രണ്ട് മത്സ്യ തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊന്ന സംഭവത്തില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പ്രതികരിച്ച രീതി "അലമ്പായി" എന്ന് കേരളത്തിലെ മുഴുവന്‍ മതേതര വിശ്വാസികളും അംഗീകരിക്കുന്ന കാര്യമാണ്. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന്‍റെ വേദനയും ,കേരള ജനതയുടെ പ്രതിഷേധവുമടങ്ങുന്ന ശ്രദ്ധേയമായ ഒരു പ്രസ്താവനയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് സൂസെ പ്പാക്യം നടത്തിയത്. ഈ പ്രസ്താവന തന്നെയാണ് കേരളത്തിലെ ലക്ഷ കണക്കിനു വരുന്ന ക്രൈസ്തവ വിശ്വാസികളുടെ മാനം രക്ഷിച്ചതും എന്നതും എടുത്തു പറയേണ്ടതാണ് .അദേഹത്തി ന്‍റെ വാക്കുകള്‍ താഴെ പ്പറയുന്നവയാണല്ലോ .
Total Pageviews
Saturday, February 25, 2012
മാര്‍ സൂസേപാക്യത്തിന് എന്‍റെ സ്തുതി . ആലഞ്ചേരി ക്ക് എന്‍റെ ..........
രണ്ട് മത്സ്യ തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊന്ന സംഭവത്തില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പ്രതികരിച്ച രീതി "അലമ്പായി" എന്ന് കേരളത്തിലെ മുഴുവന്‍ മതേതര വിശ്വാസികളും അംഗീകരിക്കുന്ന കാര്യമാണ്. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന്‍റെ വേദനയും ,കേരള ജനതയുടെ പ്രതിഷേധവുമടങ്ങുന്ന ശ്രദ്ധേയമായ ഒരു പ്രസ്താവനയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് സൂസെ പ്പാക്യം നടത്തിയത്. ഈ പ്രസ്താവന തന്നെയാണ് കേരളത്തിലെ ലക്ഷ കണക്കിനു വരുന്ന ക്രൈസ്തവ വിശ്വാസികളുടെ മാനം രക്ഷിച്ചതും എന്നതും എടുത്തു പറയേണ്ടതാണ് .അദേഹത്തി ന്‍റെ വാക്കുകള്‍ താഴെ പ്പറയുന്നവയാണല്ലോ .
Thursday, February 23, 2012
ആപ്പിലായ കത്തോലിക്കാ സഭ .
കുഞ്ഞാടുകള്‍ക്ക് വേണ്ടി വല്ല ബാര്‍ ലൈസന്‍സ്സിനോ, അതല്ലെങ്കില്‍ വല്ല സ്കൂളോ കോളേജോ അനുവദിച്ചു കിട്ടാന്‍ അരമനയില്‍ നിന്ന് "ഇടപെടാം..........." എന്ന് പറയുന്ന ലാഘവത്തോടെ രണ്ടു മത്സ്യ തൊഴിലാളികളെ പട്ടാപകല്‍ വെടി വെച്ച് കൊന്ന കേസ്സില്‍ ആലഞ്ചേരി പിതാവ് ഇറ്റലിക്കാര്‍ക്ക് വേണ്ടി രമ്യമായി പരിഹരിക്കാന്‍ ഇടപെടും എന്ന വാര്‍ത്ത വത്തിക്കാന്‍ നേരിട്ട് നടത്തുന്ന പത്രത്തില്‍ വന്നത് ഏതൊരു സത്യ കൃസ്ത്യാനിയെയും ഞെട്ടിച്ചു കാണും .
കത്തോലിക്കാ സഭയെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനം പോലെ മാറ്റി മറിച്ച , അതിനെ വളരെ ലാഭകരമായി നടത്തികൊണ്ട് പോകാന്‍ അഹോരാത്രം പണിയെടുക്കുന്ന , ഒരു ഒരു മണ്ഡലം കോണ്‍ ഗ്രസ്സ് പ്രസിഡന്റിനെ പോലെ പ്രവര്‍ത്തിക്കുന്ന പൌവത്തിലിനെ പോല്ലുള്ള പ്രഗത്ഭരെ പിന്നിലാക്കി ആലഞ്ചേരി പിതാവ് ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പോയപ്പോള്‍ ഞാനടക്കമുള്ളവരുടെ രോമം എഴുന്നേറ്റു നിന്നിട്ടുണ്ട്.
ഇപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞ് ഒരു മാതിരി "അവളെ കളഞ്ഞു ഇവളെ കൊണ്ട് വന്നപ്പോള്‍ ഇവള്‍ പ്ലാവില്‍ കേറി ചക്ക ഇട്ടു" എന്ന മട്ടായി. അല്ലേലും ഈ പിതാവിന് ഇത് എന്നാ പറ്റി എന്ന പിടികിട്ടാത്തത്. ഇന്ന് കര്‍ദ്ദിനാളും നാളെ പോപ്പ് വരെയാകുമെന്ന വിശ്വാസികളുടെ സ്വപ്നങ്ങള്‍ അരിഞ്ഞു വീഴ്ത്തി സെല്‍ഫ് ഗോളും അടിച്ചു കക്ഷി ഇസ്രായേലിലോട്ടു പോയെന്നാണ് കേള്‍ക്കുന്നേ. ഇനി ആ ഇബിലീസുകളുടെ നാട്ടില്‍ പോയി എന്തൊക്കെ ക്വട്ടേഷന്‍ എടുത്തിട്ടു പോരുമോ എന്തോ?
ലോക്കല്‍ രാഷ്ട്രിയത്തില്‍ ചില petty ഇടപെടല്‍ നടത്തി മാത്രം പരിചയമുള്ള പിതാവിന് അന്താരാഷ്‌ട്ര പ്രശ്നങ്ങളില്‍ ഇടപെടാനുള്ള പരിചയ കുറവാണോ
സമ്പവിച്ചത് അതോ ഇറ്റലിയില്‍ ചെല്ലുമ്പോള്‍ ഇറ്റ ലിക്കാരനകണമെന്നു കൂടെ പോയ വല്ല കൊഞ്ഞാണന്മാരും പറഞ്ഞു പറ്റിച്ചിട്ടുണ്ടാകുമോ എന്നാണു എന്‍റെ ബലമായ സംശയം. അതല്ല ആലഞ്ചേരി പിതാവിനും സഭാക്കകത്തു തന്നെ വല്ല വിരുദ്ധ ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു ഇത്തരം ഒരു വാര്‍ത്തക്ക് പിന്നില്‍.. .
താന്‍ അങ്ങിനെ ഒരു പ്രസ്താവന നടത്തിയില്ല എന്ന ഒരു പത്ര ക്കുറിപ്പ് ഇറക്കി യെങ്കിലും അത് അത്ര വിശ്വസനീയമായി തോന്നുന്നില്ല. മാത്രമല്ല കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി എന്നാണ് എനിക്ക് തോന്നുന്നത് . ഇപ്പോള്‍ സത്യം പറഞ്ഞാല്‍ ഉമ്മ തല്ലു കൊള്ളും, പറഞ്ഞില്ലെങ്കില്‍ വാപ്പ നായ നക്കിയ ഇറച്ചി തിന്നും എന്ന അവസ്ഥയിലാണ്. കാരണം
പത്രക്കുറിപ്പില്‍ പറഞ്ഞ പ്രകാരം വാര്‍ത്ത വള ചൊടിചതാണെന്നു പിതാവ് പറയുന്നതെങ്കില്‍ അത് പിന്‍ വലിപ്പിച്ചു പത്രത്തെ കൊണ്ട് ഖേദം പ്രകടിപ്പിക്കാനുള്ള ബാധ്യത കൂടി പിതാവിനുണ്ട് . വെറും പത്രമല്ല വത്തിക്കാന്‍റെ ഔദ്യോകീക പത്രമാണ്‌ഈ AGENZIA FIDES എന്ന് ഓര്‍ക്കണം . അവര്‍ കൊടുത്തിട്ടുള്ള ഒരു clarification വായിച്ചാല്‍ മനസ്സിലാകുന്നത് കര്‍ദ്ദിനാളിന് കാര്യങ്ങള്‍ ഉഭയ കഷി ബന്ധം വഷളാകാതെ പരിഹരിക്കണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ എന്നും, അതില്‍ മധ്യസ്ഥത വഹിക്കാന്‍ താല്‍പ്പര്യം ഇല്ല എന്നും മാത്രമാണ്. ഇത് കൊണ്ട് ആദ്യം കൊടുത്ത വാര്‍ത്ത അപ്രസക്തമോ , തെറ്റായിരുന്നു എന്നോ പറയുന്നില്ല.
അതായത് കര്‍ദ്ദിനാള്‍ കേരളത്തിലെ മാധ്യമങ്ങളില്‍ കൊടുത്തത പത്ര ക്കുറുപ്പില്‍ അല്‍പ്പം കളവ് പറഞ്ഞി ട്ടില്ലേ എന്ന് ന്യായമായും ആര്‍ക്കും സംശയിക്കാം. അങ്ങിനെയെങ്കില്‍ അത് പവിത്രമായ 9 - തമാത്തെ കല്‍പ്പനയുടെ ലംഘനമല്ലേ? ഒരു കര്‍ദിനാള്‍ കളവ് പറയുകയില്ല എന്ന് ജനം വിശ്വസിക്കാന്‍ കൂടുതല്‍ ശ്രമകരമായ ജോലിയാണ് പിതാവ് ഉടനെ ചെയ്യേണ്ടത്. കുറ്റം ചെയ്തവരെ ശിക്ഷിക്കുന്നതില്‍ ഉഭയ കഷി ബന്ധം വഷളാകുമെന്ന് പിതാവിന് തോന്നേണ്ട കാര്യം എന്ത് എന്നത് വേറെ കാര്യം .
മറ്റൊന്ന് ഇത്ര വിശദമായി പിറവം ഉപതിരെഞ്ഞെടുപ്പും, പ്രതിപക്ഷ മുതലെടുപ്പിനുള്ള സാധ്യതയും കേരളത്തില്‍ കത്തോലിക്ക മന്ത്രിമാര്‍ എന്നൊക്കെ പറഞ്ഞത് പിതാവല്ലാ എങ്കില്‍ പിന്നെ കൂടെ പോയവരില്‍ ആരെന്നു തുറന്നു പറയാന്‍ കര്‍ദ്ദിനാള്‍ തയാറാകണം. അല്ലാതെ കേരളത്തിലെ കാര്യങ്ങള്‍ ഇത്ര വള്ളി പുള്ളി വിടാതെ
വിസ്തരി ച്ചെഴുതാന്‍ ഇറ്റാലിയന്‍ ലേഖകന് ദിവ്യ ദ്രിഷ്ടിയുണ്ട് എന്ന് വിശ്വസിക്കാന്‍ മലയാളി അത്ര പോട്ടനൊന്നുമല്ല .
അപ്പോള്‍ സംശയത്തിന്‍റെ ദൃഷ്ടി മുഴുവന്‍ പതിയുന്നത് തോമസ്സ് മാഷിലാണ്. മാഷ് ആരാ മോന്‍ എന്നത് ഒരുമാതിരി എല്ലാവര്ക്കും നന്നായി അറിയാം. തോമസ്സ് മാഷ് ലത്തീന്‍ ആയതു കൊണ്ട് കൊല്ലപ്പെട്ടത് മാഷിന്‍റെ സഹോദരങ്ങളാണ് , ആയതിനാല്‍ K V തോമസ്സ് അങ്ങിനെ ചെയ്യില്ലെന്നാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് PC ജോര്‍ജ്ജു പറയുന്നത് . അപ്പോള്‍ ഉയര്‍ന്ന മറ്റൊരു സംശയം . ഈ ഇറ്റലിക്കാര്‍ കൊന്നത് വല്ല മാര്‍ത്തോമ ക്കാരനെയോ , പെന്തകൊസ്തു കാരനെയോ വല്ല ഹിന്ദു വായി പിറന്നവരെയോ ആണെങ്കില്‍ സഭ എന്ത് നിലപാടെടുക്കും എന്ന സംശയം ബാക്കി നില്‍ക്കുന്നു. കൊല്ലപ്പെട്ടത് ഇസ്ലാം മത വിശ്വാസിയാണെങ്കില്‍ പിന്നെ സംശയമില്ല അവനെ തീവ്രവാദിയായി എപ്പോ പ്രഖ്യാപിച്ചു എന്ന് ചോദിച്ചാല്‍ മതി ,അതാണല്ലോ ഇപ്പോള്‍ നാട്ടുനടപ്പ്.ഇങ്ങിനെ ജാതി തിരിച്ചാണോ കേരളത്തിലെ ജനങ്ങളെ കാണേണ്ടത് എന്ന വിഷയവും ഈ പ്രശനം അവശേഷിപ്പിക്കുന്നു.
K V തോമസ്സ് അങ്ങിനെ ചെയ്യുവാന്‍ പാടില്ലാത്തതാണ് , കാരണം കുമ്പളങ്ങി കായലില്‍ പോയി തിരുതാ എന്ന മത്സ്യം മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ട് വന്നില്ലെങ്കില്‍ തോമ്മസ്സു മാഷ് ഈ അനുഭവിക്കുന്ന മന്ത്രി കസേരയൊന്നും സ്വപ്നം കാണാന്‍ കഴിയുമായിരുന്നില്ല എന്നാണു ചില ഡല്‍ഹി കഥകള്‍ പറയുന്നത്. തോമസ്സ് മാഷിനുള്ള പണി ജനം അടുത്ത തിരെഞ്ഞെടുപ്പില്‍
എറണാകുളത്ത് കൊടുത്തു കൊള്ളും.
എന്തായാലും കേരളത്തിലെ കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ക്ക് ഇപ്പോള്‍ ശനി ദശയാണ് .UDF സര്‍ക്കാരിന്‍റെ തുടക്കം മുതലേ മെഡിക്കല്‍ പി ജി സീറ്റില്‍ കോടതിയുടെയും വിശ്വാസികളുടെയും വിമ്മര്‍ശനം , സഭ നടത്തുന്ന ആശുപത്രികളിലെ ചൂഷണങ്ങള്‍ നേഴ്സുമാരുടെ സമരത്തിലൂടെ തുറന്നു കട്ട പ്പെട്ടു, യേശു ദേവന്‍ തങ്ങളുടെ മാത്രം കുത്തക എന്നത് CPIM സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ചിത്ര പ്രദര്‍ശന വിവാദത്തിലൂടെ നഷ്ടപ്പെട്ടു. അങ്ങിനെ കാര്യങ്ങള്‍ കൈവിട്ടു പോവുകയാണോ എന്ന് ഒരു നേരിയ പേടി .
ദൈവത്തിനു നിരക്കാത്ത പ്രവര്‍ത്തി ചെയ്യുന്നവര്‍ ഒരിക്കല്‍ കുടുങ്ങും എന്ന് കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട് . പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ഇപ്പോപ്പോള്‍ ദൈവം കൂടെ കൂടെ എന്ന് പറയാറുണ്ട് .ദൈവത്തിന്‍റെ പേര് അനാവശ്യമായി ഉപയോഗിക്കുന്നതും , മുതലെടുപ്പ് നടത്തുന്നതും 3 മത്തെ കല്‍പ്പനയുടെ ലംഘനവുമാണ്.
അതു കൊണ്ടാകാം പാടത്ത് പണി വരമ്പത് കൂലി എന്ന പോലെ ഒരു കേരളത്തിലെ ഒരു കത്തോലിക്കാ മെത്രാനെ കാര്‍ദിനാളായി അവരോധിക്കപ്പെട്ട ദിവസം തന്നെ ഇങ്ങിനെ അവരുടെ പാവപ്പെട്ടവനോടുള്ള അനുകമ്പയും രാജ്യ സ്നേഹം തുറന്നു കട്ടപ്പെട്ടത്.. .. .
ഇന്നലവരെ കമ്യു ണി സ്റ് കാരെ രാജ്യ സ്നേഹം പഠിപ്പിക്കാന്‍ നടന്നവര്‍ അത് കേരളത്തിലെ ചില കത്തോലിക്കാ അരമനകളില്‍ നിന്ന് തുടങ്ങട്ടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.
അദ്ധ്വാനിക്കുന്നവന്‍റെയും ഭാരം ചുമക്കുന്ന
വന്‍റെയും വേദനയും വിഷമങ്ങളും അറിയാന്‍ ശ്രമിക്കാത്ത കേരളത്തിലെ "ചില" കത്തോലിക്ക മെത്രാന്മാരുടെ മുഖം മൂടി ഇങ്ങിനെ അഴിഞ്ഞു വീഴാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു കൊണ്ട് നിറുത്തുന്നു.
സത്യമേവജയതേ!
Labels:
K V THOMAS,
ആലഞ്ചേരി,
കത്തോലിക്ക സഭ,
കര്‍ദിനാള്‍
Wednesday, February 22, 2012
കാന്തപുരത്തിന്‍റെ കൊലവെറി!
"തിരു കേശ " വിവാദത്തില്‍ CPIM ന്‍റെ അഭിപ്രായം പറയാന്‍ അതിന്‍റെ സെക്രട്ടറി പിണറായി വിജയന്‍ കാണിച്ച ധീരമായ നിലപാടി ന് അഭിനന്ദനങള്‍ .മത കാര്യങ്ങളില്‍ രാഷ്ട്രിയക്കാര്‍ അഭിപ്രായം പറയേണ്ട എന്ന് പ്രതികരിച്ച കാന്ത പുരത്തിന്‍റെ നിലപാട് അത്യന്തം സങ്കുചിതവും ദുരുദ്ദേശ പരവും ആണ് . കയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്ന പ്രസ്താവന ധിക്കാരം നിറഞ്ഞതും കേരളത്തില്‍ ഒരു വര്‍ഗീയ ധ്രുവീകരനത്തിനും സംഘര്‍ഷത്തിനും അത് വഴി താന്‍ പ്രതിനിധീകരിക്കുന്ന സമുദായത്തിന്‍റെ സംരക്ഷകനുമായി സ്വയം അവരോധിക്കാനുമുള്ള ശ്രമമാണ് എന്ന് ഞാന്‍ കരുതുന്നു. പ്രവാചകന്‍റെതെന്ന് പറഞ്ഞു മുടിയും മറ്റും അവതരിപ്പിച്ചു അതിന്റെ പേരില്‍ പള്ളിയും മറ്റു ബിസിനെസ്സ് സാമ്രാജ്യവും കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന തിന് പിന്നില്‍ കേരളത്തെ നൂറ്റാണ്ടുകക്ക് പിന്നിലേക്ക് നയിക്കുക എന്ന തന്ത്രം പോലെ തന്നെ സാമ്രാജ്യത്വ ത്തിന്‍റെ കൊടും ക്രൂരതകളില്‍ ലോകത്തെമ്പാടുമുള്ള സാധാരണ മനുഷ്യര്‍ ഒട്ടേറെ വിഷമതകള്‍ സഹിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ച് ഇസ്ലാം മത വിശ്വാസികള്‍ ക്രൂരമായി വേട്ടയാടപ്പെടുമ്പോള്‍ അവയില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടനല്ലേ ഇത്തരം വിവാദങ്ങള്‍ കാന്തപുരത്തെ പ്പോലുള്ള ഒരാളില്‍ നിന്നുണ്ടാകുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അന്ധവിസ്വസങ്ങളെ ചോദ്യം ചെയ്യുക എന്നത് സാമൂഹ്യ പോരോഗതിയുടെയും അതുകൊണ്ട് തന്നെ ചിന്തിക്കുന്ന മനുഷ്യരുടെയും കര്‍ത്തവ്യവുമാണ്.മതങ്ങളും അത് പ്രതിനിധാനം ചെയുന്ന സംസ്കാരവും തന്നെ അതിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പരിശോധിച്ചാല്‍ അവ ഒരു പൊതു സ്വത്ത് എന്ന നിലക്ക് കാണേണ്ടി വരും .അതുകണ്ട് തന്നെ മതങ്ങളെയും വിശ്വാസികളെയും ബാധിക്കുന്ന വിഷയങ്ങള്‍ പൊതു സമുഹത്തിന്നു കൂടി ചര്‍ച്ച ചെയ്യാന്‍ അവകാശമുള്ളതാണ്. ഉദാ: ഗലീലിയോ അന്നത്തെ കത്തോലിക്ക സഭയേയും പോപ്പിനെ പ്പോലും വെല്ലുവിളിച്ചു നടത്തിയ ശാസ്ത്രീയമായ വെളിപ്പെടുത്തലുകള്‍ സമൂഹത്തിന്‍റെ പൊതു നന്മക്കു ഉതകുന്നതു ആയിരുന്നു എന്ന് ഇവിടെ ഓര്‍ക്കുന്നത് നന്ന്. അന്നും മത മൌലീക വാദികള്‍ കയ്യും കെട്ടി നോക്കിയിരുന്നില്ല എന്നതും ഇവിടെ അനുസ്മരിക്കുന്നു . കേരളത്തില്‍ തന്നെ അയിത്തോച്ചാ ടനവും ക്ഷേത്ര പ്രവേശനത്തിനും വേണ്ടിയും മറ്റും നടന്ന ഒട്ടേറെ സമരങ്ങളില്‍ ജീവനും ചോരയും നല്‍കി പോരാടിയത് വിശ്വാസികളും അവിശ്വാസികളും
കമ്യുണിസ്റ്കാരും അടങ്ങുന്ന പൊതു സമൂഹമാണ്......................... .കമ്യുണിസ്റ്കാരും അവിശ്വാസികളും മത കാര്യങ്ങളില്‍ ഇടപെടേണ്ട എന്ന് ആദ്യമായി ഇന്തയില്‍ കേള്‍ക്കുന്നത് രാമജന്മ ഭൂമി ബാബറി മസ്ജിദു തര്‍ക്കത്തില്‍ സംഘ പരിവാറില്‍ നിന്നാണ് . ഹിന്ദു ജന സമൂഹത്തിന്‍റെ മൊത്തം നേത്രുത്വത്തിലെക്കുള്ള എളുപ്പ വഴിയായി സംഘ പരിവാര്‍ ഉയര്‍ത്തിയ രാമക്ഷേത്രം എന്ന മുദ്രാവാക്യത്തെ എതിര്‍ക്കാനും പള്ളി പൊളിച്ചവരെയും അതിനു കൂട്ട് നിന്നവരെയും പൊതു സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയത് കമ്യുണിസ്റ്കാരണ് എന്ന് ചിലര്‍ വിസ്മരിച്ചു പോകുന്നു.
തിരു കേശം പ്രവാചകന്‍റെ ആണെന്നോ അല്ലെന്നോ അത്കത്തുമെന്നോ ഇല്ലെന്നോ പറയാന്‍ ഞാന്‍ ആളല്ല. അത് വിശ്വസിക്കാന്‍ കന്തപുരത്തിനും അനുയായികള്‍ക്കും അവകാശമുണ്ട് . എന്നത് പോലെ അതിന്‍റെ അശാസ്ത്രിയത ചോദ്യം ചെയാനും അവിശ്വസിക്കാനും മുള്ള മറ്റുള്ളവരുടെ അവകാശം കാന്തപുരത്തിന്‍റെ ഔദാര്യമായി ലഭിക്കെണ്ടതില്ല . ഇസ്ലാം മത മൂല്യങ്ങളും , പ്രവാചകന്‍റെ വാക്കുകളും, കാന്തപുരത്തിന് കുത്തക പ്പാട്ടമായി ലഭിച്ചിട്ടുണ്ട് എന്ന്കരുതാവുന്ന രേഖകളൊന്നും ആരും എവിടെയും കണ്ടിട്ടില്ല. സഭ്യമായ രീതിയിലുള്ള ചര്‍ച്ചയും വിമ്മര്‍ശനവും പൊതു സമൂഹം ഏറ്റെടുത്തു നടത്തുക തന്നെ വേണം. മകര വിളക്ക്പോലുള്ള വിഷയം തന്നെ ഒരു നല്ല ഉദാ ഹരണമാണ്. അവിടെയും കമ്യുണിസ്റ്കാര്‍ അഭിപ്രായം പറയുകയും അതിന്‍റെ പിന്നിലെ അവ്യക്തത നീക്കുകയും ചെയ്തത് ഈ കഴിഞ്ഞ LDF ഭരണ കാലത്താണ് എന്നത് എടുത്തു പറയട്ടെ. ഇസ്ലാം ഒരു മതം എന്നതിലുപരി ഒരു ജീവിത ചര്യ എന്ന രീതിയില്‍ ലോകത്ത് ആധാരിക്കപ്പെടുന്നത് തന്നെ അതിന്‍റെ പിന്നിലെ ശാസ്ത്രിയത കൊണ്ടാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.അതുകൊണ്ട് തന്നെ പ്രവാചകന്റെയും, ഇസ്ലാം മതത്തിന്‍റെയും പിന്‍ബലത്തില്‍ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. അല്ലെങ്കില്‍ വെല്ലുവിളി സ്വീകരിച്ചു അത് ശാസ്ത്രീയമായി തെളിയിക്കാനുള്ള ബാദ്ധ്യത കാന്തപുരം വിഭാഗത്തിനുണ്ട് . ഇതിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്തു കേരളത്തില്‍ മറ്റു മുസ്ലീം വിഭാഗങ്ങള്‍ ഇതിനകം മുന്നോട്ടു വന്നു എങ്കിലും ഒരു രാഷ്ട്രിയ പ്രസ്ഥാനം ആദ്യമായി പ്രതികരിക്കാന്‍ തയ്യാറായതില്‍ CPIM നോട് പൊതു സമൂഹം ഏറെ കടപ്പെട്ടിരിക്കുന്നു.
ഇനി രാഷ്ട്രിയ ക്കാരന് വിശ്വാസ്യത ചോദ്യം ചെയ്യാന്‍ എന്ത് കാര്യം എന്ന വിഷയത്തില്‍ ഇത് ഏറെക്കാലം കേരളത്തിലും വിദേശത്തും വിവിധ ഇസ്ലാം മത വിഭാഗത്തില്‍ ചര്‍ച്ച ചെയ്തിട്ടും പരിഹരിക്കാതെ അനുദിനം വഷളാവുകയും നാളെ തെരുവിലേക്ക് വലിച്ചിഴക്കപ്പെടുമെന്നു കൂടി സംശയിക്കുന്ന നിലയാണ് ഇന്ന് നിലവിലുള്ളത്. മാത്രമല്ല ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്ന് ഒക്കെ വന്‍ തുക സമാഹരിച്ചു നടത്തുന്ന ഒരു വിഷയത്തില്‍ നാളെ ഒരു നിയമ പ്രശനമോ, ക്രമ സമാധാന പ്രശനമോ ഉയര്‍ന്നു വന്നാല്‍ അത് നിയന്ത്രിക്കാനും ആരാധലയങ്ങള്‍ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം കേരളത്തിലെയും ഇന്ത്യയിലെയും ഗവ: കള്‍ക്കും അത് നയിക്കുന്ന രാഷ്ട്രിയ പാര്‍ട്ടികള്‍ക്കുമാണ് . അത് കൊണ്ട് തന്നെ ഇത്തരം വിഷയങ്ങളില്‍ നടക്കുന്ന ഏതു സംവാദത്തിലും രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. എന്ന് ഞാന്‍ മനസിലാക്കുന്നു.
ഇസ്ലാം മത വിശ്വാസികളുടെ മാത്രം കാര്യം എന്ന് ഇസ്ലാം മതത്തിലെ തന്നെ കേവലം ഒരു വിഭാഗത്തിന്‍റെ മാത്രം നേതാവായ കാന്തപുരം പറയുന്നതിനോട് യോജിക്കാന്‍ യുക്തിസഹമായി ചിന്തിക്കുന്നവര്‍ക്ക് കഴിയില്ല. അങ്ങിനെയെങ്കില്‍ തടിയിന്ട വിട നസീര്‍ നടത്തുന്ന രാജ്യ വിരുദ്ധ പ്രവര്‍ത്തനം അയാള്‍ പ്പോലുള്ള ഒരു മത മൌലീക വാദിയുടെ അഭിപ്രായത്തില്‍ ജിഹാദ് ആണെന്നും നമുക്കും, ഇന്ത്യന്‍ നിയമ വ്യവസ്ഥക്കും അംഗീകരിക്കേണ്ടി വരും. കേരളത്തിലെ ഇസ്ലാം വിശ്വാസികളില്‍ കേവലം ഒരു വിഭാഗത്തിന്‍റെ മാത്രം നേതാവായ കാന്തപുരം കേരളത്തിലെ കമ്യുണിസ്റ് പാര്‍ട്ടിയുടെ നേതാവിനോടും , പ്രതിപക്ഷ നേതാവിനോടും അഭിപ്രായം പറയേണ്ടതില്ല എന്നതിന് പിന്നിലെ ധിക്കാരം കേരള ജനത അത്ര ലാഘവ ബുദ്ധിയോടെ കാണരുത് എന്ന് എനിക്ക് തോന്നുന്നു. കാരണം ഇതേ അഭിപ്രായം വല്ല അദ്ധ്യാപകരോ, എഴുത്തുകാരോ ആണ് ഉന്നയിച്ചത് എങ്കില്‍ കാന്തപുരം ഫാന്സ്സു കാര്‍ അവരുടെ കൈ എപ്പോള്‍ "വെട്ടി" എന്ന് ചോദിച്ചാല്‍ മതി എന്ന് ഞാന്‍ കരുതുന്നു .അങ്ങിനെ ആകും എന്ന് പറയുന്നില്ലെങ്കിലും അതിലേക്കു നയിക്കാവുന്ന ഒരു പ്രസ്താവന കാന്തപുരം നടത്തരുതായിരുന്നു. അത് ഒരു ജനാധിപത്യ മതേതര രാഷ്ട്രത്തിനു യോജിച്ചതല്ല.
പിണറായി വിജയന്‍റെ പ്രസ്താവനയെ കൂടുതല്‍ സാധൂകരിച്ചു കൊണ്ട് വി എസ് രംഗത്ത് വന്നത് കേരളത്തിലെ ഇടതു പക്ഷക്കാരില്‍ ആവേശം ഉണര്‍ത്തി എന്ന് എനിക്ക് തോന്നുന്നു. പാര്‍ട്ടി വിഭാഗീയതയുടെ പേരില്‍ ഉണ്ടായാ അപചയങ്ങളില്‍ നിന്നാണ് കാന്ത പുരത്തെ പ്പോലുള്ളവര്‍ക്ക് ഇത്തരം ധിക്കാരപരമായ പ്രസ്താവന നടത്താന്‍ ത്രാണി ലഭിച്ചത് എന്ന് കരുതുന്നു. അതിന് വഴി വയ്ക്കുക വഴി കേരള സമൂഹത്തില്‍ നവോത്ധാനത്തിനുള്ള സാധ്യത ഇല്ലാതാക്കുകയാണ് കമ്യുണിസ്റ് പാര്‍ട്ടിയിലെ നേതൃത്വം ചെയ്യുന്നത് എന്ന് പറയേണ്ടി വരും. ഇത്തരം വിഷയങ്ങളില്‍ CPI അടക്കമുള്ള പാര്‍ട്ടികള്‍ മൌനം പാലിക്കുന്നത് കേരള സമൂഹത്തിനു ഗുണം ചെയ്യില്ല എന്നതും ഇവിടെ ഓര്‍മിപ്പിച്ചു കൊള്ളട്ടെ.
സത്യമേവജയതേ !
അന്ധവിസ്വസങ്ങളെ ചോദ്യം ചെയ്യുക എന്നത് സാമൂഹ്യ പോരോഗതിയുടെയും അതുകൊണ്ട് തന്നെ ചിന്തിക്കുന്ന മനുഷ്യരുടെയും കര്‍ത്തവ്യവുമാണ്.മതങ്ങളും അത് പ്രതിനിധാനം ചെയുന്ന സംസ്കാരവും തന്നെ അതിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പരിശോധിച്ചാല്‍ അവ ഒരു പൊതു സ്വത്ത് എന്ന നിലക്ക് കാണേണ്ടി വരും .അതുകണ്ട് തന്നെ മതങ്ങളെയും വിശ്വാസികളെയും ബാധിക്കുന്ന വിഷയങ്ങള്‍ പൊതു സമുഹത്തിന്നു കൂടി ചര്‍ച്ച ചെയ്യാന്‍ അവകാശമുള്ളതാണ്. ഉദാ: ഗലീലിയോ അന്നത്തെ കത്തോലിക്ക സഭയേയും പോപ്പിനെ പ്പോലും വെല്ലുവിളിച്ചു നടത്തിയ ശാസ്ത്രീയമായ വെളിപ്പെടുത്തലുകള്‍ സമൂഹത്തിന്‍റെ പൊതു നന്മക്കു ഉതകുന്നതു ആയിരുന്നു എന്ന് ഇവിടെ ഓര്‍ക്കുന്നത് നന്ന്. അന്നും മത മൌലീക വാദികള്‍ കയ്യും കെട്ടി നോക്കിയിരുന്നില്ല എന്നതും ഇവിടെ അനുസ്മരിക്കുന്നു . കേരളത്തില്‍ തന്നെ അയിത്തോച്ചാ ടനവും ക്ഷേത്ര പ്രവേശനത്തിനും വേണ്ടിയും മറ്റും നടന്ന ഒട്ടേറെ സമരങ്ങളില്‍ ജീവനും ചോരയും നല്‍കി പോരാടിയത് വിശ്വാസികളും അവിശ്വാസികളും
കമ്യുണിസ്റ്കാരും അടങ്ങുന്ന പൊതു സമൂഹമാണ്......................... .കമ്യുണിസ്റ്കാരും അവിശ്വാസികളും മത കാര്യങ്ങളില്‍ ഇടപെടേണ്ട എന്ന് ആദ്യമായി ഇന്തയില്‍ കേള്‍ക്കുന്നത് രാമജന്മ ഭൂമി ബാബറി മസ്ജിദു തര്‍ക്കത്തില്‍ സംഘ പരിവാറില്‍ നിന്നാണ് . ഹിന്ദു ജന സമൂഹത്തിന്‍റെ മൊത്തം നേത്രുത്വത്തിലെക്കുള്ള എളുപ്പ വഴിയായി സംഘ പരിവാര്‍ ഉയര്‍ത്തിയ രാമക്ഷേത്രം എന്ന മുദ്രാവാക്യത്തെ എതിര്‍ക്കാനും പള്ളി പൊളിച്ചവരെയും അതിനു കൂട്ട് നിന്നവരെയും പൊതു സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയത് കമ്യുണിസ്റ്കാരണ് എന്ന് ചിലര്‍ വിസ്മരിച്ചു പോകുന്നു.
തിരു കേശം പ്രവാചകന്‍റെ ആണെന്നോ അല്ലെന്നോ അത്കത്തുമെന്നോ ഇല്ലെന്നോ പറയാന്‍ ഞാന്‍ ആളല്ല. അത് വിശ്വസിക്കാന്‍ കന്തപുരത്തിനും അനുയായികള്‍ക്കും അവകാശമുണ്ട് . എന്നത് പോലെ അതിന്‍റെ അശാസ്ത്രിയത ചോദ്യം ചെയാനും അവിശ്വസിക്കാനും മുള്ള മറ്റുള്ളവരുടെ അവകാശം കാന്തപുരത്തിന്‍റെ ഔദാര്യമായി ലഭിക്കെണ്ടതില്ല . ഇസ്ലാം മത മൂല്യങ്ങളും , പ്രവാചകന്‍റെ വാക്കുകളും, കാന്തപുരത്തിന് കുത്തക പ്പാട്ടമായി ലഭിച്ചിട്ടുണ്ട് എന്ന്കരുതാവുന്ന രേഖകളൊന്നും ആരും എവിടെയും കണ്ടിട്ടില്ല. സഭ്യമായ രീതിയിലുള്ള ചര്‍ച്ചയും വിമ്മര്‍ശനവും പൊതു സമൂഹം ഏറ്റെടുത്തു നടത്തുക തന്നെ വേണം. മകര വിളക്ക്പോലുള്ള വിഷയം തന്നെ ഒരു നല്ല ഉദാ ഹരണമാണ്. അവിടെയും കമ്യുണിസ്റ്കാര്‍ അഭിപ്രായം പറയുകയും അതിന്‍റെ പിന്നിലെ അവ്യക്തത നീക്കുകയും ചെയ്തത് ഈ കഴിഞ്ഞ LDF ഭരണ കാലത്താണ് എന്നത് എടുത്തു പറയട്ടെ. ഇസ്ലാം ഒരു മതം എന്നതിലുപരി ഒരു ജീവിത ചര്യ എന്ന രീതിയില്‍ ലോകത്ത് ആധാരിക്കപ്പെടുന്നത് തന്നെ അതിന്‍റെ പിന്നിലെ ശാസ്ത്രിയത കൊണ്ടാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.അതുകൊണ്ട് തന്നെ പ്രവാചകന്റെയും, ഇസ്ലാം മതത്തിന്‍റെയും പിന്‍ബലത്തില്‍ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. അല്ലെങ്കില്‍ വെല്ലുവിളി സ്വീകരിച്ചു അത് ശാസ്ത്രീയമായി തെളിയിക്കാനുള്ള ബാദ്ധ്യത കാന്തപുരം വിഭാഗത്തിനുണ്ട് . ഇതിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്തു കേരളത്തില്‍ മറ്റു മുസ്ലീം വിഭാഗങ്ങള്‍ ഇതിനകം മുന്നോട്ടു വന്നു എങ്കിലും ഒരു രാഷ്ട്രിയ പ്രസ്ഥാനം ആദ്യമായി പ്രതികരിക്കാന്‍ തയ്യാറായതില്‍ CPIM നോട് പൊതു സമൂഹം ഏറെ കടപ്പെട്ടിരിക്കുന്നു.
ഇനി രാഷ്ട്രിയ ക്കാരന് വിശ്വാസ്യത ചോദ്യം ചെയ്യാന്‍ എന്ത് കാര്യം എന്ന വിഷയത്തില്‍ ഇത് ഏറെക്കാലം കേരളത്തിലും വിദേശത്തും വിവിധ ഇസ്ലാം മത വിഭാഗത്തില്‍ ചര്‍ച്ച ചെയ്തിട്ടും പരിഹരിക്കാതെ അനുദിനം വഷളാവുകയും നാളെ തെരുവിലേക്ക് വലിച്ചിഴക്കപ്പെടുമെന്നു കൂടി സംശയിക്കുന്ന നിലയാണ് ഇന്ന് നിലവിലുള്ളത്. മാത്രമല്ല ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്ന് ഒക്കെ വന്‍ തുക സമാഹരിച്ചു നടത്തുന്ന ഒരു വിഷയത്തില്‍ നാളെ ഒരു നിയമ പ്രശനമോ, ക്രമ സമാധാന പ്രശനമോ ഉയര്‍ന്നു വന്നാല്‍ അത് നിയന്ത്രിക്കാനും ആരാധലയങ്ങള്‍ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം കേരളത്തിലെയും ഇന്ത്യയിലെയും ഗവ: കള്‍ക്കും അത് നയിക്കുന്ന രാഷ്ട്രിയ പാര്‍ട്ടികള്‍ക്കുമാണ് . അത് കൊണ്ട് തന്നെ ഇത്തരം വിഷയങ്ങളില്‍ നടക്കുന്ന ഏതു സംവാദത്തിലും രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. എന്ന് ഞാന്‍ മനസിലാക്കുന്നു.
ഇസ്ലാം മത വിശ്വാസികളുടെ മാത്രം കാര്യം എന്ന് ഇസ്ലാം മതത്തിലെ തന്നെ കേവലം ഒരു വിഭാഗത്തിന്‍റെ മാത്രം നേതാവായ കാന്തപുരം പറയുന്നതിനോട് യോജിക്കാന്‍ യുക്തിസഹമായി ചിന്തിക്കുന്നവര്‍ക്ക് കഴിയില്ല. അങ്ങിനെയെങ്കില്‍ തടിയിന്ട വിട നസീര്‍ നടത്തുന്ന രാജ്യ വിരുദ്ധ പ്രവര്‍ത്തനം അയാള്‍ പ്പോലുള്ള ഒരു മത മൌലീക വാദിയുടെ അഭിപ്രായത്തില്‍ ജിഹാദ് ആണെന്നും നമുക്കും, ഇന്ത്യന്‍ നിയമ വ്യവസ്ഥക്കും അംഗീകരിക്കേണ്ടി വരും. കേരളത്തിലെ ഇസ്ലാം വിശ്വാസികളില്‍ കേവലം ഒരു വിഭാഗത്തിന്‍റെ മാത്രം നേതാവായ കാന്തപുരം കേരളത്തിലെ കമ്യുണിസ്റ് പാര്‍ട്ടിയുടെ നേതാവിനോടും , പ്രതിപക്ഷ നേതാവിനോടും അഭിപ്രായം പറയേണ്ടതില്ല എന്നതിന് പിന്നിലെ ധിക്കാരം കേരള ജനത അത്ര ലാഘവ ബുദ്ധിയോടെ കാണരുത് എന്ന് എനിക്ക് തോന്നുന്നു. കാരണം ഇതേ അഭിപ്രായം വല്ല അദ്ധ്യാപകരോ, എഴുത്തുകാരോ ആണ് ഉന്നയിച്ചത് എങ്കില്‍ കാന്തപുരം ഫാന്സ്സു കാര്‍ അവരുടെ കൈ എപ്പോള്‍ "വെട്ടി" എന്ന് ചോദിച്ചാല്‍ മതി എന്ന് ഞാന്‍ കരുതുന്നു .അങ്ങിനെ ആകും എന്ന് പറയുന്നില്ലെങ്കിലും അതിലേക്കു നയിക്കാവുന്ന ഒരു പ്രസ്താവന കാന്തപുരം നടത്തരുതായിരുന്നു. അത് ഒരു ജനാധിപത്യ മതേതര രാഷ്ട്രത്തിനു യോജിച്ചതല്ല.
ഇവിടെ വിഷയം മുടിയും പള്ളിയും ഒന്നുമല്ല. കേരളം മറ്റൊരു പാക്കിസ്ഥാനും അഫ്ഗാനുമൊക്കെ ആക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായി കാണുന്നു. അവിടത്തെ കുഴപ്പങ്ങള്‍ക്ക് കാരണം മറ്റു മതസ്ഥരോ , കമ്യുണിസ്റ് കാരോ ആണ് എന്ന് സ്ഥിര ബുദ്ധിയുള്ളവര്‍ ആരും പറയില്ല എന്ന് കരുതുന്നു. കഴിഞ്ഞ ദിവസം ഒരു ഹത ഭാഗ്യവാനായ അഫ്ഗാന്‍ പൌരനെ കാണാന്‍ ഇടയായി . തന്‍റെ ഭാര്യയും രണ്ടു കുട്ടികളുമായി ആസ്ത്രേലിയയില്‍ എത്തി ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു തികഞ്ഞ ഇസ്ലാം വിശ്വാസി. തന്‍റെ മാതാ പിതാക്കളെയും കൂടപ്പിറ പ്പുകളെയും ഉപേക്ഷിച്ചു പോരേണ്ടി വന്ന അയാള്‍ക്ക് സ്വന്തം നാട് എന്നും ഒരു നടുക്കുന്ന ഓര്‍മയാണ്. ഇസ്ലാം മത നേതാക്കള്‍ തന്നെ അമേരിക്കക്ക് സ്വന്തം രാജ്യം പണയം വച്ചും , പരസ്പരം പോരടിച്ചും , കൊല്ലും കൊലയും നിത്യ സംഭവ മാക്കിയ അഫ്ഗാന്‍റെ ചരിത്രം അയാള്‍ കണ്ണീരോടെ വിവ രിച്ചു കടുത്ത പട്ടിണിയിലും , ചൂടിലും തണുപ്പിലും 80 % വരുന്ന സാധാരണക്കാര്‍ ജീവിക്കുമ്പോള്‍ മത നേതാക്കളും രാഷ്ട്രിയ ക്കാരും ചേര്‍ന്ന കോക്കസ് രാജ്യം അമേരിക്കാന്‍ സഖ്യ ശക്തികള്‍ക് തീറെഴുതി കൊടുത്തു നക്ക പിച്ച വാങ്ങി സുഖിക്കുന്നു. സ്വര്‍ണ്ണം , പെട്രോള്‍ ഘനന പ്രദേശങ്ങള്‍ എല്ലാം അമേരിക്കയുടെ കൈവശം ആയിക്കഴിഞ്ഞു. അവരുടെ ക്യാമ്പുകളുടെ കണ്‍വെട്ടത്ത് കൂടി കടന്നു പോകുന്ന ജനങ്ങളെ പ്പോലും നിഷ്ക്കരുണം വെടിവെച്ചു കൊല്ലുന്നു. താലിബാന്‍ കാരെ തുരത്താനെന്ന പേരില്‍ ലക്ഷ ക്കണക്കിന്ന് നിരപരാധികളെ NATO സഖ്യം ഒരു വശത്ത് കൊന്ന് തള്ളുമ്പോള്‍ മറു വശത്ത് പരസ്പരം പോരടിക്കുന്ന മത സംഘടനകള്‍ അവരുടെ വരുതിയില്‍ നില്‍ക്കാത്ത ഗ്രാമങ്ങളെ തന്നെ ഇല്ലാതാക്കുന്നു. കല്‍ ചുവട്ടിലെ മണ്ണ്‍ ഒലിച്ച് പോയത് പോലെ തന്‍റെ രാജ്യം മത മൌലീക വാദികള്‍ക്കും സാമ്രാജ്യത്വ ശക്തികളുടെ ചൂഷണത്തിന്നും അടിപ്പെട്ടു പോയതില്‍ ഏറെ ദു:ഖിക്കുന്നു ജനതയാണ് അവിടെ കാണാന്‍ കഴിയുന്നത്. ഒപ്പം വിദ്യാഭ്യാസ ത്തിന്‍റെ കുറവും ഒരു തിരിച്ചു വരവിനുള്ള സാധ്യത ഇല്ലാതാക്കുന്നു. . അവിടെ കമ്യുണിസ്റ് കാര്‍ അഭിപ്രായ പ്രകടനം നടത്തിയത് കൊണ്ടല്ല മറിച്ച് മത നേതാക്കള്‍ രാഷ്ട്രിയത്തില്‍ ഇടപെട്ടത് കൊണ്ടാണ് ഈ അപചയം രാജ്യത്ത് സംഭവിച്ചത് എന്ന് എടുത്തു പറയേണ്ടതുണ്ട് . കോടികള്‍ കൈ മുതലായുള്ള കാന്തപുരത്തെ പ്പോലുള്ളവര്‍ അഫ്ഗാനിലുള്ളവരും സഹോദരങ്ങളായി കാണാന്‍ കഴിയുമെങ്കില്‍ അവിടെ പ്പോയി നേരില്‍ സ്തിഥി ഗതികള്‍ മനസ്സിലാകി ഈ കാലഘട്ടത്തിന്‍റെ ആവശ്യം
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമാണ് എന്ന് തിരിച്ചറിയണമെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
കേരളത്തിലെ സ്ഥിതിയും അത്ര ആശാവഹമല്ല എന്നത് സമാധാന കാംക്ഷികളെ ഏറെ അലോസരപ്പെടുത്തുന്നു. കേരള ഭരണത്തില്‍ മുസ്ലീം ലീഗിന്‍റെ അമിതമായ ഇടപെടലും സ്വാധീനവും , കത്തോലിക്ക സഭയുടെ നിലപാടുകളും കേരളത്തെ മറ്റൊരു കലാപ ഭൂമിയാക്കുമോ എന്ന് ഞാന്‍ സംശയിക്കുന്നു.ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ നിയമ വ്യവസ്ഥ നേരിടുന്ന അപചയങ്ങളും, അതില്‍ ലീഗിനുള്ള പങ്കും,വിദ്യാഭ്യാസ കാര്യങ്ങളിലും ഒടുവില്‍ ഇതാ കടല്‍ക്കൊല വിഷയത്തിലും, അതില്‍ ആലഞ്ചേരി നടത്തിയെന്ന് കേരള ജനത വിശ്വസിക്കുന്ന ഇടപെടലുകള്‍ , ഇതിനെ ചെറുക്കാന്‍ വിശാലമായ മതേതര കൂട്ടായ്മ ശക്തിപ്പെടെണ്ടതുണ്ട് . അതിനു ഉതകുന്ന പ്രതികരണവും പ്രവര്‍ത്തനങ്ങളും CPIM ന്‍റെ ഭാഗത്ത് നിന്ന് തുടങ്ങി വച്ചതില്‍ ശ്ലാഘനീയമാണ് . കാരണം CPIM നെ ജനങ്ങള്‍ അതിന്‍റെ അത്താണി ആയിക്കാണുന്നത് അത് സമൂഹത്തിലെ ഇത്തരം വിഷയങ്ങളില്‍ ഇടപെട്ടു മത നേതാക്കളുടെയും മൂലധന ശക്തികളുടെയും ചൂഷണങ്ങളില്‍ നിന്ന് അവരെ രക്ഷിക്കുന്നത് കൊണ്ടാണ്. അല്ലാതെ വാട്ടര്‍ തീം പാര്‍ക്കുകള്‍ സ്ഥാപ്ക്കുന്നതും കൊണ്ടല്ല.
പിണറായി വിജയന്‍റെ പ്രസ്താവനയെ കൂടുതല്‍ സാധൂകരിച്ചു കൊണ്ട് വി എസ് രംഗത്ത് വന്നത് കേരളത്തിലെ ഇടതു പക്ഷക്കാരില്‍ ആവേശം ഉണര്‍ത്തി എന്ന് എനിക്ക് തോന്നുന്നു. പാര്‍ട്ടി വിഭാഗീയതയുടെ പേരില്‍ ഉണ്ടായാ അപചയങ്ങളില്‍ നിന്നാണ് കാന്ത പുരത്തെ പ്പോലുള്ളവര്‍ക്ക് ഇത്തരം ധിക്കാരപരമായ പ്രസ്താവന നടത്താന്‍ ത്രാണി ലഭിച്ചത് എന്ന് കരുതുന്നു. അതിന് വഴി വയ്ക്കുക വഴി കേരള സമൂഹത്തില്‍ നവോത്ധാനത്തിനുള്ള സാധ്യത ഇല്ലാതാക്കുകയാണ് കമ്യുണിസ്റ് പാര്‍ട്ടിയിലെ നേതൃത്വം ചെയ്യുന്നത് എന്ന് പറയേണ്ടി വരും. ഇത്തരം വിഷയങ്ങളില്‍ CPI അടക്കമുള്ള പാര്‍ട്ടികള്‍ മൌനം പാലിക്കുന്നത് കേരള സമൂഹത്തിനു ഗുണം ചെയ്യില്ല എന്നതും ഇവിടെ ഓര്‍മിപ്പിച്ചു കൊള്ളട്ടെ.
സത്യമേവജയതേ !
Saturday, February 11, 2012
ക്യാപ്പിറ്റല്‍ പണിഷ്മെണ്ട്
ക്യാപ്പിറ്റല്‍ പണിഷ്മെണ്ട് ഇപ്പോള്‍ ചൂടുള്ള ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുന്നു.
CPIM സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ട് വി എസ് നെ ക്രൂശിക്കാന്‍ തയ്യാറാക്കിയ തിരക്കഥയായിരുന്നു എന്നും , എരിവും പുളിയും നല്‍കുന്ന സുരേഷ് ഗോപി സ്റ്റയില്‍ ഡയലോഗുകള്‍ ചര്‍ച്ചയില്‍ പലരും സംഭാവന നല്‍കി എങ്കിലും പി ബി യുടെ ഇടപെടല്‍ ക്ലൈമാക്സ് പ്രതീക്ഷിച്ചത് പോലെ ആയില്ല എന്ന് നിരൂപ ണ മാണ് കേരളത്തിലെ മാധ്യമ സിണ്ടിക്കേറ്റ് നല്‍കുന്നത് . കേരളത്തിലെ പാര്‍ട്ടി സമം പാര്‍ട്ടി സെക്രട്ടറി ആണെന്നിരിക്കെ അല്ലറ ചില്ലറ പ്രമോഷനായി വി എസ് നെ വിമ്മര്‍ശിച്ചു കയ്യടി നേടാന്‍ പലരും ശ്രമിചിട്ടുണ്ടാകുമെങ്കിലും കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും ഹൃദയത്തില്‍ ഏറ്റു വാങ്ങിയ സമര നായകന്‍ വി എസ് ന് ക്യാപ്പിറ്റല്‍ പണിഷ്മെണ്ട് നലകണമെന്ന് ആവശ്യ പ്പെടാന്‍ തക്ക വിവരം കേട്ടവര്‍ CPIM പോലുള്ള പാര്‍ട്ടിയുടെ സമ്മേളനത്തില്‍ പങ്കെടുക്കും എന്ന് ഞാന്‍ കരുതുന്നില്ല. അങ്ങിനെ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അയാള്‍ ഗോര്‍ബ ച്ചേവ്വിന് വല്ല അവിഹിത ബന്ധത്തിലുണ്ടായ സന്തതിയായി അവരെ സംശയിക്കേണ്ടി വരും കേരളീയ സമൂഹത്തിന് എന്ന് വിനയപൂര്‍വ്വം ഓര്‍മിപ്പിച്ചു കൊള്ളട്ടെ.
സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുമ്പോഴും, വീട്ടിലുള്ളവരെ പറ്റി ഏതെങ്കിലും വിവര ദോഷി വല്ല കുത്തു വാക്ക് പറഞ്ഞു എന്നൊക്കെ പറഞ്ഞു കഴുതയെപ്പോലെ പൊട്ടി ക്കരയുന്ന കമ്യുണിസ്റ്കാരാണ് ഇന്ത്യയില്‍ വിപ്ലവം നടത്താന്‍ പോകുന്നവര്‍ എന്ന് ഇനിയും വിശ്വസിക്കാന്‍ വയ്യ. ഇവര്‍ക്കൊക്കെ ക്യാപ്പിറ്റല്‍ പണിഷ്മെണ്ട് എന്ന് കേട്ടാല്‍ ഉണ്ടാകാവുന്ന വിഭ്രാന്തി ഊഹിക്കാവുന്നതേയുള്ളൂ.
കണ്ണില്‍ മരുന്നൊഴിക്കാന്‍ വന്ന നേ ഴ്സ്സിനെ കയറി പ്പിടിച്ച വിപ്ലവകാരിക്ക്((((09000 ( ( (((999 (?) വേണ്ട പണിഷ്മെണ്ട് നല്കാന്‍ കാല താമസം നേരിട്ടതില്‍ പലര്‍ക്കും ഉള്ള അതൃ പ്തിയെങ്കിലും രേഖപ്പെടുത്താന്‍ പ്രതിനിധികള്‍ ധൈര്യം കാട്ടി എന്നത് തന്നെ ഈ സമ്മേളനം ഒരു വന്‍ വിജയമായി പ്രഖ്യാപിക്കണം എന്ന് തോന്നുന്നു.
മാനവരാശിയുടെ മോചനത്തിനായി അന്നത്തെ ഭരണാധി കാരികളില്‍ നിന്ന് ക്യാപ്പിറ്റല്‍ പണിഷ്മെണ്ട് ഏറ്റു വാങ്ങി രക്തസാക്ഷി യായ യേശു ദേവനെന്നാണ് ക്രൈസ്തവര്‍ മാത്രമല്ല ലോകത്തെ ബഹു ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നത്. പക്ഷെ അത് ഇന്ത്യയില്‍ പറയാനുള്ള അവകാശം കേരളത്തിലെ കത്തോലിക്കാ സഭക്ക് മാത്രമേയുള്ളൂ എന്ന ചില ക്രൈസ്തവ പുരോഹിതരുടെയും, ഉമ്മന്‍ ചാണ്ടി , ചെന്നിത്തലാധികളുടെയും പ്രസ്താവന അത്യന്തം ധിക്കാര പരവും പ്രതിഷേധാര്‍ഹാവുമാണ്.
വയനാട്ടിലെ കര്‍ഷക ആത്മഹത്യ കാണാന്‍ കഴിയാത്ത , കേരളത്തിലെ നെഴ്സ്സുമാരുടെ അവകാശ സമരത്തെ കാണാന്‍ കഴിയാത്ത ഇവര്‍ക്കൊക്കെ ക്യാപ്പിറ്റല്‍ പണിഷ്മെണ്ട് വിധിക്കുന്ന നാള്‍ ഏറെ വിദൂരമല്ല എന്ന് സമാശ്വസിക്കാം.
എന്നാല്‍ അത്തരം ക്യാപ്പിറ്റല്‍ പണിഷ്മെന്ടില്‍ നിന്നും പോള്‍ തേലക്കാട്ട് അച്ഛനെയും, സ്റീഫന്‍ ആലത്തറ അച്ചനെയും പൌവത്തില്‍ പിതാവിനെയും പോലെ മുന്‍ ജന്മത്തില്‍ കൊണ്ഗ്രസ്സിന്‍റെ മണ്ഡലം പ്രസിഡണ്ട്മാരായി പ്രവര്‍ത്തിച്ചവരെപ്പോലെ അന്ധമായ കമ്യുണിസ്റ് വിരോധം ഇപ്പോഴും വച്ച് പുലര്‍ത്തുന്ന വരോട് കര്‍ത്താവ് പൊറുക്കട്ടെ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥി ച്ചുകൊള്ളട്ടെ .
സത്യമേവജയതേ
Monday, February 6, 2012
പാര്‍ട്ടി സമ്മേളനങ്ങള്‍ ,ഒരു വിലയിരുത്തല്‍!!!111! ! .
മര്‍ക്സിസം ലെനിനിസം ഉയര്‍ത്തിപ്പിടിക്കുന്ന CPIM പോലുള്ള ഒരു പ്രസ്ഥാനത്തിന്‍റെ 20 താം പാര്‍ട്ടി കൊണ്ഗ്രസ്സിന്നു മുന്നോടിയായി വിവിധ ഘടകങ്ങളുടെ സമ്മേളനങ്ങള്‍ നടന്നു വരികയാണല്ലോ. ബ്രാഞ്ചു മുതല്‍ ജില്ലാ സമ്മേളനങ്ങള്‍ വരെ പൂര്‍ത്തിയായ നിലയില്‍ ഈ സമ്മേളനങ്ങള്‍ വിശകല നം ചെയ്യേണ്ടത് മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തെയും, ഇടതുപക്ഷ മുന്നേറ്റത്തെയും ആഗ്രഹിക്കുന്നവരുടെ കടമയാണ്. മാര്‍ക്സിസത്തിന്റെയും , കമ്യു ണി സ്റ് പാര്‍ട്ടികളുടെയും പ്രസക്തി ലോകത്തെമ്പാടും വര്‍ധിച്ചു വരുന്ന ഈ കാലയളവിലാണ് ഈ സമ്മേളനങ്ങള്‍ ചേരുന്നത് എന്നത് കൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെയാണ് ഈ സമ്മേളനങ്ങളെ പലരും നോക്കി കണ്ടത്, പക്ഷെ കേരളത്തിലെ LDF ഭരണം കപ്പിനും ചുണ്ടിലും ഇടയില്‍ നഷ്ടപ്പ്ട്ടതിലുള്ള പലരുടെ വേവലാതിയും, നേതാക്കളുടെ അഴിമതിയും, പരസ്ത്രീ ബന്ധവും , ആഡംഭര ജീവിതവും, മാഫിയ ബന്ധങ്ങളും ഒക്കെ ചര്‍ച്ച ചെയ്തു മാത്രം പല സമ്മേളനങ്ങളും ഒതുങ്ങി പ്പോയി എന്താണ് വസ്തുത . കൂടാതെ വിഭാഗീയത കോട്ടയം സമ്മേളനത്തോടെ അവസാനിച്ചു എന്ന് തലപ്പത്തുള്ളവര്‍ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും വിഭാഗീയതയുടെ ഏറ്റവും മ്ലേച്ചമായ പ്രതിഫലനങ്ങളാണ് കേരളത്തിലെ മുഴുവന്‍ സമ്മേളനങ്ങളിലും പ്രതിഫലിച്ചത് . ഔദ്യോഗീകമെന്നും VS പക്ഷമെന്നും അറിയപ്പെടുന്ന രണ്ടു ഗ്രൂപ്പുകള്‍ക്ക് പുറമേ ഔദ്യോ ഗീക
പക്ഷത്തു തന്നെ വിവിധ "ഫാന്‍സ്" അസോസിയേഷനുകള്‍ രൂപപ്പെട്ടതും അവ തമ്മിലുള്ള കുടിപ്പക തീര്‍ക്കുന്ന തരത്തിലുള്ള ലജ്ജാകരമായ കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചു എന്നതിലുപരി ഈ സമ്മേളനങ്ങള്‍ ഒന്നും ഒരു കമ്യുണിസ്റ് പാര്‍ട്ടിയുടെ അന്തസ്സിന്നും , പ്രവര്‍ത്തന ശൈലിക്കും , മുന്നോട്ടുള്ള പ്രയാണത്തിനും ഉതകുന്നതായിരുന്നില്ല.
പാല്, മുട്ട ,ഇറച്ചി തുടങ്ങിയ പോഷക മൂല്യമുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ചീഞ്ഞാല്‍ ദുര്‍ഗന്ധം അസഹനീയമാണ് , അത് പിന്നെ ചവറ്റു കൊട്ടയില്‍ എറിയുകയെ നിവര്‍ത്തിയുള്ളൂ. അതുപോലെ ശാസ്ത്രങ്ങളുടെ ശാസ്ത്രമെന്ന് നാം കണക്കാക്കുന്ന മാര്‍ക്സിസത്തെ ദുരുപയോഗം ചെയ്തു ഒരു കമ്യു ണി സ്റ് പാര്‍ട്ടി അതിന്‍റെ തൊഴിലാളി വര്‍ഗ്ഗ താല്‍പ്പര്യങ്ങള്‍ ഉപേക്ഷിച്ചു ഏതാനും വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കു കീഴ്പ്പെട്ടു പോയാല്‍ അത് പിന്നെ സമൂഹത്തിനു ഉപകരിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
കഴിഞ്ഞ സമ്മേളനത്തിനു ശേഷമുള്ള കാലയളവില്‍ സര്‍വ ദേശിയവും ദേശിയവും പ്രാദേശിക തലത്തിലടക്കം ഉണ്ടായ സംഭവ വികാസങ്ങള്‍ പരിശോധിച്ച് അതില്‍ പാര്‍ട്ടി വഹിച്ച പങ്ക് അത് വഴി പാര്‍ട്ടിക്കും തൊഴിലാളി വര്ഗ്ഗത്തിന്നും ഉണ്ടായ നേട്ടവും കോട്ടവും ചര്‍ച്ച ചെയ്യണ്ട വേദിയാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ .ഒപ്പം ഈ കാലയളവില്‍ പാര്‍ട്ടിയുടെയും അതിന്‍റെ ബ്രാഞ്ചു അംഗം മുതല്‍ പോളിറ്റ് ബ്യുറോ വരെയുള്ളവരുടെ പ്രവര്‍ത്തന ശൈലിയും , അവരുടെ നേതൃത്വ പരമായ പങ്കും വിശകലനം ചെയാനും , തെറ്റുകള്‍ ചൂണ്ടി കാണിക്കാനും, അവ അങ്കീകരിച്ചു തെറ്റ് തിരുത്തി മുന്നോട്ടു പോകാന്‍ തീരുമാനമെടുത്തു പിരിയുമ്പോഴാണ് ഒരു സമ്മേളനം വിജയകരമായിരുന്നു എന്ന് നാം മനസ്സിലാക്കേണ്ടത്. ഇത്തരം സംവാദത്തിനു കേരളത്തിലെ സമ്മേളനങ്ങള്‍ വേദിയായില്ല എന്ന് മാത്രമല്ല ഔദ്യോഗീക വിഭാഗത്തിനു വഴങ്ങാത്തവരെ മെരുക്കിയും , പ്രലോഭിപ്പിച്ചും , വിരട്ടിയും ഒക്കെ കൂടെ നിറുത്താനും അതിനു ഇനിയും പാകപ്പെടാത്ത ചിലരെ തിരഞ്ഞു പിടിച്ചു വെട്ടി നിരത്താനുമുള്ള വേദിയായി മാറി കേരളത്തിലെ സമ്മേളനങ്ങള്‍. എന്ന ആക്ഷേപം നിലനില്‍ക്കുന്നു.
സര്‍വ്വദേശിയ രംഗത്ത് മുതലാളിത്തം നേരിടുന്ന വെല്ലുവിളി, സാമ്രാജ്യത്വം മാനവരാശിക്ക് മേല്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ , തീവ്രവാദം , മുല്ലപ്പൂ വിപ്ലവങ്ങള്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും അവിടെ നടക്കുന്ന തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റങ്ങള്‍ , വോള്‍ സ്ട്രീറ്റ് പ്രക്ഷോഭം , ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ഇടതു പക്ഷ മുന്നേറ്റ തുടങ്ങി റഷ്യയിലെ കമ്യു ണി സ്റ് പാര്‍ട്ടിയുടെ തിരിച്ചു വരവടക്കം ചര്‍ച്ച ചെയ്യപ്പെടേണ്ട അവസരത്തിലാണ് ആശയപരമായ സംവാദങ്ങള്‍ക്ക് അവധി കൊടുത്തു തികച്ചും ആമാശയപാരമായ ചക്കളത്തി പോരാട്ടങ്ങള്‍ക്ക് കേരളത്തിലെ സമ്മേളനങ്ങള്‍ വേദിയായത് .
ദേശിയ രംഗത്തും പാര്‍ട്ടിയുടെ പ്രസക്തി വര്‍ദ്ധിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത് . കോണ്‍ ഗ്രസ്സ് മന്‍മോഹന്‍ സിങ്ങ് ഗവ: സാമ്പത്തീക വിദേശ നയങ്ങളില്‍ നയങ്ങള്‍ അമേരിക്കയുടെ താല്പ്പര്യത്തിന് അനുസ്സരിച്ച് മാറ്റം വരുത്തി നഗ്നമായ മുതലാളിത്ത വികസന പാതയാണ് ഇന്ത്യയില്‍ നടപ്പാകൂനത് . അതിന്‍റെ ഭാഗമായി അഴിമതി വര്‍ദ്ധിച്ചു, അവയുടെ മറവില്‍ കോര്‍ പ്പറേ റ്റുകള്‍ തടിച്ചു കൊഴുക്കുന്നു , തൊഴിലാളികള്‍ കടുത്ത ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നു, കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു , ജനാധിപത്യ അവകാശങ്ങളില്‍ ഭരണ കൂടവും കോടതികളും കത്തിവെക്കുന്നു ഇത്തരം വളരെ നിര്‍ണായക ഘട്ടത്തിലാണ് കേരളത്തിലെ കംമ്യുണികാര്‍ നേതാക്കളുടെ പരസ്ത്രീ ബന്ധവും അത് ഒളിക്യാമ റ ഉപയോഗിച്ച് പുറത്തു കൊണ്ട് വന്നതിന്‍റെ തെറ്റും ശരിയും , നേതാക്കളുടെ മാഫിയ ബന്ധങ്ങള്‍, അഴിമതി ഒക്കെ ചര്‍ച്ച ചെയ്തു വയറു നിറയെ കോഴി ബിരിയാണി യും കഴിച്ച് സംതൃപ്തമായി പിരിഞ്ഞു പോകുന്നത്.
കേരളത്തിലെ കഴിഞ്ഞകാല പാര്‍ട്ടിയുടെ പ്രവര്‍ത്തന ങ്ങളും സമ്മേളനങ്ങളില്‍ വിലയിരുത്തപ്പെടണം എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം കാണില്ല. കേരളത്തിലെ പാര്‍ട്ടി സമം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് എന്ന നിലയിലും സെക്രട്ടേറിയറ്റ് സമം സെക്രട്ടറി എന്ന നിലയിലും ചുരുങ്ങി പ്പോയി എന്നതാണ് വലിയ ആക്ഷേപം. കശാപ്പു കാരന്‍റെ കയ്യില്‍ പശുവിനെ വളര്‍ത്താന്‍ കൊടുത്ത അനുഭവമാണ് ഈ സെക്രട്ടേറിയറ്റിന്‍റെ കയ്യിലെ പാര്‍ട്ടി . ഇത്ത്രയെരെ തെറ്റായ തീരുമാനങ്ങള്‍, എടുക്കുകയും അവ പിന്നെ തിരു ത്തുകയും , പല തീരുമാനങ്ങളും അച്ചടക്ക നടപടികളും സമയത്ത് എടുകാതിരിക്കുക വഴി പാര്‍ട്ടിക്കും കേരള ജനതക്കും വരെ ഇത്രയേറെ അവമാതിപ്പുണ്ടാക്കിയതുമായ ഒരു സംസ്ഥാന സമിതി കേരള പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഉണ്ടാകില്ല . മോന്തായം വളഞ്ഞാല്‍ കഴിക്കോല്‍ അറുപത്തിനാലും വളയും എന്നത് കൊണ്ട് മറ്റു കീഴ് ഘടകങ്ങളുടെ കാര്യം എടുത്തു പറയേണ്ടതില്ലല്ലോ.
എന്നിട്ടും ഇവയൊന്നും ഗൌരവത്തോടെ ചര്‍ച്ചയില്‍ വരാത്തത് വളരെ വിചിത്രമാണ്.
പ്രധാനമായും രണ്ട് കാരണങ്ങള്‍ ഇവയാണ് . ഒന്ന് കേരളത്തിലെ ഭൂരിപക്ഷം പാര്‍ട്ടി മെമ്പര്‍മാരും ഭീതിയുടെ നിഴലിലാണ്. ആളും തരവും നോക്കി വിമ്മര്‍ശിചില്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് ബോധ്യമുള്ളതാണ് . മറ്റൊന്ന് ഇതിനു ഉപോല്‍ബലകമായി നിലനില്‍ക്കുന്ന ഒരു ഘടകം പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന തൊഴിലാളി തൊഴിലുടമ ബന്ധമാണ്. ലോക്കല്‍ കമ്മിറ്റി മുതല്‍ മേലോട്ട് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന ബഹു ഭൂരിപക്ഷം പേരും പാര്‍ട്ടി പേ റോളില്‍ ഉള്ളവരാണ് . അതായത് ദേശാഭി മാനി എജന്ടു മുതല്‍ , സഹകരണ ഡയറക്ടര്‍ ബോര്‍ഡു അംഗം , ത്രിതല പഞ്ചായത്ത് സമിതികളില്‍ സാരഥ്യം വഹിക്കുന്നവര്‍ തുടങ്ങി MLA , MP സ്ഥാനം വരെ അലം ng രിച്ചു ഉപജീവനം കഴിക്കുന്നവരോ നാളെ ഇതൊക്കെ ആയി തീരുമെന്ന് സ്വപ്നം കണ്ടു നടക്കുന്നവരോ ആണ്. നഷ്ടപ്പെടുവാന്‍ ഒന്നുമില്ലാത്തവര്‍ക്ക് മാത്രമേ അനീതിക്കെതിരെ നിര്‍ഭയം പ്രതികരിക്കാന്‍ കഴിയൂ എന്നതിനാലാണ് അതതു പ്രദേശത്തു നിലനില്‍ക്കുന്ന ഭൂരിപക്ഷ വിഭാഗത്തിന്‍റെ നിര്‍ദേശങ്ങള്‍ക്കും , തീരുമാനങ്ങള്‍ക്കും, പാനലിനും കയ്യടിച്ചു പാസാക്കാന്‍ വിധിക്കപ്പെട്ട കൈയ്യടി സമൂഹമായി സമ്മേളന പ്രതിനിധികള്‍ മാറിയത്. ഇതില്‍ പലര്‍ക്കും അറിയില്ലത്തതും കേരളത്തിലെ തൊഴിലാളികളെ പറ്റി പറയുന്ന ഒരു ആക്ഷേപവും ഇവിടെ കൂട്ടി വായിക്കേണ്ടതാണ്. കേരളത്തിലെ തൊഴിലാളികള്‍ക്ക് ശമ്പളം തരുന്ന സ്ഥാപനത്തോട് തെല്ലും കൂറില്ല എന്നതും ആ സ്ഥാപനം നില നിന്ന് കാണണമെന്ന് പോലും പലരും ചിന്തിക്കാറില്ല എന്നതുമാണ് വസ്തുത. ചുമര്‍ ഉണ്ടെങ്കിലെ ചിത്രമെഴുതാന്‍ കഴിയൂ എന്ന് ഇവര്‍ ഓര്‍ക്കുന്നത് നന്ന്. ഈ പാര്‍ട്ടി നില നിന്നാല്‍ മാത്രമേ ഇ ക്കാണുന്ന സ്വാധീനവും , ആഡംബര ജീവിതവും ഒക്കെ ഉണ്ടാകൂ എന്ന് അവര്‍ക്ക്മനസ്സിലാകാന്‍ തുടര്‍ച്ചയായി ഒരു 3 തിരഞ്ഞെടുപ്പ് പരാജയം കൂടി മതിയാകുമെന്ന് കരുതാം.
പ്രധാനമായും രണ്ട് കാരണങ്ങള്‍ ഇവയാണ് . ഒന്ന് കേരളത്തിലെ ഭൂരിപക്ഷം പാര്‍ട്ടി മെമ്പര്‍മാരും ഭീതിയുടെ നിഴലിലാണ്. ആളും തരവും നോക്കി വിമ്മര്‍ശിചില്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് ബോധ്യമുള്ളതാണ് . മറ്റൊന്ന് ഇതിനു ഉപോല്‍ബലകമായി നിലനില്‍ക്കുന്ന ഒരു ഘടകം പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന തൊഴിലാളി തൊഴിലുടമ ബന്ധമാണ്. ലോക്കല്‍ കമ്മിറ്റി മുതല്‍ മേലോട്ട് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന ബഹു ഭൂരിപക്ഷം പേരും പാര്‍ട്ടി പേ റോളില്‍ ഉള്ളവരാണ് . അതായത് ദേശാഭി മാനി എജന്ടു മുതല്‍ , സഹകരണ ഡയറക്ടര്‍ ബോര്‍ഡു അംഗം , ത്രിതല പഞ്ചായത്ത് സമിതികളില്‍ സാരഥ്യം വഹിക്കുന്നവര്‍ തുടങ്ങി MLA , MP സ്ഥാനം വരെ അലം ng രിച്ചു ഉപജീവനം കഴിക്കുന്നവരോ നാളെ ഇതൊക്കെ ആയി തീരുമെന്ന് സ്വപ്നം കണ്ടു നടക്കുന്നവരോ ആണ്. നഷ്ടപ്പെടുവാന്‍ ഒന്നുമില്ലാത്തവര്‍ക്ക് മാത്രമേ അനീതിക്കെതിരെ നിര്‍ഭയം പ്രതികരിക്കാന്‍ കഴിയൂ എന്നതിനാലാണ് അതതു പ്രദേശത്തു നിലനില്‍ക്കുന്ന ഭൂരിപക്ഷ വിഭാഗത്തിന്‍റെ നിര്‍ദേശങ്ങള്‍ക്കും , തീരുമാനങ്ങള്‍ക്കും, പാനലിനും കയ്യടിച്ചു പാസാക്കാന്‍ വിധിക്കപ്പെട്ട കൈയ്യടി സമൂഹമായി സമ്മേളന പ്രതിനിധികള്‍ മാറിയത്. ഇതില്‍ പലര്‍ക്കും അറിയില്ലത്തതും കേരളത്തിലെ തൊഴിലാളികളെ പറ്റി പറയുന്ന ഒരു ആക്ഷേപവും ഇവിടെ കൂട്ടി വായിക്കേണ്ടതാണ്. കേരളത്തിലെ തൊഴിലാളികള്‍ക്ക് ശമ്പളം തരുന്ന സ്ഥാപനത്തോട് തെല്ലും കൂറില്ല എന്നതും ആ സ്ഥാപനം നില നിന്ന് കാണണമെന്ന് പോലും പലരും ചിന്തിക്കാറില്ല എന്നതുമാണ് വസ്തുത. ചുമര്‍ ഉണ്ടെങ്കിലെ ചിത്രമെഴുതാന്‍ കഴിയൂ എന്ന് ഇവര്‍ ഓര്‍ക്കുന്നത് നന്ന്. ഈ പാര്‍ട്ടി നില നിന്നാല്‍ മാത്രമേ ഇ ക്കാണുന്ന സ്വാധീനവും , ആഡംബര ജീവിതവും ഒക്കെ ഉണ്ടാകൂ എന്ന് അവര്‍ക്ക്മനസ്സിലാകാന്‍ തുടര്‍ച്ചയായി ഒരു 3 തിരഞ്ഞെടുപ്പ് പരാജയം കൂടി മതിയാകുമെന്ന് കരുതാം.
സംഭവാമി യുഗേ യുഗേ ............
കോട്ടയം സമ്മേളനത്തോടെ വിഭാഗീയത അവസാനിച്ചു എന്ന് അവകാശപ്പെടുന്നവര്‍ പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന മുന്നണിക്ക് കഴിഞ്ഞ 3 പൊതു തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ പരാജയം, സമ്മേളനങ്ങളില്‍ നടമാടിയ വിഭാഗീയതയുടെ ജുഗുപ്സാവഹമായ പൊറാട്ട് നാടകങ്ങള്‍ എന്നിവ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല .ആയിരങ്ങള്‍ ചോരയും ജീവനും , ജീവിതത്തിന്‍റെ നല്ലൊരു പങ്ക് അധ്വാനവും നല്‍കി കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനത്തെ വ്യക്തി താല്‍പ്പര്യങ്ങളുടെ പേരില്‍ ഇത്തരത്തില്‍ ചവിട്ടി മെതികുന്നത് വേദനാജനകമാണ്. പല ബ്രാഞ്ചു ലോക്കല്‍ ഏരിയാ സമ്മേളനങ്ങള്‍ പല വട്ടം നടത്താന്‍ കഴിയാതെ മാറ്റി വയ്ക്കുക , സ: ടി . എം മുഹമ്മദിനെപ്പോലുള്ളവര്‍ കെട്ടിപ്പടുത്ത പാര്‍ട്ടിയുടെ കൊച്ചി ഏരിയ സമ്മേളനം നടത്താന്‍ കഴിയാതെ വരിക , ചെങ്കൊടിയുടെ സ്ഥാനം കരിങ്കൊടി ഏറ്റെടുക്കുക , കരി ഓയില്‍ പ്രയോഗം, ജില്ലാ കമ്മിറ്റി അംഗങ്ങളെ ഓടിച്ചു കുളത്തില്‍ ചാടിക്കുക തുടങ്ങിയ സംഭവ വികാസങ്ങള്‍
ആരേയും വേദനിപ്പിക്കുന്നത്.
ആരേയും വേദനിപ്പിക്കുന്നത്.
ജനാധി പത്യപരമായി പാര്‍ടിക്കകത്ത് അഭിപ്രായം പറയാന്‍ ഉള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുന്നതാണ്. പാര്‍ട്ടിയില്‍ തിരെഞ്ഞെടുപ്പു നടക്കുന്നതാണ് ജനാധിപത്യ രീതിയെങ്കിലും , ഔദ്ധ്യോഗീക പക്ഷത്തിനു അഭിമതരയവര്‍ ജയിച്ചു വന്നാല്‍ അത് ജനാധിപത്യവും അനഭിമാതര്‍ക്ക് ജയം ലഭിച്ചാല്‍ അത് വിഭാഗീയതയും എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല .
ഇതിന്‍റെ എല്ലാം പാപ ഭാരം ഔദ്യോകിക പക്ഷത്തിനു മാത്രമാണെന്ന് പറയാന്‍ കഴിയില്ല. ഇന്ന് കാണുന്ന വിഭാഗീയതയുടെ വിത്ത് പാകാന്‍ എന്നും മുന്നില്‍ നിന്നത് വി എസ് തന്നെയാണ്. 87 മുതല്‍ പാര്‍ട്ടിയില്‍ വിഭാഗീയതയുടെ ഒരു പക്ഷത് നിലയുറപ്പിച്ചു പാര്‍ട്ടി സഖാക്കളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ വിഎസ് മുന്‍പന്തിയിലുണ്ടായിരുന്നു. CITU വിഭാഗത്തെ ഒതുക്കാന്‍ വി എസ്, പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ലോബിയുടെ സഹായം തേടുക വഴിയാണല്ലോ ഇന്ന് കാണുന്ന കണ്ണൂര്‍ ലോബിയുടെ മേല്‍ക്കോയ്മയും അത് വഴിയുള്ള സര്‍വ്വ നാശത്തിനും വഴി വച്ചത് എന്നതും വിസ്മരിച്ചു കൂട.
എന്നാല്‍ ഇക്കാലയളവിലെല്ലാം വി എസ്സ് ഉയര്‍ത്തി കൊണ്ട് വന്ന പല വിഷയങ്ങളും പാര്‍ട്ടിയുടെ യശസ്സുയര്‍ത്തുന്നവയായിരുന്നു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ് . എന്‍റോണ്‍, ഐസ് ക്രീം പാര്‍ലര്‍ , ഇടമലയാര്‍, പി. ശശി , തച്ചങ്കേരി, മൂന്നാര്‍, അനധികൃത കയ്യേറ്റങ്ങള്‍. , ലോട്ടറി തുടങ്ങിയവ ഒറ്റയാന്‍ പോരാട്ടങ്ങള്‍ എന്ന് പറഞ്ഞു അവഗണിക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യദ്രോഹികളാണ്. വി എസ്സ് എടുത്ത നിലപാടുകള്‍ ശരിയല്ല എന്ന് പറയുന്നവര്‍ സമൂഹത്തോട് അല്‍പ്പമെങ്കിലും കൂറ് ഉണ്ടെങ്കില്‍ ഇത്തരം വിഷയങ്ങള്‍ പാര്‍ട്ടി തന്നെ ഏറ്റെടുക്കാന്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു വേണ്ടത്. പകരം കുഞ്ഞാലികുട്ടിയെ പ്പോലുള്ള വിഷവിത്തുക്കളെ സഹായിക്കാന്‍ പോലും
തയ്യാറായവരാണ് തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ യഥാര്‍ഥ ശത്രുക്കള്‍.. ... ..... പി ശശിയെപ്പോലുള്ളവരെ ആ നിലയ്ക്കാണ് കാണേണ്ടത് എന്ന് പറയുന്നവരോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. ഇവര്‍ എ കെ ജി യുടെ ആത്മ കഥ വായിച്ചു നാടിനെ ബാധിക്കുന്ന വിഷയങ്ങളില്‍ എങ്ങിനെ ഇടപെടണം എന്ന് പഠിക്കേണ്ടത് അനിവാര്യമാണ്.
പാര്‍ട്ടി വളരുന്നില്ല എന്ന് മുറവിളി കൂട്ടുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു വിഷയം പാര്‍ട്ടി നേതൃത്വം കാലാകാലങ്ങളില്‍ എടുക്കുന്ന നയ സമീപനങ്ങളില്‍ എടുക്കുന്ന സത്യ സന്ധതയും ആത്മാര്‍തഥയുമാണ് വിശകലനം ചെയ്യേണ്ടത്. പല നിലപാടുകളിലും ഒരു ഇരട്ട താപ്പ് സമീപനം സ്വീകരിച്ചതല്ലേ ഈ പിന്നോട്ടടിയുടെ കാരണം എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. ഇരട്ട താപ്പുകള്‍ താല്‍കാലിക വിജയങ്ങള്‍ക്ക് വഴിവേക്കുമെങ്കിലും അത് ശാശ്വതമാകില്ല എന്ന് ഓര്‍ത്താല്‍ നന്ന്.
ഒപ്പം പാര്‍ട്ടിയില്‍ കാലാകാലങ്ങളില്‍ ഉയര്‍ന്നു വരേണ്ട റിവിഷനിസ്റ്റു ചിന്താഗതികള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കാന്‍ വേണ്ട നടപടികള്‍ ഉണ്ടാകണം. ഒരു ബഹു ജന പാര്‍ട്ടിയില്‍ കലാകാലങ്ങളില്‍ വേണ്ട തിരുത്തലുകള്‍ സമയാസമയങ്ങളില്‍ ഉണ്ടാകാത്തത് അതിനെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല. അത് മറ്റു ബൂര്‍ഷ്വാ പാര്‍ട്ടികളെ പ്പോലെ കമ്യു ണിസ്റ് പാര്‍ട്ടിയിലും ജീര്‍ണതകക്ക് ഇട നല്‍കുമെന്നും അത് പിന്നീട് ഒരു യഥാര്‍ത്ഥ തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റത്തിന് തന്നെ തടസ്സം നില്‍ക്കുമെന്നും മനസ്സിലാക്കുവാന്‍ നേതൃത്വം തയ്യാറാകണം .
ഇന്ന് തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തിലും തുടര്‍ന്നു നടക്കുന്ന പാര്‍ട്ടി കോണ്ഗ്രസ്സിലും അത്തരം ആശ്വാസകരമായ പുത്തന്‍ സമീപനങ്ങള്‍ ഉണ്ടാകട്ടെയെന്ന് വളരെ ആത്മാര്‍തഥമായി ആഗ്രഹിച്ചു കൊണ്ട് അവസാനിപ്പിക്കുന്നു.
ലാല്‍ സലാം
സത്യമേവജയതേ.
Labels:
CPIM,
VS,
കേരളം,
പിണറായി വിജയന്‍,
സമ്മേളനങ്ങള്‍.
Wednesday, January 25, 2012
അഴീക്കോട് മാഷിന് ആദരാഞ്ജലികള്‍ !
Tuesday, November 29, 2011
Subscribe to:
Posts (Atom)







