Total Pageviews

Sunday, January 30, 2011

ഉമ്മന്‍ ചാണ്ടിക്ക് പനി- ഒരു പേടി പനി

മുഖ്യമന്ത്രി  കസേര മനസ്സില്‍ കണ്ടു ഉമ്മന്‍ചാണ്ടി  കാസര്‍ഗോഡു   നിന്ന് ആരമ്പിച്ച   മോച്ചനയാത്ര  തിരുവനന്തപുരത്ത് എത്തുന്നതിനു  മുന്‍പേ  പനി പിടിച്ചു തല്‍കാലത്തേക്ക്  നിറുത്തി  എന്നാണു വാര്‍ത്ത. ഉമ്മന്‍ ചാണ്ടിക്ക് വന്ന പനി "പേടി"  തട്ടിയതിന്‍റെയാണ് എന്ന് പിന്നാമ്പുറം സംസാരം . കടുത്ത പനിയെ തുടര്‍ന്നു  മോചനയാത്രയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിക്ക്  രണ്ടു ദിവസത്തേക്ക് വിശ്രമം   അനുവദിച്ചു .ഇതൊക്കെ  സഹിക്കാന്‍ വിധിക്കപെട്ട  കേരളത്തിലെ ജനങ്ങള്‍ക്കും .
ഐസ്ക്രീം പാര്‍ലര്‍ കേസ്സില്‍ വന്ന പുതിയ വെളിപ്പെടുത്തലുകളാണ്   ഈ പനിക്ക് കാരണമത്രേ .വരാന്‍ പോകുന്ന നിയമസഭ തിരെഞ്ഞെടുപ്പില്‍  U.D.F.  ന്‍റെ 
U.D.Fന്‍റെ  മുഴുവന്‍ വിജയ സാധ്യതകളെയും  തല്ലികെടുത്തിയ ഐസ്ക്രീം   കേസിന്‍റെ  വെളിപ്പെടുത്തലുകള്‍  ഉമ്മന്‍ചാണ്ടിയെയും  മാനസികമായ  വല്ലാതെ തളര്ത്തിയെന്നു വിലയിരുത്താം. വീണ്ടും വീണ്ടും വരുന്ന ഈ "പുലിവാല്‍" തന്‍റെ  മുഖ്യമന്ത്രി  മോഹങ്ങള്‍  കട്ടപുകയാക്കും എന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചറിയുന്നു.  പനി തുടങ്ങിയിട്ട് പത്തു ദിവസമായി എന്ന് ഉമ്മന്‍ ചാണ്ടി തന്നെ ഡോക്ടറോട് പറഞ്ഞു  എന്ന് മനോരമ  റിപ്പോര്‍ട്ട് ചെയ്യുന്നു.  കുഞ്ഞാലികുട്ടിക്കു  നേരെ വരാന്‍ പോകുന്ന  ആരോപണ  ശരങ്ങളെക്കുറിച്ച്  അറിവ് നേരത്തെ ലഭിച്ചിരുന്നു . അതുകൊണ്ടാണ് കുട്ടി  മോചനയാത്രയില്‍ വിട്ടു നിന്നതും പകരം ഉണ്ണിത്താനെ ഉള്‍പ്പെടുത്തിയതും  എന്ന് വ്യക്തം . അത്  ഉമ്മന്‍ചാണ്ടി യുമായി  കുഞ്ഞാലികുട്ടി  പങ്കു വച്ചപ്പോള്‍ തുടങ്ങിയതാണ്‌ ഈ പനി?

U.D.F. ജയിച്ചാല്‍ മാത്രം പോരാ തന്‍റെ മുഖ്യമന്ത്രി പദം  ഉറപ്പിക്കാന്‍ എന്ന് ചാണ്ടിക്ക്   നന്നായി അറിയാം .പട പാളയത്തില്‍ നിന്ന് തന്നെയുണ്ടാകും 
എന്നറിയവുന്നതുകൊണ്ട്   കുഞ്ഞാലിക്കുട്ടി പ്രബലനായി  ലീഗിലും, മുന്നണിയിലും ,മന്ത്രി സഭയിലും  ഒരു തുണയായി  ഉണ്ടാകണം എന്ന്  ഉമ്മന്‍ ചാണ്ടി അതിയായി ആഗ്രഹിക്കുന്നത് ,എങ്കിലേ ന്യുനപക്ഷ    കാര്‍ഡിറക്കി ചെന്നിത്തലയുടെ   സാദ്ധ്യതകള്‍  ഇല്ലാതാക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിയൂ.ആന്റണിയെ ഒതുക്കാന്‍ അടക്കം തന്‍റെ കയ്യാളായി  നിന്ന കുഞ്ഞാലികുട്ടിയെയാണ്   ഉമ്മന്‍ചാണ്ടി  സാക്ഷാല്‍ നാരായണ പണിക്കര്‍ക്കെതിരെ ഓങ്ങി വച്ചിട്ടുള്ള  "വടി". 

പിന്നെ  അണുബാധ എന്നത്  ഉമ്മന്‍ചാണ്ടിയുടെ മനസക്ഷിക്കാണ്  ബാധിച്ചിരിക്കുന്നത്  എന്ന് പറയേണ്ടിയിരിക്കുന്നു. ഒട്ടേറെ പെണ്‍കുട്ടികളെ  പീഡിപ്പിച്ച , കുടുമ്പങ്ങളെ കണ്ണീരു  കുടിപ്പിച്ച ,ആഴി മതിക്കാരനായ ,സ്വജന പക്ഷപാതിയായ ,ഭരണ ഘടനാ ലംഘനം  നടത്തിയ  കുഞ്ഞാലികുട്ടിയെ അഭിനന്ദിക്കാന്‍  തയ്യാറായ ഉമ്മന്‍ചാണ്ടിയുടെ നിലവാര തകര്‍ച്ചയില്‍ കേരള ജനത ദു: ഖി ക്കുന്നു.

മോച്ചനയാത്ര  രണ്ടു ദിവസത്തിനു  ശേഷം  തുടരും ,അതായത് രണ്ടു ദിവസം കൂടി      മുരളീധരന്‍റെ  പുന പ്രവേശനം  വൈക്കിക്കാന്‍  ഉമ്മന്‍ചാണ്ടിക്ക്  കഴിഞ്ഞു . അത്രമാത്രം. തുടര്‍ യാത്രയില്‍  ഡോക്ടറുടെ നിര്‍ദേശപ്രകാരം  ചില ക്രമീകരണങ്ങള്‍   നടത്തുമെന്ന്  എം. എം. ഹസ്സന്‍ അറിയിച്ചു. ജാഥാ ക്യാപ്റ്റനെ  
ഹാരമണിയിക്കാനും  ,കൈ "കൊടുക്കാനും"   ഇനി അവകാശമുണ്ടായിരിക്കില്ല . ഇനി ഏതെങ്കിലും കുഞ്ഞാലികുട്ടി ഭക്തര്‍ക്കോ ചാക്ക് രാധാകൃഷ്ണന്‍റെ   വിശ്വസ്തര്‍ക്കോ  ഹാരമണിയിക്കണമെങ്കില്‍  മകന്‍ ചാണ്ടി ഉമ്മനെ  അണിയിച്ചു  നിര്‍വൃതി  അടയാം എന്നാകാം  ഈ ക്രമീകരണങ്ങള്‍ . എങ്കിലും  ഇങ്ങിനെ ഒരു യാത്രയും  ഇത് പോലൊരു  പനിയും രാഷ്ട്രിയ കേരളം മുന്‍പ്  കണ്ടിട്ടില്ല  .
ഉമ്മന്‍ ചാണ്ടിക്ക്  ജനങ്ങളെ അഭിമുഖീകരിക്കുവാനുള്ള   വൈക്ലബ്യം രണ്ടു ദിവസം കൊണ്ട്   മാറി കിട്ടട്ടെ എന്ന്  ആശംസിച്ചുകൊണ്ട് സത്യമേവജയതേ   

No comments:

Post a Comment