Total Pageviews

Thursday, March 17, 2011

ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്‍റെ കണീര് കാണണം!

 V  . S  ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന് കേരളത്തിലെ CPIM എടുത്ത തീരുമാനം അധാര്‍മികവും ,കേരള ജനതയോടുള്ള വെല്ലുവിളിയുമായി വേണം കാണാന്‍. ഒരു വ്യക്തി എന്ന നിലയിലല്ല ഒരു കമ്യു ണിസ്റ്കാരന്‍റെ കടമ എന്നാ രീതിയില്‍ വി എസ്സ് ഏറ്റെടുത്ത ജനകീയ പ്രശ്നങ്ങളും ,ഉയര്‍ത്തിപ്പിടിച്ച കറ തീര്‍ന്ന നിലപാടുകളും ശ്രദ്ധേയമാണ്. പുത്തന്‍ സാമ്പത്തിക നയങ്ങളുടെ  ഫലമായി അഴിമതിയും സര്‍വ രംഗം ങ്ങളിലും അടിമുടി ബാധിച്ചിരിക്കുന്ന മൂല്യച്യുതികളും, സാംസ്‌കാരിക തകര്‍ച്ചക്കും നടുവില്‍ കേരള ജനതയ്ക്ക് ആശ്വാസത്തിന്‍റെ  നേരിയ പ്രകാശമായി മാറിയ സ: വി  . എസ്സ് ന്  തന്‍റെ  സാമുഹ്യ പ്രതിബദ്ധതക്കുള്ള  ശിക്ഷയായി    വേണം CPIM ന്‍റെ സെക്രട്ടേറിയറ്റ്,                    
സംസ്ഥാന   സമിതി  എടുത്ത    തീരുമാനത്തെ കാണാന്‍. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്‍റെ കണീര് കാണണം എന്ന നിലപാടാണ് പാര്‍ട്ടി സമിതികള്‍ കൈ കൊണ്ടത്‌  എന്ന് വളരെ വേദനയോടെ പറഞ്ഞു കൊള്ളട്ടെ.

കേരളത്തില്‍ മാഫിയകളെ അഴിഞ്ഞാടാന്‍ അനുവദിക്കാത്ത ,പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിച്ച ,രാജ്യദ്രോഹികള്‍ക്കും  കള്ളപ്പണ കാര്‍ക്കും ,കള്ളനോട്ടു വിപണനക്കാര്‍ക്കും   സ്ത്രീപീഡനക്കാര്‍ക്കും  പൊതുമുതല്‍  കട്ടുതിന്നുന്ന  രാഷ്ട്രിയ, ഉദ്യോഗസ്ഥ വൃന്ദത്തിന്നും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കാളരാത്രികള്‍ സമ്മാനിച്ച കേരള സര്‍ക്കാരിന്നു നേതൃത്വം കൊടുത്തു എന്നാ ഒരു അപരാധം മാത്രമാണ് ഇത്രയും കടുത്ത ശിക്ഷക്ക് ആധാരം എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഈ ശിക്ഷയുടെ ദുരിതം  ഫലത്തില്‍ അനുഭവിക്കേണ്ടത് കേരളത്തിലെ സാധാരണ ജനങ്ങളാണ് എന്നത് ബന്ധപ്പെട്ടവര്‍ വിസ്മരിച്ചു . 
ഇന്ത്യന്‍ ജനാധിപത്യ  വ്യവസ്ഥിതിയില്‍ വിശിഷ്യ കേരളം പോലുള്ള അഭ്യസ്തവിദ്യരുടെ നാടായ കേരളത്തില്‍  കുറഞ്ഞ പക്ഷം തിരഞ്ഞെടുപ്പിന്‍റെ കാലയലവിലെങ്കിലും ജനങ്ങളുടെ പള്‍സ് അറിയാനും ജനവികാരത്തെ മാനിക്കാനുമുള്ള സഹിഷ്ണത  പാര്‍ട്ടികളും   നേതാക്കളും കാണിച്ചിരുന്നു.  പക്ഷെ ഇന്ന്  രാജ്യ  താല്‍ പ്പര്യങ്ങളെയും, സത്യസന്ധതയെയും പുച്ചിചു  തള്ളി 
ഇടതു വലതു വ്യത്യാസ മില്ലാതെ നേതൃത്വം പരസ്പരം പുറം ചൊറിയല്‍ നടത്തിയെന്ന സംശയം ജനിപ്പിക്കുന്ന വിധമാണ് V S . ന്‍റെ മത്സരക്കാര്യത്തില്‍  CPIM എടുത്ത നിലപാട് എന്ന് പറയാതെ വയ്യ.തൊഴിലാളി വര്ഗ്ഗത്തിന്നു ഗുണം ചെയ്യാത്തതാന് ഈ തീരുമാനം എന്ന്    മനസ്സിലാകാന്‍  മാനിഫെസ്റ്റോ യൊന്നും വായിക്കേണ്ട കാര്യമുള്ളതായി തോന്നുന്നില്ല.   കാരണം ഈ തീരുമാനത്തിന്റെ ഗുണഭോഗ്ത്താക്കള്‍ ആരെന്നു മാത്രം പരിശോധിച്ചാല്‍ മതി. ജനവികാരത്തെ പുചിച്ച്ചു തള്ളുന്ന , ഇടതു പക്ഷ മുന്നേറ്റം അന്യമാക്കുന്ന ഇത്ര ധിക്കാരവും ദാര്‍ഷ്ട്യവും നിറഞ്ഞ നടപടി കമ്യുണിസ്റ്റു പ്രത്യയശാസ്ത്രത്തില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന  ജന ക്ഷേമം മുന്‍ നിറുത്തി  പ്രവര്‍ത്തിക്കുന്ന     ഒരു പാര്‍ട്ടിയില്‍ നിന്ന് ആരും  പ്രതീക്ഷിക്കുന്നില്ല. 
V.S . നെ എതിര്‍ക്കുന്നവര്‍  V . S. സന്ധിയില്ലാ  സമരം പ്രഖ്യാപിച്ച മാഫിയകള്‍ക്കും ,അഴിമതിക്കാര്‍ക്കും കുഞ്ഞാലികുട്ടി ചാക് രാധ കൃഷ്ണന്മാര്‍ക്കും  സാന്‍റിയാഗോ മാര്‍ട്ടിന്‍ മാര്‍ക്കും ,ഭൂമി കയ്യേറ്റക്കാര്‍ക്കും പാദസേവ ചെയ്യുന്നവരാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവരെ ജനം തിരിച്ചറിഞ്ഞു തെരുവില്‍ നേരിടുന്ന കാലം വിദൂരമല്ല. ഇന്ത്യയിലെ കമ്യുണിസ്റ്റു പാര്‍ട്ടി  സാമ്രാജ്യത്വ ശക്തികളാല്‍  ഹൈജാക്ക് ചെയപ്പെട്ടോ എന്ന് പോലും സംശയം തോന്നിപ്പിക്കുന്ന ഈ നടപടിയെ കേരളത്തിലെ ഇടതു പക്ഷ  പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ,രാഷ്ട്രിയത്തില്‍ സത്യസന്തതയും  ധാര്‍മീകതയും നിലനിന്നു കാണണമെന്ന്    ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും ഗൌരവത്തോടെ കാണുമെന്നും  സദ്യമാകുന്ന രീതിയില്‍ എല്ലാം  ഈ അനീതിക്കെതിരെ  പ്രതികരിക്കുമെന്നും  പ്രത്യശിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

സത്യമേവജയതേ 










     

Saturday, March 5, 2011

ആനപ്പുറത്തിരിക്കാന്‍ കൊതിച്ച് ശൂലത്തില്‍ കയറിയവര്‍!

                                     രാഷ്ട്രിയ, ഉദ്യോഗസ്ഥ രംഗത്ത് രാജയോഗം മോഹിച്ചതും സിദ്ധിച്ചതുമായ ചിലര്‍ക്ക് അത് അനുഭവിക്കാന്‍ യോഗമില്ലാതെ പോകുന്ന അവസ്ഥയാണ് സമീപ ഭാവിയില്‍ ഉരുത്തിരിഞ്ഞ രാഷ്ട്രിയ സാഹചര്യം.  ആനപ്പുറത്തു കയറാന്‍ കൊതിച്ചു ശൂലത്തില്‍ കയറിയ  ചിലരുടെ  നീറ്റിലും ഞെരിച്ചിലുമാണ് ഈ പോസ്റ്റിന്  ആധാരം.
                                        കേരളത്തില്‍ നിന്ന് അങ്ങ് ഡല്‍ഹി വരെ പ്പോയി ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടു ഭരണഘടനാ സ്ഥാപനങ്ങളില്‍ ഉപവിഷ്ടരായ രണ്ടു "കൊഞ്ഞാണന്മാരെ" ആദ്യം പരിചയപ്പെടുത്തട്ടെ.  ഇവര്‍ മലയാളിയായി ജനിച്ചതില്‍ നിങ്ങളെ പ്പോലെ ഞാനും ലജ്ജിക്കുന്നു എന്ന ആമുഖത്തോടെ.
പി ജെ തോമസ്സ്. 

                               CVC  ഭരണഘടനാപരമായി ഇന്ത്യയില്‍ ഏറ്റവും വിലമതിക്കുന്ന പദവികളില്‍ ഒന്നാണ്.  ടി. എന്‍. ശേഷന്  ശേഷം ഇന്ത്യന്‍ ഭരണഘടനയുടെ 
യശ്സ്സുയര്‍ത്തേണ്ട  ഒരു പദവിയിലെത്തിയ മലയാളിയാണ്  പി ജെ തോമസ്. ടിയാനെ കഴിഞ്ഞ വാരം പ്രസ്തുത പദവിക്ക് യോഗ്യനല്ല എന്ന് കണ്ട് നിഷ്കരുണം  സുപ്രീം കോടതി പടിയടച്ചു പിണ്ഡം വച്ചു. അഴിമതി കേസ്സില്‍ പ്രതിയായ  പി.ജെ തോമസ്സ്  CVC  പോലുള്ള   പദവി അലങ്കരിക്കാന്‍ യോഗ്യനല്ല എന്നതാണ് കോടതിയുടെ നിരീക്ഷണം . അഴിമതി കേസ്സില്‍ പ്രതിയായ ഒരാളെ നിയമനം നടത്തുക വഴി  കള്ളനെ  പ്പിടിക്കാന്‍ കള്ളനെ  തന്നെ ഏല്‍പ്പിച്ചു എന്ന് വേണം പറയാന്‍ . അത്കൊണ്ട്  തന്നെ  തോമസ്സിനും , നിയമനം നടത്തിയ മന്‍മോഹന്‍ സിങ്ങിനും, ചിദംമ്പരത്തിന്നും  ഒക്കെ കനത്ത അടിയായി ഈ കോടതി വിധി. ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ട ഒരു പ്രധാനമന്ത്രി രാജ്യം ഭരിക്കുമ്പോള്‍ കൊണ്‍ഗ്രസ്സ്കാര്‍ക്കും സഖ്യ കഷിനേതാക്കള്‍ക്കും യഥേഷ്ടം അഴിമതി നടത്താനും അന്വേഷണ വന്നാല്‍ അപ്പോള്‍ ഇടപെട്ടു നല്ല സാക്ഷ്യ പത്രം നല്‍കാനും  വേണ്ട ഒരു ഗുമ്മസ്തനായാണ് സര്‍ക്കാര്‍ CVC നിയമനത്തെ  കണ്ടത് എന്നതാണ് ലജ്ജാകരം .  2G സ്പെക്ട്രം അഴിമതി നടന്ന കാലയളവില്‍ ടെലികോം മന്ത്രാലയത്തിന്‍റെ  സെക്രട്ടറിയായിരുന്ന  തോമസ്സ് നല്‍കിയ  ന്യായീകരണ രേഖകളും ഇത്  വ്യക്തമാക്കുന്നു. അങ്ങിനെ അഴിമതിക്കാരുടെ ഒരു ഉത്തമ പാദസേവകനായി  എന്നും അനുവര്‍ത്തിച്ചുപോന്ന  പി.ജെ തോമസ്സ്  ഭരണഘടന നല്‍കുന്ന പരിരക്ഷ നഷ്ടപ്പെട്ട നിലക്ക് ഇനി പാമോയില്‍ കേസിന്‍റെയും  2G സ്പെക്രം അഴിമതിയുടെയും ഒക്കെ വിചാരണക്കായി തിരുവനന്തപുരം മുതല്‍ ദില്ലിവരെയുള്ള കോടതി വരാന്ത നിരങ്ങുന്നത് കണ്ടു നികുതി ദായകര്‍ക്ക് സമാശ്വസിക്കാം . വിചാരണ ഒഴിവാക്കാനാണ് രാജി സന്നദ്ധത പ്രകടിപ്പിക്കാതിരുന്നത് എന്നത് കൊണ്ട് തന്നെ ഇനി IAS രാജിവച്ചു കേരള നിയമാസഭയില്‍ മത്സരിച്ചു  എം എല്‍ ഏയോ മന്ത്രിയോ ,അല്ലെങ്കില്‍ ഒരു രാജ്യസഭ അംഗമോ ഒക്കെ ആക്കി പരി രക്ഷിക്കേണ്ട  ഉത്തരവാദിത്വം കൊണ്ഗ്രസ്സിന്നാണ് . ആല് മുള ച്ചാലും അത് തണലായി കാണുന്ന കോണ്‍ഗ്രസ്സ്   ഈ വഴിയാധാരമായ തോമസ്സിനെ രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം.


കെ ജി ബാലകൃഷ്ണന്‍. 
ഒരു പിന്നോക്കക്കാരന്‍  ഇന്ത്യയുടെ പരമോന്നത നീതി പീOത്തില്‍  എത്തി ചേരുക  എന്നത് ഗാന്ധിജി യുടെ വലിയ ആഗ്രഹമായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റി സ്സാകുന്ന  ആദ്യ മലയാളി ഭാവിയില്‍ ഇന്ത്യയുടെ  പ്രസിഡണ്ട് ആകും എന്ന് വരെ പ്രവചിച്ച നീരീക്ഷകരുണ്ട്. എന്നാല്‍ അഴിമതിക്കാര്‍ക്കും കൊണ്ഗ്രസ്സിന്നും , ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കും  വേണ്ടി ഇന്ത്യയുടെ പരമോന്നത നീതി പീ O ത്തിന്‍റെ യശസ്സിന്നു  തീരാകളങ്കം ചാര്‍ത്തിയ ഈ സ്നേഹ നിധിയായ  "അമ്മായി അച്ഛന്‍" ഇന്ന് ഏതു നിമിഷവും ശൂലത്തില്‍ കയറും എന്നാണു പുതിയ ഇന്‍കം ടാക്സ്സ്,   കേരള അഭ്യന്ത്ര   വകുപ്പുകളുടെ  പുതിയ   വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. പട്ടിണി കിടന്നവന്‍ ചക്ക കൂട്ടാന്‍ കണ്ട പോലെയായിരുന്നു ബാലകൃഷ്ണനും കുടുമ്പവും സ്വത്ത് വാരികൂട്ടാന്‍  കാണിച്ച വ്യഗ്രത എന്നത് ആരെയും ലജ്ജിപ്പിക്കും. കോണ്‍ഗ്രസ്സ്   ഇഷ്ടദാനമായി      കൊടുത്ത മനുഷ്യാവകാശ  കമ്മീഷന്‍ സ്ഥാനം ഉടന്‍ തെറിക്കും ശിഷ്ട ജീവിതം കോടതിയില്‍ തന്നെ (പക്ഷെ) പ്രതികൂട്ടിലും പിന്നെ ജയിലിലുമാകട്ടെ എന്ന്  ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. 
മരുമകന്‍ ശ്രീനിജന്‍

അമ്മായി അച്ഛന്‍റെ  കാര്യം എന്തുമാകട്ടെ. പക്ഷെ മരുമകനും മുന്‍ യൂത്ത് കോണ്‍ ഗ്രസ്സ് നേതാവും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായ ശ്രീനിജന്‍ ആരകേണ്ടാതായിരുന്നു എന്ന് ഒരു നിമിഷം ചിന്തിക്കു. ഈ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട്‌ നിയോജക മണ്ഡലത്തില്‍ കൊണ്ഗ്രസ്സു സ്ഥാനാര്‍ഥി യാകേണ്ട , നാളെ ചിലപ്പോള്‍ ഒരു മന്ത്രി വരെ ആകേണ്ട  ഒരു  പരമ  ഗാന്ധിയനാണ്  എന്നതാണ് വസ്തുത.പണമുണ്ടാക്കാനുള്ള  ആക്രാന്തം മൂത്ത് ഒക്കെ കട്ട പോകയാക്കി .  കേരള ജനതയ്ക്ക്  വന്ന തീരാ നഷ്ടം! 


ഉമ്മന്‍ ചാണ്ടി
കേരള മോചന യാത്ര വടക്കുനിന്നു ആരഭിക്കുന്നത് വരെ  ഏവരും അങ്കീകരിച്ചിരുന്ന വസ്തുതയാണ് കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ . മോചന യാത്ര എന്ന പേര് അറം പറ്റിയത് പോലെ കേരളജനതക്ക് ഇങ്ങിനെ ഒരു  "ജബ"  "ജബ"  മുഖ്യമന്ത്രിയില്‍ നിന്ന് മോചനമായി എന്ന് തിരഞ്ഞെടുപ്പിന്നു മുന്‍പുള്ള ചിത്രം സൂചിപ്പിക്കുന്നു. ഐസ്ക്രീം പാര്‍ലര്‍ കേസ്സ് ബാലകൃഷ്ണ പിള്ള യുടെ പുജപ്പുര വാസം ,പിള്ളക്ക് നല്‍കിയ സ്വീകരണം  , മാണി കൊണ്ഗ്രസ്സു കാര്‍ക്ക് കിട്ടിയ തല്ല് , പാമോയില്‍ കേസ്സില്‍ പ്രതിയാകും എന്നാ അവസ്ഥ വരെ  കേരളത്തില്‍ ഒരു UDF വിരുദ്ധ തരഗത്തിന്നു   കാരണമായി.പെണ്ണ്പിടിച്ചു പുലിവാല് പിടിച്ച  കുഞ്ഞാലികുട്ടി  താന്‍ "വഴി വിട്ടു" പലര്‍ക്കും പലതും ചെയ്തു കൊടുത്തു എന്ന് പറഞ്ഞതിലെ ഭരണഘടനാ ല ഘനം ഒന്നും തിരിച്ചറിയാന്‍ കഴിയാതെ കുഞ്ഞാലികുട്ടിയെ     അഭിനന്ദിക്കണമെന്ന്  പറഞ്ഞ ഏക നേതാവാണ്‌ ഉമ്മന്‍ ചാണ്ടി എന്ന് ഈ അവസരത്തില്‍ ഓര്‍മിപ്പിച്ചു കൊള്ളട്ടെ .
                                  ആരോപണ വിധേയരായവര്‍ മത്സരിക്കണ്ട എന്ന് ചെന്നിത്തല പറഞ്ഞതിന്‍റെ പൊരുള്‍ പാമോയില്‍ കേസ്സില്‍ കുടുങ്ങാന്‍ പോകുന്ന ഉമ്മന്‍ ചാണ്ടിയെ ചുമക്കുന്നത് ബുദ്ധിയല്ല   എന്ന് വ്യക്തം .അതായത് വയലാര്‍ രവിയും ചെന്നിത്തലയും ശങ്കരനാരായണനും  ഒക്കെ ജീവിച്ചിരിക്കുമ്പോള്‍  ഉമ്മന്‍ ചാണ്ടി ആന പ്പുറത്ത് കയറുമെന്ന് മകന്‍ ചാണ്ടി ഉമ്മന്  പോലും വിശ്വസിക്കാന്‍ കഴിയാത്ത നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് .
നിയമം അതിന്‍റെ  വഴിക്ക് പോകണം എന്ന് മാത്രം പ്രതികരിക്കാന്‍ അറിയാവുന്ന ഉമ്മന്‍ ചാണ്ടിയെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു . നിയമ ത്തെ പോലും വിലക്ക് എടുത്തു എന്ത് രാജ്യ ദ്രോഹംചെയ്യാനും മടിക്കാത്തവരെ സംരക്ഷിക്കലാണ് ഉമ്മന്‍ചാണ്ടിയുടെ POLITICAL ETHICS  എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
പി. കെ. കുഞ്ഞാലികുട്ടി.

                 അടുത്ത കേരള നിയമസഭയില്‍ ഉപ മുഖ്യമന്ത്രിയായി  വിലസേണ്ട പഹയനാണ് ഇന്ന് കൌപ്ലീനത്തില്‍ പുളിയ ന്‍ ഉറുമ്പ്‌  കയറിയ (ഈ പ്രയോഗം മറ്റൊരു ബ്ലൊഗ്ഗരുടെയാണ്  -കടപ്പാട്)  അവസ്ഥയില്‍ നെട്ടോട്ടമോടുന്നത്,
അളിയന്‍ റൌഫിന്‍റെ   പുതിയ വെളിപ്പെടുത്തളുടെ പശ്ചാത്തലത്തില്‍  ഐസ് ക്രീം കേസ്സിലും ഇപ്പോള്‍ കോതമംഗലം കേസ്സിലും ഉണ്ടായ വഴി തിരിവ് കുഞ്ഞാലികുട്ടിയെ ജയിലിലെത്തിക്കും. കുഞ്ഞാലികുട്ടിയും കൃഷ്ണകുമാറും പീഡിപ്പിച്ചു   എന്നാണു   കോതമം ഗലത്തെ പെണ്‍കുട്ടി IG സന്ധ്യയോടു കഴിഞ്ഞ ദിവസം സമ്മതിച്ചത് എന്നറിയുന്നു . കള്ളനോട്ടു കള്ള പണത്തിന്‍റെ  ഇടപാട് മലബാര്‍ സിമെന്റു പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടന്നിട്ടുള്ള അഴിമതികള്‍  ഒക്കെ സത്യസന്തമായി  അന്വേഷണ വിധേയമാക്കിയാല്‍  മദനിയെ  കുഞ്ഞാലികുട്ടി സാഹിബു എത്തിച്ചിടത്തു  സാഹിബും വൈകാതെ എത്തും എന്ന് പി ഡി പ്പിക്കാര്‍ക്ക് ആശ്വസിക്കാം.നാദാപുരത്തെ ബോംബു നിര്‍മാണത്തിന്‍റെ  പാപ ഭാരവും കുഞ്ഞാലികുട്ടിയെ വെട്ടായാടാതെ വരില്ല.   ആറു ചെറുപ്പക്കാരെ കൂടി കാലപുരിക്കയച്ച  കുഞ്ഞാലികുട്ടിയുടെ  എല്ലാ പ്രവര്‍ത്തികള്‍ക്കും പടച്ചവന്‍ വേണ്ട ശിക്ഷ നല്‍കട്ടെ എന്നെ പ്രാര്‍ഥിച്ചു കൊണ്ട് .............
കെ. എം. മാണി.
മാണി വത്തിക്കാനിലെ ഭരണാധികാരിയും ആത്മീയ നേതാവുമായ പോപ്പിന് പോലും വെല്ലു വിളി ഉയര്‍ത്താന്‍ പോന്ന നേതാവാണ്‌. കേരളത്തിന്‍റെ മുഖ്യമന്ത്രി ,കേന്ദ്രത്തില്‍ ക്യാബിനറ്റ് മന്ത്രി ഒക്കെ ആകാന്‍ കളി പലതും കളിച്ച ഇന്നത്തെ കേരള രാഷ്ട്രി യത്തിലെ പയറ്റി തെളിഞ്ഞ  അതികായനാണ് മാണി സാര്‍. പക്ഷെ ഇന്ന് നിയമസഭയില്‍ UDF ലെ  തന്നെ രണ്ടാമനാകാന്‍ തന്നെ  കടുത്ത മത്സരമാണ് മാണി നേരിടുന്നത്.കത്തോലിക്ക സഭയുടെ അനുഗ്രഹവും  ,സോണിയയുടെ പിന്തുണയും ഒക്കെ വേണ്ടുവോളം ഉള്ള മാണി ശരിക്കും രാജയോഗം ഉള്ള നേതാവ് തന്നെ പക്ഷെ രാഷ്ട്രിയ രംഗത്ത്  ഇന്നലെ കുരുത്ത പി.ടി.തോമസ്സിനെ പ്പോലുള്ള നേതാക്കളും കേരളത്തിലെ യൂത്തന്മാരും  മാണിയുടെ കുഞ്ഞാടുകളെ ഓടിച്ചിട്ട് തല്ലിയതും മാണിയുടെ കോലം കത്തിച്ചതും കടുത്ത അവഹേളനമെന്നു പറഞ്ഞാല്‍ മതിയോ. പക്ഷെ കുതികാല് വെട്ടിയും കൂടെ നിന്നവരെ ഒക്കെ ഒതുക്കിയും മാണി ഉണ്ടാക്കിയ സാമ്രാജ്യം മാണിയുടെ കാലത്ത് തന്നെ ഇല്ലാതാകും എന്ന് ഭയം ഇല്ലാതില്ല  .മകന്‍ ജോസ്സിന്‍റെ കാലത്ത് കേരള കൊണ്ഗ്രസ്സു ഒരു ചരിത്ര വസ്തുവായി മാറട്ടെ  എന്നേ  ആശംസിക്കാന്‍ കഴിയൂ.  അതിന്നു ഒരു നിമിത്തമാകട്ടെ ബാലകൃഷ്ണ പിള്ളയുടെ  മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുന്ന പംക്തി.

ബാലകൃഷ്ണ പിള്ള (സര്‍വ ശ്രീ 5990 )
ജയിലില്‍ പുള്ളികള്‍ക്ക് നമ്പര്‍ മാത്രമേയുള്ളൂ നാമ്പറായത്  കൊണ്ട് നായര്‍ എന്നാ വാലു കൂടെ  ചേര്‍ക്കുവാന്‍ നിയമം ഇല്ല. പേരിനു പ്രസക്തിയില്ല .പണ്ട് ആനപ്പുരത്തിരുന്ന വലിയ തറവാടിയാണ്  എന്നത് കൊണ്ട് ജയിലില്‍ പ്രത്യേകിച്ച് വിശേഷണം ഒന്നുമില്ല. എങ്കിലും ഇപ്പോള്‍ ജീവിതം സ്വസ്ഥം ഒറ്റ  ദു:ഖം മാത്രം മാണി കൂടെ ഉണ്ടാവേണ്ടതായിരുന്നു . മന്നത്ത് പത്ഭാനാഭനു ശേഷം കേരളംരാഷ്ട്രിയം കണ്ട  നായര്‍ പ്രമാണി. കേരളാ കോണ്‍ഗ്രസ്സിന്റെയും UDF ന്റെയും സ്ഥാപക നേതാവ് കൂടുയായ പിള്ളയുടെ പൊറുതി ഇന്ന്   ജയിലിലാണ്.  അതും പൊതുജനങ്ങളുടെ പണം ദുര്‍വിനിയോഗം ചെയ്തതിനു എന്ന് പറഞ്ഞാല്‍ ഒക്കെ പോയില്ലേ . ഇത് പിള്ളയുടെ രാഷ്ട്രിയ ജീവിതത്തിന്‍റെ  അന്ത്യം കൂടിയാണ് .ഏഴു  വര്‍ഷത്തേക്ക്  തിരഞ്ഞെടുപ്പില്‍  മത്സരിക്കാന്‍
അയോഗ്യനായ പിള്ളക്ക് ഇനി ഒരു തിരിച്ചുവരവ്വിന് ബാല്യമില്ല. തലയിലെഴുത്തു അമക്കി ചെരച്ചാലും പോകില്ല പിള്ളേ . 


പി. ജെ. ജോസെഫ് .

കേരള കൊണ്ഗ്രസ്സിലെ വേറിട്ട ശബ്ദം.കേരളത്തിന്‍റെ  മന്ത്രിയായി ഉയരത്തില്‍ പറക്കവേ ഒരു ചെറിയ കൈയ്യബദ്ധം ,നേരെ ദുര്‍ഗതിയുടെ നിലയില്ലാ കയത്തില്‍ .  തന്‍റെ രാഷ്ട്രിയ എതിരാളി മാണിയുടെയും, തന്നെ കുടുക്കാന്‍ എല്ലാ കുതന്ത്രങ്ങളും മെനഞ്ഞ പി.സി. ജോര്‍ജിനും മുന്നില്‍ കത്തോലിക്ക സഭയിലെ ചില പ്രമാണിമാരുടെ നിര്‍ബന്ധം മൂലം സ്വന്തം പാര്‍ട്ടിയെ തന്നെ അടിയറ വച്ച് തന്‍റെ രാഷ്ട്രിയ ജീവിതം കുരുതി കൊടുത്ത നേതാവ്. ഇന്ന് തൊടുപുഴ സീറ്റ്  കിട്ടണമെങ്കില്‍ തന്നെ കോണ്‍ ഗ്രസ്സ് കനിയണം ,കിട്ടിയാലും പി.ടി. തോമസ്സും .പി.സി. ജോര്‍ജും ജോസെഫിനെ  നിലം പരിശാക്കുമെന്നത്  പരസ്യമായ രഹസ്യം . ഇനി ഒരു തിരഞ്ഞെടുപ്പ് പരാജയം കൂടി ആയാല്‍ ജോസെഫ്    പിന്നെ കേരള രാഷ്ട്രി യത്തില്‍  വട്ട പൂജ്യമാകുമെന്നു പറയേണ്ടതില്ലല്ലോ     ജോസെഫിനെ   ഈ വിധം നിഷ്കരുണം പെരുവഴിയിലാക്കിയത്തില്‍  മാണിക്കുള്ള പങ്കിന് ചരിത്രം മാപ്പ് കൊടുക്കില്ല. 

കെ.ആര്‍ ഗൌരിയമ്മ. 
കേരം തിങ്ങും കേരള നാട്ടില്‍ .....ഗൌരിയമ്മക്കുള്ള  സ്ഥാനം വിവരിക്കേണ്ടതില്ലല്ലോ .
CPM മുഖ്യമന്ത്രിയായി പരിഗണിച്ചില്ലെന്ന കാരണത്താല്‍ പാര്‍ട്ടി വിട്ട കെ.ആര്‍ ഗൌരിയമ്മ  UDF  പാളയത്തില്‍ എത്തിപ്പെട്ടതും  ഇന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്നു ചെന്നിത്തലയുടെ  ദയാ ദാക്ഷിണ്യം കാത്തിരിക്കേണ്ട  ഗതികേട് വന്നതും വിധിയുടെ ക്രുരത എന്നല്ലാതെ  എന്ത് പറയാന്‍. ഇനി ആവശ്യപ്പെട്ട അഞ്ചു സീറ്റ് ലഭിച്ചാലും 5X5 =25 വിമതര്‍ UDF ല്‍ നിന്ന് തന്നെ ഉണ്ടാകും  എന്നതാണ് മറ്റൊരു കയ്പ്പേറിയ അനുഭവം .ഗൌരിയമ്മയെ  ഈ നിലയിലാക്കിയ മനോരമ പത്രം ഇന്ന് ഉള്ളില്‍ ഊറി ചിരിക്കുന്നുണ്ടാകും. ഗൌരിയമ്മയെ പെരുവഴിയിലാക്കാന്‍ കേരളത്തിലെ വലതു പക്ഷ മാദ്യമങ്ങള്‍ നടത്തിയ അതെ തന്ത്രം അച്ചുതാന്ദന്‍റെ  കാര്യത്തില്‍  പയറ്റി നോക്കിയത് ഈ തിരഞ്ഞെടുപ്പില്‍   പാമ്പിനെ  എടുത്തു വേണ്ടാത്തിടത്തു വച്ച   പഴയ  കഥ  അന്വര്‍ഥമാക്കുന്നു.

കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സ്
കേരളത്തിലെ യൂത്തന്‍ മാര്‍ പുലിക്കുട്ടന്‍ മാരാണ്.ഇന്ത്യന്‍ രാഷ്ട്രിയത്തില്‍  ഇന്ന് തിളങ്ങി നിലക്കുന്ന   നേതാക്കളെ സംഭാവന  ചെയ്ത  യുവജന പ്രസ്ഥാനം ഈ തിരഞ്ഞെടുപ്പില്‍     മിനിമം 45 സീറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യവുമായി ഡല്‍ഹിയിലെത്തിയ  അവരുടെ ഏക പ്രതീക്ഷ രാഹുല്ജിയിലായിരുന്നു . അദ്ദേഹത്തിന്‍റെ കാലൊടിഞ്ഞു വിശ്രമത്തിലാണ് . ഇനി ഒടിവൊക്കെ   നേരെയായാലും പുറത്തിറങ്ങി നടക്കാന്‍  കഴിയാത്ത പുലിവാല് പിടിച്ചിരിക്കുന്നു എന്നത്  വലിയ വാര്‍ത്തയാണ്. അതുകൊണ്ട് തന്നെ ലിസ്റ്റ്     25 ആക്കി കുറയ്ക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു.  രണ്ടു പ്രാവശ്യം മത്സരിച്ചവര്‍ക്ക്  ഇനി സീറ്റ് കൊടുക്കരുത് എന്ന ആവശ്യവുമായി AICC ആസ്ഥാനം   കയറി നടക്കുന്ന പാവങ്ങള്‍ക്കുണ്ടോ അറിയുന്നു  ഇവിടെ ക്കാര്യങ്ങള്‍ തീരുമാനിക്കുന്നത് 11 തവണ മത്സരിച്ച  ആര്യാടനും ഉമ്മന്‍ ചാണ്ടിയുമോക്കെയാണ് എന്ന്. 


പി ശശി
2006 നിയമസഭ  തിരഞ്ഞെടുപ്പില്‍ തന്നെ എടക്കാട് മണ്ഡലത്തില്‍ മത്സരിക്കേണ്ട കണ്ണൂരിലെ ഒരു വിപ്ലവകാരിയാണ്. ശശി  ഈ തിരഞ്ഞെടുപ്പില്‍  കണിശമായും ഒരു  എം എല്‍ എയോ മന്ത്രിയോ ഒക്കെ ആയി തീരേണ്ട ആളാണ്‌ അതുമല്ലെങ്കില്‍ അടുത്ത പാര്‍ട്ടി സമ്മേളനത്തില്‍ പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റ്    അംഗം വരെയാകാന്‍ സാദ്ധ്യതയുള്ള  നേതാവായിരുന്നു.   നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പെണ്‍വാണിഭക്കേസില്‍     കുഞ്ഞാലികുട്ടിയെ പ്രതി സ്ഥാനത്തു നിന്ന്   ഒഴിവാക്കാന്‍   സഹായിച്ചു  എന്നതാണ്  സമീപ കാലത്ത് ശശിക്കെതിരെ  ഉയര്‍ന്ന ആരോപണം . വെളിപ്പെടുത്തല്‍ നടത്തിയ  കല്ലട സുകുമാരനും , കെ അജിതയും , മീനാക്ഷി തമ്പാനെയും ഇതില്‍ ആരും അവിശ്വസിക്കില്ല .മദ്യരാജാവായിരുന്ന  മണിച്ചനു മായുള്ള ബന്ധം ഒക്കെ ഇതിനു മുന്‍പും വിവാദമായിട്ടുണ്ട് . തന്‍റെ ശരീരത്തിന്‍റെ  വലതു ഭാഗത്ത് അനുഭവപ്പെടുന്ന "കഴപ്പ്" മൂലം ആവശ്യം വേണ്ട  ചികിത്സക്കായി അവധിയില്‍ പോയി എന്നാണു ആദ്യം പത്ര ങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞത് . പിന്നീടാണ് തന്നെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടു ശശി   പത്രങ്ങള്‍ക്കും പാര്‍ട്ടി സെക്രട്ടറിക്കും കത്ത് നല്‍കിയത് . ശശിയെ  പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയോ അതോ പുറത്താക്കിയോ  എന്നൊന്നും ഇന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല . എങ്കിലും പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കിയിട്ടും  അതിന്‍റെ പകര്‍പ്പ് പത്രങ്ങള്‍ക്കു നല്‍കിയിട്ടും മാസം ഒന്ന് തികഞ്ഞിട്ടും നടപടിക്കു വിധേയനാകാത്ത ആദ്യത്തെ കാമ്യുണിസ്റ്  പാര്‍ട്ടി അംഗം എന്ന ഖ്യാതി ശശിക്ക് സ്വന്തം . 

ഇനിയും  ഉണ്ട്  വന്‍ മോഹങ്ങളുമായി പോയി  സര്‍വ്വതും നഷ്ടപ്പെട്ട പലരും . അബ്ദുള്ള കുട്ടി അതില്‍  പ്രധാനിയാണ്‌. മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ വികസന കാഴ്ചപ്പാടു ശരിയല്ല എന്ന് കണ്ടെത്തിയ ഒരു വികസന സ്നേഹിയാണ് കുട്ടി. ഒപ്പം ഒരു  ന്യുന പക്ഷ സമുദായക്കാരനായ   തന്നെ വളര്‍ത്തി കേരളത്തിലെ മുഖ്യമന്ത്രി ആക്കിയില്ല  എന്ന പരിഭവവും പറഞ്ഞാണ് അബ്ദുള്ളകുട്ടി  കോണ്‍ ഗ്രസ്സില്‍ ചേക്കേറിയത്. നരേന്ദ്ര മോഡിയാണ്  അദേഹത്തി ന്‍റെ റോള്‍ മോഡല്‍ .      ഇത്തവണ നിയമ സഭ കാണുവാന്‍ സാധ്യതയില്ലാത്ത  സിറ്റിംഗ് എം എല്‍ ഏ  യാണ് അബ്ദുള്ള കുട്ടി .

അതുപോലെ തന്നെയാണ് മുന്‍ ആലപ്പുഴ എം പി. മനോജ്‌ , മുന്‍ മങ്കട എം എല്‍ ഏ മഞ്ഞളാംകുഴി അലി , വീരേന്ദ്ര  കുമാറും അദേഹത്തിന്‍റെ   കുമാരനും ഒക്കെ.
താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടും എന്നേ ഈ അവസരത്തില്‍ ഇവരെയൊക്കെ ഓര്‍മിപ്പിക്കാന്‍ കഴിയൂ. ഇങ്ങിനെ പലരുടെയും രാഷ്ട്രിയ ഭാവി തുലാസ്സിലാടുന്ന ഒരു നിര്‍ണായക തിരഞ്ഞെടുപിന്‍റെ  പടിവതുല്‍ക്കലാണ് കേരളം. അഴിമതിക്കാര്‍ക്കും ,പെണ്‍ വാണിഭക്കാര്‍ക്കും,മാഫിയാ ബന്ധമുള്ളവര്‍ക്കും ഈ തിരഞ്ഞെടുപ്പില്‍ കേരള ജനത  തിരിച്ചടി നല്‍കുമെന്ന്  പ്രത്യാശി ക്കുന്നു. 

സത്യമേവജയതേ