാലിസിസ് പ്രതിയുടെ സമ്മതം കൂടാതെ നടത്തരുതെന്നും , അതിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയില്‍ 2009 കുര്ശി കോപരേറ്റീവ്  ബാങ്ക്  M . D  യുടെ കേസില്‍  ഒരു നീരിക്ഷണം നടത്തുകയുണ്ടായി . കെ. ജി.ബാലകൃഷ്ണന്‍റെ കാലത്ത് തന്നെ ജസ്റ്റിസ് സിറിയക്ക് ജോസഫ്‌ സുപ്രീം കോടതി ജഡജിയായതില്‍  ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല .
.                                      ഇന്ത്യയെ അടിമുടി ബാധിച്ചിരിക്കുന്ന ക്യാന്‍സറാണ്   അഴിമതി . അഴിമതി  ഇന്ത്യയിലെ എല്ലാ മേഘലയെയും  ബാധിച്ചിരിക്കുന്നു. ഇനി പ്രതീക്ഷ കോടതികളിലാണ് . അതുകൊണ്ട് തന്നെ കോടതികളില്‍  ഉന്നത സ്ഥാനത്തിരുന്നവര്‍ ആരോപനത്തിനിടവരാതെ പ്രവര്‍ത്തിക്കണം . നെഹ്രു ഒരിക്കല്‍ പറയുകയുണ്ടായി ആരോപണം ശരിയോ തെറ്റോ എന്നതല്ല അതിനിട വന്ന സാഹചര്യം തന്നെ ലജ്ജാകരമാണ് .ഒരു മലയാളി ഉയര്‍ന്ന  പദവിയിലെത്തുമ്പോള്‍ മനസ്സുകൊണ്ട് ആനന്ദി ക്കുന്നവരാണ് നമ്മള്‍. വി കെ കൃഷ്ണമേനോനും  ആന്റണിയും കെ ആര്‍ നാരായണനും ടി എന്‍ ശേഷനും ഒക്കെ മലയാളികളുടെ അഭിമാനമായി രാജ്യത്തെ സേവിച്ചു. കെ. ജി .ബാലകൃഷ്ണനെയും നാം ആ ഗണത്തില്‍ പെടുത്തിയ ഒരു കാലം ഉണ്ടായിരുന്നു. അതിനു കോട്ടം തട്ടരുതേ ഇന്നും പ്രത്യാശിക്കുന്നു?സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കെ ജി. ബാലകൃഷ്ണന് നിയമ വ്യവസ്ഥയില്‍ വിശ്വാസം ഉണ്ടാകുമെന്ന് നാം വിശ്വസിക്കുന്നു. ഒപ്പം  നിരപരാധിയാണെന്ന് സ്വയം വിശ്വാസമുണ്ടെങ്കില്‍   അദ്ദേഹം അന്വേഷണത്തെ നേരിട്ട് അഗ്നിശുദ്ധി വരുത്തി രാജ്യത്തിനാകെ മാതൃക കാട്ടണം.

Tuesday, December 14, 2010

സ്വയം വില്പനച്ചരക്കാവുന്നവരെയോര്‍ത്തു നമുക്ക് ലജ്ജിക്കാം.


  ആരേയും എന്തിനേയും വിലക്കുവങ്ങാവുന്ന രാജ്യമായി ഇന്ത്യ അധപതിക്കുന്നുവോ എന്ന സംശയം ജനിപ്പിക്കുന്നതാണ് സമീപകാല   അഴിമതി ആരോപണങ്ങളും  തുടര്‍ സംഭവങ്ങളും.  കോമണ്‍ വെല്‍ത്ത്  അഴിമതി , ആദര്‍ശ്  ഫ്ലാറ്റു വിവാദം , ഒടുവില്‍  1.75  ലക്ഷം  കോടി  ഇന്ത്യന്‍ ഘജനാവിന്നു നഷ്ടം വരുത്തിയ 2G സ്പെക്ട്രം ഇടപാടും ഓരോ ഇന്ത്യക്കാരനേയും ലജ്ജിപ്പിക്കുന്നതാണ് .അഴിമതിയും , ഭരണകര്‍ത്താക്കളും, ഇന്ത്യന്‍ കോര്‍പറേറ്റുകളും  തമ്മിലുള്ള  അവിശുദ്ധ ബന്ധം പുറത്തു വന്ന റാഡിയാ  ടേപ്പ് വിവാദവും  ഈ സംശയത്തെ ബലപ്പെടുത്തി. 
                                       പഞ്ചായത്ത് ഓഫീസിലെ പ്യൂണ്‍  മുതല്‍ പധാന മന്ത്രി വരെ കൈക്കുലി വാങ്ങുന്നവര്‍ എന്ന് പണ്ട് നരസിംഹറാവു പ്രധാനമാന്തിയായിരുന്നപ്പോള്‍ കേട്ട് തുടങ്ങിയ ഒരു നാട്ടു പ്രമാണം ഓര്‍ത്തു പോകുന്നു .സാധാരണ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്‍ , നിയമപാലകന്‍,ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്ദ്യോഗസ്ഥര്‍  തുടങ്ങിയവരേ കറന്‍സി കൊടുത്തു വാങ്ങാം എന്ന് പണ്ടേ  അറിവുള്ളതാണ്. സമീപകാലത്ത്  ചില എം എല്‍ ഏ മാര്‍ എം പി  മാര്‍ തുടങ്ങിയവരെയും  വില്പന ചരക്കിന്‍റെ  പട്ടികയില്‍ പെടുത്തി. ആണവ കരാര്‍ വിഷയത്തില്‍ ഭൂരിപക്ഷം നഷ്ടപെട്ട മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ എം പി മാരെ വിലക്ക് വാങ്ങി സംരക്ഷിച്ചത്‌  റിലയന്‍സ് വിശിഷ്യാ മുകേഷ്  അംബാനിയാണെന്ന് പരക്കെ  ആക്ഷേപമുണ്ട്.
                                        ഡ്രൈവിംഗ് ലൈസെന്‍സും ഡിഗ്രി  സര്‍ട്ടിഫിക്കെറ്റും  വിലക്ക് വാങ്ങാം എന്നത് പഴംങ്കഥ . ജനാധി പത്യത്തിന്റെ കാവല്‍ക്കരെന്നു മേനി നടിക്കുന്ന മാധ്യമ പ്രവര്‍ത്തകരെയും വിലക്കെടുത്തു   റിലയന്‍സും, ടാറ്റയും ഇന്ത്യന്‍ ഭരണാധികാരികളില്‍  സ്വാധീനിച്ചു  ഇന്ത്യന്‍ ഘജനാവും, പ്രകൃതി സമ്പത്തും ജനങളുടെ ക്രയശേഷിയും കൊള്ളയടിക്കുന്നു. അവര്‍ക്ക് അനുകൂല നിയമ നിര്‍മാണങ്ങള്‍   നടത്തുന്നു, മന്ത്രിമാരെ  തിരുമാനിക്കുന്നു ,അവരുടെ വകുപ്പിനെയാകെ നിയന്ത്രിക്കുന്നു അങ്ങിനെ രാജ്യത്തെ ജനങ്ങളുടെ  ചിലവില്‍ അവര്‍ തങ്ങളുടെ  സാമ്രാജ്യം  വിപുലീകരിക്കുന്നു?  റാഡിയാ ടേപ്പ് വിവാദം വെളിച്ചത്തു കൊണ്ട് വന്നത് ഇത്തരം  മാധ്യമ  പ്രവര്‍ത്തകരെയും , വാര്‍ത്തക്ക് വേണ്ടി  ആര്‍ക്കും "പാ" വിരിക്കും എന്നാ  അവരില്‍   ചിലരുടെ ധാര്‍ഷ്ട്യത്തെയുമാണ്. ഇവരില്‍ ചിലര്‍ക്ക്  പത്മശ്രി ലഭിച്ചു  എന്നത്  ആ മഹനീയ പദവിയും വില്പനച്ചരക്കായോ എന്ന് സംശയിച്ചുപോകും . എണ്ണ ഘനനവും , പെട്രോ കെമിക്കല്‍ വ്യവസായവുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവന്മേണ്ട് നയങ്ങളും ഇറക്കുമതി   നയങ്ങളും ,ചുങ്കവും തീരുമാനിക്കുന്നത്  അമ്പാനിമാരുടെ മണിമന്ദിരങ്ങളിലാണെന്ന  സംശയം  കൂടുതല്‍ ബലപ്പെട്ടു വരുന്നു.

                           എണ്ണ ഘനനവുമായി ബന്ധപ്പെട്ടു "പ്രകൃതി സമ്പത്ത് രാജ്യത്തിന്‍റെ സമ്പത്ത്" എന്ന് പറയാന്‍ ആരും മുതിരുന്നില്ല എന്നത് ആശ്ച്ചര്യജനകം.അന്ധരിച്ച കൊണ്ഗ്രസ്സു നേതാവ്  Y.S.R. പോലെ  ചുരുക്കം  ചിലര്‍ ഇത് പറഞ്ഞിട്ടുണ്ട് എന്നത് ഇവിടെ അനുസ്മരിക്കുന്നു  .രാജ്യതാല്പര്യങ്ങളും വില്പനച്ചരക്കായോ എന്ന് തോന്നി പോകും 1991  നു ശേഷമുള്ള മന്‍മോഹന്‍ സിങ്ങിന്‍റെ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ .അഴിമതി സര്‍വ മേഘലയെയും കീഴടക്കി കുത്തകകള്‍ തടിച്ചു കൊഴുത്തത്  1991  ശേഷമാണ് എന്നത്  ഒരു ചരിത്ര സത്യം. 
ബ്രിട്ടീഷ്  സായിപ്പ്ന്നു 200 വര്‍ഷം ഇന്ത്യന്‍ സായിപ്പിന്‍ മാര്‍ക്ക് വെറും 20 വര്‍ഷം 
                                  ബ്രിട്ടിഷ് - ഈസ്റ്റ്   ഇന്ത്യാ കമ്പനിക്കു ഇന്ത്യയെ കൊള്ളയടിക്കാന്‍ എടുത്ത കാലയളവ്‌ 200 വര്‍ഷം എന്നത് ചരിത്രം .ഇന്ത്യന്‍  കോര്‍പറേറ്റുകള്‍ക്ക്  ഇത് 20 വര്‍ഷം കൊണ്ട് സാധിച്ചു എന്നത്  വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. ഫലമോ ഫോര്‍ബ്സ് മാഗസിന്‍റെ സര്‍വേ പ്രകാരം 2014 ലോട് കൂടി ലോകത്തെ സമ്പന്നരില്‍ ഒന്നാമന്‍ റിലയന്‍സിന്റെ മുകേഷ് അമ്പാനി. എന്നാല്‍  Oxford Poverty and Human development  ,U.N.D.P. യുടെ സഹായത്തോടു  കൂടി നടത്തിയ  സര്‍വേ പ്രകാരം 26  ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ള  410 ബില്ലിയന്‍  ദരിദ്രരെക്കാള്‍  കൂടുതല്‍ (421 ബില്ലിയന്‍ )  ദരിദ്രര്‍  ഇന്ത്യയില്‍ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്  . G.D.P. വരച്ചാ നിരക്ക് കാട്ടി  കയ്യടി   വാങ്ങുന്നവരുടെ അക്കൌണ്ടില്‍ ചാര്‍ത്തികൊടുക്കാം ഈ ബഹുമതികള്‍.2020  തോടു കൂടി ഇന്ത്യയില്‍ പട്ടിണി മരണങ്ങളും, ആത്മഹത്യകളും സര്‍വസാധാരണമാകും  എന്ന്  കണക്കുകള്‍ സൂചിപ്പിക്കുന്നു.
                                            ഇനിയുമുണ്ട് വില്‍പനച്ചരക്കുകള്‍ മറ്റു പലതും . രണ്ടാം ഭോപ്പാല്‍ ദുരന്ധമെന്നു  വിശേഷിപ്പിക്കാവുന്ന എന്‍ഡോസള്‍ഫാനെ ന്യായീകരിച്ചു    സംസാരിച്ചവരെല്ലാം മനുഷ്യത്ത്വം തൊട്ടു തീണ്ടാത്തവരെന്നാകില്‍ അവര്‍  ഇതിന്‍റെ ഉല്‍പാദ കാര്‍ക്ക്  മുന്‍പില്‍ വില്പനച്ചരക്കായതില്‍    അത്ഭുതമില്ലാ . എന്നാല്‍  കേന്ദ്ര കൃഷി വകുപ്പിന്‍റെ കര്‍ഷക വികസന സെമിനാര്‍ സ്പോണ്‍സര്‍ ചെയ്തത് എന്‍ഡോസള്‍ഫാ  ഉല്‍ പാദകരായ  Excel Crop Care ഉം Coromandel  International ലും ഉള്‍പെടും  എന്നറിയുമ്പോള്‍   ഒരു  മന്ത്രാലയം  തന്നെ കുത്തകകള്‍ക്ക് വിലക്കെടുക്കാന്‍ കഴിയുമോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ പഴിക്കരുതെ. തീര്‍ന്നില്ല  ഇനി എന്‍ഡോസള്‍ഫാനെ  കുറിച്ചുള്ള പഠന സംഘത്തെ നയിക്കുന്നത് കാസര്‍കോട്‌ എന്‍ഡോസള്‍ഫാന്‍ ദുരിധബാധിതരെ മുന്‍പ് നേരില്‍ കണ്ടിട്ടും  ഉല്‍പാദകാര്‍ക്ക്     അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയ സീ.ഡീ. മായിയെ തന്നെ എന്നാ വാര്‍ത്ത കേട്ടാല്‍ ആരും  ലജ്ജിച്ചുപോകും.
                                    ഡോക്ടര്‍മാരുടെ സേവനം വില്പനച്ചരക്കെന്ന്തില്‍ തെറ്റില്ല. ഡോക്ടര്‍മാരുടെ സംഘടന (I.M.A.) കോള്‍ഗെയ്റ്റ് , പെപ്സി തുടങ്ങിയ  കോര്‍പറേറ്റു  ഭീമന്മാര്‍ക്ക് പരസ്യ വാചകമാകാന്‍ പ്രതിഫലം  വാങ്ങി സര്‍ട്ടിഫിക്കറ്റു നല്‍കി എന്നത് ഇവരും വില്പനച്ചരക്കുകളോ എന്ന് തോന്നി പോകും.കേരളത്തില്‍ 7  ലക്ഷം രൂപയ്ക്കു  P.S.C. ജോലി വാങ്ങാം എന്നതിനെ കുറിച്ച് പ്രതികരിക്കുന്നില്ല കാരണം അപോഴെക്കും  U.P.  യിലെ 35000  കോടിയുടെ ഭക്ഷ്യ കുംഭകോണം പുറത്തുവരുന്നു .ഒറ്റ രൂപ മറിയുന്നിടത്തു കാല്‍ അണക്കെന്തു വില.
പൊയ്മുഖങ്ങള്‍  അഴിഞ്ഞുവീഴുന്നു.
                                      ഒട്ടേറെ പൊയ്മുഖ ങ്ങള്‍ അഴിഞ്ഞു വീണ സംഭവങ്ങളാണ്  സമീപകാലത്ത് എങ്ങും അരങ്ങേറിയത്. ലോക സമാധാനത്തിന് എന്നാ വ്യാജേന ലോക പോലീസ് ചമയുന്ന അമേരിക്ക  ലോകത്ത് അശാന്തി യുടെ മൊത്ത കച്ചവടക്കാരാകുന്നതും , അഫ്ഘാന്‍ ,ഇറാക്ക് സൈനീക നടപടികള്‍ വഴി നിരപരാധികളെ കൊന്നൊടുക്കുന്നതമായ  രേഖകള്‍  വികിലീകിസ് പുറത്തു വിട്ടത്    അമേരിക്കയുടെ പൊയ്മുഖം നഷ്ടപെടുത്തി.ഹിലരി ക്ലിന്റന്‍ന്‍റെ  "U .N . രക്ഷ സമിതി സ്ഥാനത്തേക്ക് സ്വയം നിയുക്ത അവകാശി" "തുനിഞ്ഞിറങ്ങിയിട്ടുള്ളവര്‍ "    തുടങ്ങിയ   ഒളിയമ്പുകള്‍ പുറത്തു വന്നത് അമേരിക്കക്ക് ഇന്ത്യയോടുള്ള സമീപനത്തിന്‍റെ യഥാര്‍ത്ഥ മുഖം വ്യക്തമായി. മറ്റ് ഒട്ടേറെ ലോക നേതാക്കളുടെ   പൊയ്മുഖം നഷ്ടപ്പെട്ട  സാഹചര്യത്തില്‍  ലോകം ഒരു പുതിയ വഴി ത്തിരുവിലേക്ക് കടക്കുമെന്ന് പ്രത്യാശിക്കാം.
                                       ഇന്ത്യയില്‍ കോടികളുടെ അഴിമതി നടക്കുമ്പോഴും പ്രതികരിക്കാത്ത മന്‍മോഹന്‍ സിംഗിനെ ജനം കൂടുതല്‍  തിരിച്ചറിഞ്ഞു .2G സ്പെക്ട്രം അഴിമതി യെ കുറിച്ചുള്ള C.A.G. report ഉം  കൂനിന്മേല്‍ കുരു പോലെ  വന്ന   കോടതി പരാമര്‍ശങ്ങളും  റാഡിയ  ടേപ്പ് നല്‍കുന്ന സൂചനകളും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന  ജനങ്ങളില്‍   ഒരു വലിയ  തിരിച്ചറിവ് നല്‍കി .ഈ വമ്പന്‍ അഴിമതികളില്‍ ഒരു പൈസ പോലും മന്‍മോഹന്‍ സിംഗ്  സ്വീകരിച്ചിട്ടില്ല  എന്ന് തന്നെ കരുതാം . എന്നാല്‍  2G സ്പെക്ടറും ഇടപാടില്‍ മാത്രം ടാറ്റാ ക്കുണ്ടായ നേട്ടം   19074 കോടി രൂപയും   റിലയന്‍സിനുണ്ടായത് 18080    കോടിയുമാണെന്നറിയുമ്പോള്‍ ഇന്ത്യയിലെ മദ്യ വര്‍ഗം മനസ്സില്‍ കൊണ്ട് നടന്ന ഒരു വിഗ്രഹം  കൂടി തകര്‍ന്നടിയുന്നു.ഈ അവസരത്തില്‍  ബാബറി മസ്ജിദു തകര്‍ന്നടിഞ്ഞപ്പോഴും, അഴിമതി ആരോപണങ്ങള്‍ തനിക്കും കൊണ്ഗ്രസ്സിനും  എതിരെ വന്നപോഴും   ഇതേ മൌനം പാലിച്ച  നരസിംഹ റാവുവിനെ ഓര്‍ത്തു പോകുന്നു.റാവുവിനെ കൊണ്ഗ്രസ്സു  പിന്നിട് സൌകര്യ പൂര്‍വ്വം വിസ്മരിച്ചു. ജനങ്ങള്‍ക്ക്‌  നഷ്ടമായ നികുതിപ്പണം? അത് തിരിച്ചു പിടിക്കാന്‍ നമ്മുടെ നാട്ടില്‍ നിയമങ്ങള്‍ വേറെ വേണം . പക്ഷെ പൂച്ചക്ക് ആര് മണി കെട്ടും ?

                                      ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ  ശ്രീകോവില്‍ എന്നറിയപ്പെടുന്ന  പാര്‍ലമെണ്ട്   21 - നാം -  ദിവസം സഭ സമ്മേളിക്കാതെ  കടന്നുപോകുന്നു.   2G  സ്പെക്ട്രം അഴിമതിയെ ക്കുറിച്ച് പ്രതിപക്ഷം  J .P .C . അന്വേഷണം ആവശ്യപ്പെടുമ്പോള്‍ അതിനോട് പുറം തിരിഞ്ഞു നില്‍ക്കുന്ന പ്രധാന മന്ത്രിയുടെ നിലപാട് ജനാധിപത്യ സംവിധാന ങ്ങളോടുള്ള  അവഹേളനമായെ  കാണാനാകൂ. പകരം റാഡിയ ടേപ്പ് ചോര്‍ന്ന  വിഷയത്തില്‍  ടാറ്റയുടെ  പരാതി വന്നു മണി  കൂറുകള്‍ ക്കകം  അന്വേഷനത്തിന്നു സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് മറ്റൊരു മുഖം.

                                                   1 .75 ലക്ഷം  കോടിയുടെ അഴിമതി അന്വേഷിക്കാന്‍ നിയോഗിച്ചത്  പാമോയില്‍  അഴിമതിയില്‍ കുറ്റപത്രം ലഭിച്ച  സി .വി .സി   കമ്മിഷണര്‍  പി .ജെ . തോമസ്സിനെ .ഓര്‍ക്കുക 2G സ്പക്ട്രം അഴിമതി നടക്കുമ്പോള്‍  തോമസ്  ടെലികോം  ഡയരക്ടര്‍  ആയിരുന്നു.  ഈ നാട്ടില്‍ കോടതി കൂടി ഇല്ലായിരുന്നുവെങ്കില്‍ സ്ഥിതി എന്താകുമായിരുന്നു.
                                                      മറ്റൊരു മുഖമൂടി  അഴിഞ്ഞുപോയത്  B.J.P. യുടെതാണ്. റിലയന്‍സിനെതിരെ സംസാരിക്കുമെന്ന് ഭയന്ന്   ബജറ്റ് ചര്‍ച്ചയില്‍    നിന്ന് തന്നെ ഒഴിവാക്കി എന്ന  അരുണ്‍ ഷൂരിയുടെ പ്രസ്താവന  അവരുടെയും  കുത്തകകളോടുള്ള   സമീപനം മറ നീക്കി പുറത്തു വന്നു.നിക്ഷ്പക്ഷത  നടിക്കുന്ന ചില മാധ്യമങ്ങളുടെ  മുഖം മൂടി നഷ്ടമായി എന്നത് ഒരു അനുഘ്രഹമായി . മാധ്യമങ്ങളില്‍ വരുന്ന എന്തും വിശ്വസിക്കുന്ന സാധാരണക്കാരന്‍ ആ അടിമത്തത്തില്‍  നിന്ന് മോചിതരാകുമെന്നു  പ്രത്യാശിക്കാം .


                                                 ഇന്ത്യയുടെ വിദേശ നയത്തില്‍ വന്ന മാറ്റം കൂടി ശ്രദ്ധേയമാണ്. മന്‍മോഹന്‍ സിങ്ങിന്‍റെ  അമിത  അമേരിക്കന്‍ സൌഹൃദങ്ങള്‍ ആരുടെ താല്പര്യങ്ങള്‍ക്ക്  ഗുണം ചെയ്യും എന്നത്   കൂടുതല്‍ ഭയജനകമാണ്.മന്‍മോഹന്‍ സിംഗ് ഗവണ്‍മെണ്ട്  U .N . ല്‍  ഇറാനെതിരെ  വോട്ടു ചെയ്തതും ,അഫ്ഗാന്‍ സൈനീക നടപടിയില്‍ എര്‍പെട്ട U . S . യുദ്ധ വിമാനങ്ങള്‍ക്ക്  ഇന്ധനം നിറക്കാന്‍ അനുമതി കൊടുത്തതുമെല്ലാം ഇന്ത്യയുടെ ആപല്‍ക്കരമായ  പുതിയ വിദേശ നയത്തിന്‍റെ യഥാര്‍ഥ മുഖം വെളിവാക്കുന്നു. ഇത് ഇന്ത്യാ തുടര്‍ന്നു പോന്ന നയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ് .കുട്ടികുരങ്ങനെ കൊണ്ട് ചുടു ചോറ്  വാരിക്കുന്ന അമേരിക്ക ഇന്ത്യയെ സാമ്രാജ്യത്വത്തിന്‍റെ സഖ്യ  കക്ഷിയാക്കാന്‍ ശ്രമിക്കുന്നു.ഇന്ത്യയെ  താവളമാക്കി  ചൈനക്ക്  എതിരായി  അമേരിക്ക നടത്തുന്ന നീക്കങ്ങള്‍  ഭാവിയില്‍ ഈ മേഘലയില്‍ സംഘര്‍ഷങ്ങള്‍ക്ക് വഴി വയ്ക്കും. അത് ഇന്ത്യാ ചൈന യുദ്ധമായി മാറിയാല്‍ ....ശേഷം ചിന്ത്യം!
                                             ചുരുക്കത്തില്‍  മന്‍മോഹന്‍ സിങ്ങിന്‍റെ   സാമ്പത്തിക ,വിദേശ നയങ്ങള്‍  ഇന്ത്യയെ ദുരിതത്തിലെക്കും ദുരന്തങ്ങളിലേക്കും നയിക്കുമെന്ന്  തീര്‍ച്ച.  ഗാന്ധിജിയുടെയും, നെഹ്രുവിന്‍റെയും  പേരും ഫോട്ടോയും ഉപയോഗിച്ച് അധികാരത്തിലെത്തിയവരാണ് അവരുടെ ആശയങ്ങളും സ്വപ്നങ്ങളും ചവറ്റു കൊട്ടയിലെറിഞ്ഞു  അമേരിക്കയുടെയും, മുതലാളിത്ത സമ്പത്ത് വ്യവസ്ഥയുടെ ഗുമസ്ത പണി ചെയ്യുന്നത് . സ്വയം വിലപ്പ്നച്ചരക്കാകുകയും , അഴിമതിക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നവര്‍, മാതൃ രാജ്യത്തെ തന്നെയാണ്  വില്‍ക്കുന്നത്.അവര്‍ ഇന്ത്യയിലെ  കോടിക്കണക്കിന് വരുന്ന ജനതയെയാണ്‌ വില്‍ക്കുന്നത്  . അവരുടെ സ്വപ്നങ്ങളും ജീവിതവുമാണ് ചവിട്ടിയരക്കുന്നത്.അങ്ങിനെ സ്വയം വില്‍ക്കപെടുന്നവരെ ഓര്‍ത്തു നമുക്ക് ലജ്ജിക്കാം!
സത്യമേവജയതേ .